തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് കൈയ്യോടെ പിടികൂടിയ ഇരട്ട വോട്ടുകൾക്ക് പിന്നാലെ തപാൽ വോട്ടുകളിലും വ്യാപക അട്ടിമറി നടന്നതായി ആക്ഷേപം. ആകെ ഏഴര ലക്ഷത്തില്‍ താഴെ മാത്രം തപാൽ ബാലറ്റുകൾ ആവശ്യമുള്ളിടത്ത് പത്ത് ലക്ഷത്തോളം ബാലറ്റുകൾ അച്ചടിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.
ആകെ മൂന്നര ലക്ഷത്തോളം പേരുടെ വോട്ട് വീടുകളിലെത്തി രേഖപ്പെടുത്തിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ അറിയിച്ചിരിക്കുന്നത്. പോളിംഗ് ഉദ്യോഗസ്ഥരും അവശ്യ സര്‍വീസ് വിഭാഗത്തിലുളളവരും മുഴുവന്‍ പേരും വോട്ട് രേഖപ്പെടുത്തിയാല്‍ പോലും നാല് ലക്ഷം വോട്ടില്‍ കവിയില്ല. അങ്ങനെയുളള സാഹചര്യത്തില്‍ 10 ലക്ഷം ബാലറ്റുകള്‍ അച്ചടിച്ചത് അട്ടിമറി മുന്നിൽക്കണ്ടാണ് എന്നാണ് ആക്ഷേപം.
മുഖ്യമന്ത്രി മത്സരിക്കുന്ന ധര്‍മ്മടത്ത് 15,000 ബാലറ്റുകള്‍ അച്ചടിച്ചു. തലശ്ശേരിയിലും മട്ടന്നൂരും പതിനായിരത്തില്‍ അധികം ബാലറ്റാണ് അച്ചടിച്ചത്. കല്യാശേരിയിൽ 12,000ലധികം തപാൽ വോട്ടുകൾ അച്ചടിച്ചു.
ഏറ്റവുമധികം ബാലറ്റുകള്‍ അച്ചടിച്ച് വിതരണം ചെയ്‌തത് തിരുവനന്തപുരത്തും കൊല്ലത്തും കണ്ണൂരുമാണ്.
Discussion about this post