കോന്നി: മരക്കാട്ടുമുക്കിനു സമീപം പാചക വാതക സിലിണ്ടര്‍ വിതരണം നടത്തിക്കൊണ്ടിരുന്ന വാഹനത്തില്‍നിന്ന് സിലിണ്ടര്‍ തെറിച്ചുവീണ് അഞ്ചു വയസ്സുകാരന്റെ തുടയെല്ല് പൊട്ടി. തിങ്കളാഴ്ച രാവിലെ എട്ടരക്കായിരുന്നു സംഭവം. മരങ്ങാട്ട് ആനക്കടവിനു സമീപം പനയവിളയില് ബിജുകുമാര്‍-ലതിക ദമ്പതികളുടെ ഇരട്ടമക്കളില്‍ ഒരാളായ രോഹിത്തിന്റെ ഇടതുകാലിന്റെ തുടയെല്ലാണ് പൊട്ടിയത്
കോന്നിയിലെ റീജനല്‍ സഹകരണ ബാങ്കിന്റെ നിയന്ത്രണത്തില്‍ പ്രവർത്തിക്കുന്ന ഗ്യാസ് ഏജന്‍സിയില്‍ ഗ്യാസ് കയറ്റിവന്ന വാഹനത്തില്‍നിന്നാണ് സിലിണ്ടര്‍ തെറിച്ചുവീണത്. വീടിന്റെ വരാന്തയില്‍ കളിച്ചുകൊണ്ടിരുന്ന രോഹിത്തിന്റെ ഇടതുകാലിലേക്കാണ് സിലിണ്ടർ വന്ന് വീണത് . ഈ സമയം സഹോദരി രോഹിണിയും അടുത്തുണ്ടായിരുന്നെങ്കിലും പരിക്കേറ്റില്ല.
പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഹിത്തിനെ ചൊവ്വാഴ്ച ശസ്ത്രക്രിയക്ക് വിധേയമാക്കും.
Discussion about this post