തിരുവനന്തപുരം: വിളവൂര്‍ക്കല്‍ പെരുകാവില്‍ പഞ്ചായത്ത് മെമ്പറായ ബിജെപി നേതാവിന്റെ ഗര്‍ഭിണിയായ മകളെ സിപിഎം പ്രവര്‍ത്തകര്‍ വീടുകയറി മർധിച്ചുവെന്ന് ആരോപണം. ബിജെപി നേതാവിന്റെ മകളായ രാജശ്രീയ്ക്കാണ് മര്‍ദനമേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
വോട്ടെടുപ്പ് ദിവസം മുതല്‍ പ്രദേശത്ത് സിപിഎം-ബിജെപി സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞദിവസത്തെ അക്രമസംഭവങ്ങളുണ്ടായത്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു. പരാതികളില്‍ അന്വേഷണം നടത്തിവരികയാണെന്ന് മലയിന്‍കീഴ് പോലീസ് അറിയിച്ചു.
Discussion about this post