തിരുവനന്തപുരം: ലോക്ക്ഡൗണിന് മുന്നോടിയായി ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും പൂട്ടിയതും ലോക്ക്ഡൗണോടെ കള്ളുഷാപ്പുകളും പൂട്ടിയതും സംസ്ഥാനത്തേക്ക് മദ്യക്കടത്ത് കൂടാൻ കാരണമാകുന്നു. ഗോവ, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുമാണ് സംസ്ഥാനത്തേക്ക് അനധികൃതമായി വിദേശ മദ്യമെത്തുന്നത്.
കേരളത്തിലേക്കുള്ള മദ്യക്കടത്ത് ട്രെയിന്‍ മാര്‍ഗമാണ്. കോഴിക്കോട് ജില്ലയില്‍ നിന്നു മാത്രം ആയിരത്തോളം കുപ്പി വിദേശമദ്യമാണ് രണ്ടാഴ്ചക്കിടയില്‍ പിടികൂടിയത്. സംസ്ഥാനത്ത് വ്യാജവാറ്റും വ്യാപകമായിട്ടുണ്ട്.
ഗോവ, കര്‍ണാടക സംസ്ഥാനങ്ങളില്‍ മാത്രം വില്‍പനാനുമതിയുള്ള മദ്യമാണ് കേരളത്തില്‍ എത്തുന്നത്. ഇരട്ടിയിലധികം വിലയിലാണ് ഇവ വില്‍ക്കുന്നത്. ഇന്നലെ മാത്രം 29 കുപ്പി ഗോവന്‍ വിദേശമദ്യമാണ് ആര്‍പിഎഫും റെയില്‍വെ പൊലീസും ചേര്‍ന്ന് പിടികൂടിയത്.
Discussion about this post