ഡൽഹി: സംവരണ വിഷയത്തിൽ കേരളത്തിന്റെ നിലപാടിന് സുപ്രീം കോടതിയിൽ തിരിച്ചടി. സംവരണം 50 ശതമാനം കടക്കരുതെന്ന ഇന്ദിര സാഹ്നി കേസ് വിധി പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമക്കി. മറാഠ സംവരണ നിയമം സുപ്രീം കോടതി റദ്ദാക്കി.
സംവരണം 50 ശതമാനത്തിൽ അധികം ആകുന്നത് ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ഭരണഘടനാ ബെഞ്ച് വിധിച്ചു. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍റേതാണ് ഉത്തരവ്. പിന്നാക്ക പട്ടിക രാഷ്ട്രപതിയുടെ അധികാര പരിധിയിലാണ്. പിന്നാക്ക വിഭാഗ പട്ടിക നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനാണെന്നും സംസ്ഥാനങ്ങള്‍ക്ക് വേറെ പട്ടിക തയാറാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
പട്ടിക തയാറാക്കാന്‍ നിയമസഭയ്ക്ക് അധികാരം വേണമെന്ന് കേരളം വാദിച്ചിരുന്നു. സംവരണം 50 ശതമാനം കടക്കാമെന്നായിരുന്നു കേരളത്തിന്‍റെ നിലപാട്. ഈ നിലപാടിനാണ് സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ടിരിക്കുന്നത്.
Discussion about this post