കണ്ണൂർ: തെരഞ്ഞെടുപ്പിന് പിന്നാലെ കൊലയും കൊലവിളിയുമായി സിപിഎം. കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പുല്ലൂക്കര പാറാല്‍ സ്വദേശി മന്‍സൂറിന്റെ കൊലപാതകത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സിപിഎം നേതാവ് പി ജയരാജന്റെ മകൻ ജയിൻ രാജ്. ‘ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി’ എന്ന ജയിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമാകുന്നത്.
ജയിന്റെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നിരവധി പേരാണ് ജയിന്റെ പോസ്റ്റിനോട് പ്രതികരിച്ചത്. പോസ്റ്റിന് താഴെ നിരവധി പേരാണ് സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തെ വിമർശിച്ച് രംഗത്തെത്തിയത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സിപിഎം സംസ്ഥാന വ്യാപകമായി അക്രമങ്ങൾ അഴിച്ചു വിട്ടിരുന്നു. പയ്യന്നൂരില്‍ പ്രിസൈഡിംഗ് ഓഫീസറെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ എല്‍ഡിഎഫ് പോളിംഗ് ഏജന്റ് ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ കേസെടുത്തു. കാസർകോട് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബിജെപി പ്രവര്‍ത്തകനെ തടഞ്ഞുനിര്‍ത്തി ഇരുമ്പ് വടികൊണ്ടടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു.
പാനൂരില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ പുല്ലൂക്കര പാറാല്‍ മന്‍സൂറിനെ സിപിഎം പ്രവർത്തകർ കൊലപ്പെടുത്തി. കായംകുളത്ത് കോൺഗ്രസ് പ്രവർത്തകരായ സുരേഷ്, അഫ്സൽ, നൗഫൽ എന്നിവരെ വെട്ടി പരിക്കേൽപ്പിച്ചു. കാസര്‍കോട് പറക്കളായിയില്‍ യുവമോര്‍ച്ച കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്തിന്റെ ഇരു കാലുകളും തകർത്തു.
Discussion about this post