ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഭക്ഷ്യ ക്ഷാമം രൂക്ഷമെന്ന് റിപ്പോർട്ടുകൾ. ഗോതമ്പ് ശേഖരം തീരാറായെന്ന് പാക് ധനകാര്യ മന്ത്രി ഷൗക്കത്ത് തരിൻ വ്യക്തമാക്കി. ഇനി അവശേഷിക്കുന്നത് മൂന്നാഴ്ചത്തേക്കുള്ള സ്റ്റോക്ക് മാത്രമാണെന്ന് നാഷണൽ പ്രൈസ് മോണിറ്ററിങ് കമ്മിറ്റി യോഗത്തിൽ അദ്ദേഹം അറിയിച്ചു.
രാജ്യത്ത് ആകെ 647687 മെട്രിക് ടൺ ഗോതമ്പാണ് ബാക്കിയുള്ളത്. ഇപ്പോഴത്തെ ഉപഭോഗം അനുസരിച്ചാണെങ്കിൽ രണ്ട് മുതൽ മൂന്നാഴ്ച വരെ മാത്രമേ ഇത് ഉപയോഗിക്കാനാവൂ എന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഈ മാസം അവസാനത്തോടെ ഈ ധാന്യ ശേഖരം 384000 മെട്രിക് ടണ്ണായി ചുരുങ്ങും. പാക് പഞ്ചാബിലെ സ്റ്റോക് നാല് ലക്ഷം മെട്രിക് ടണ്ണാണ്. സിന്ധിൽ ആകെ 57000 മെട്രിക് ടണ്ണാണ് ബാക്കിയുള്ളത്. ഖൈബർ-പഖ്തുൻക്വയിൽ 58000 മെട്രിക് ടണ്ണും പാസ്കോയിൽ 1.4 ലക്ഷം മെട്രിക് ടണ്ണുമാണ് അവശേഷിക്കുന്നത്. ഈ സാഹചര്യത്തിൽ ഗോതമ്പും പഞ്ചസാരയും സംഭരിച്ചു വെക്കാൻ പ്രാദേശിക ഭരണകൂടങ്ങളോട് പാക് സർക്കാർ ഉത്തരവിട്ടു.
Discussion about this post