കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിനിടെ അക്രമം അഴിച്ചു വിട്ട് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. ബിജെപി പ്രവര്‍ത്തകനെയും അമ്മയെയും വളഞ്ഞിട്ട് തല്ലി. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്മ മരിച്ചു.
ഹൂഗ്ലി ജില്ലയിലെ ഗോഗാട്ട് നിയോജകമണ്ഡലത്തിലായിരുന്നു സംഭവം. ബിജെപി പ്രവര്ത്തകന് പീരുവിന്റെ മാതാവ് മാധവി ആദക് (43) ആണ് തൃണമൂൽ ഗുണ്ടകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഗോഗാട്ടിലെ ബദന്ഗഞ്ചിലെ ഖുഷിഗഞ്ച് പ്രദേശത്തുള്ള തൃണമൂല്‍ പ്രവര്‍ത്തകരാണ് തിങ്കളാഴ്ച രാത്രിയോടെ ബിജെപി പ്രവര്‍ത്തകനായ പീരുവിനെ ആക്രമിക്കാന്‍ ശ്രമിച്ചത് . മകനെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാനെത്തിയതായിരുന്നു മാധവി . എന്നാല്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ അക്രമത്തില്‍ നിന്ന് പിന്മാറാതെ മാധവിയേയും ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു.
നേരത്തെ തൃണമൂൽ കോൺഗ്രസ് ഗുണ്ടകളുടെ മർദ്ദനമേറ്റ് മറ്റൊരു ബിജെപി പ്രവർത്തകന്റെ അമ്മയും മരിച്ചിരുന്നു. നോർത്ത് 24 പർഗാന ജില്ലയിലെ നിംത സ്വദേശിനിയായ എൺപത്തിയഞ്ച് വയസ്സുകാരി ശോഭാ മജുംദാറാണ് മരിച്ചത്. ഇവരുടെ മകനും ബിജെപി പ്രവർത്തകനുമായ ഗോപാൽ മജുംദാറിനും മർദ്ദനമേറ്റിരുന്നു.
Discussion about this post