ഗുവാഹത്തി: അസം മുഖ്യമന്ത്രിയായി ബിജെപി നേതാവ് ഹിമന്ത ബിശ്വ ശർമ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അസമിന്റ പതിനഞ്ചാമത് മുഖ്യമന്ത്രിയായാണ് ശർമ്മ അധികാരമേറ്റെടുത്തിരിക്കുന്നത്. ഗുവാഹത്തിയിലെ ശ്രീമന്ത ശങ്കര ദേവ ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്.
ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ, കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ് തുടങ്ങിയവര്‍ ചടങ്ങില്‍ അതിഥികളായി.
അസം ബിജെപി അധ്യക്ഷന്‍ രഞ്ജീത് കുമാര്‍ ദാസിന് പുറമേ എജിപി അധ്യക്ഷന്‍ അതുല്‍ ബോറ, യുപിപിഎല്‍ നേതാവ് യുജി ബ്രഹ്മ തുടങ്ങി 13 മന്ത്രിമാരും ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 126ൽ 75 സീറ്റ് നേടിയാണ് അസമിൽ എൻഡിഎ അധികാരം നിലനിർത്തിയത്. കോൺഗ്രസ് മുന്നണിക്ക് 50 സീറ്റുകളാണ് ലഭിച്ചത്.
Discussion about this post