കൊച്ചി: കേരളത്തിലെ കൊവിഡ് സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി. കൊവിഡ് കേസുകൾ കൂടുന്നത് മനസിനെ അലട്ടുന്നുവെന്നും കോതി ചൂണ്ടിക്കാട്ടി. ചികിത്സാ നിരക്ക് കുറയ്ക്കുന്നത് പരിഗണിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സ്വകാര്യ ആശുപത്രിയിലെ ചികിത്സാനിരക്ക് നിശ്ചയിച്ചിട്ടുണ്ട്. നിരക്ക് വീണ്ടും കുറയ്ക്കുന്നത് പരിഗണിക്കുമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
ആശുപത്രികളുമായി ആലോചിച്ച് തീരുമാനിക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി.
സ്വകാര്യ ആശുപത്രികള്‍ കൊവിഡ് രോഗികളില്‍ നിന്ന് ഈടാക്കുന്ന ചികിത്സാ ചെലവ് രോഗതീവ്രതയേക്കാള്‍ പതിന്മടങ്ങാണെന്നാണ് കോടതിയുടെ നിരീക്ഷണം. പല സ്വകാര്യ ആശുപത്രികളും കൊവിഡ് ചികിത്സയ്ക്ക് തോന്നിയ നിരക്ക് ഈടാക്കുന്നുവെന്ന പൊതുതാത്പര്യ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.
ജസ്റ്റിസ് ദേവന് രാമചന്ദ്രന്, ജസ്റ്റിസ് എം ആര് അനിത എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കൊവിഡ് ചികിത്സയ്ക്ക് വിധേയമായി സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നവരില് നിന്ന് നേരിട്ടുളള വിശ്വസനീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങളുടെ നിരീക്ഷണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post