കണ്ണൂർ : ഹമാസ് തീവ്രവാദികളുടെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് ആദരാഞ്ജലി അർപ്പിച്ച് ഇ.പി ജയരാജൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിൽ കനത്ത പ്രതിഷേധവുമായി മലയാളികൾ. പലസ്തീനിൽ നിന്നുള്ള ഷെല്ലാക്രമണത്തെപ്പറ്റി ഒരക്ഷരം പോലും പറയാതെയാണ് ഇ.പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിനെതിരെ കനത്ത പ്രതിഷേധമാണ് കമന്റുകളായി വരുന്നത്.
ഇസ്രയേലിൽ കഴിഞ്ഞദിവസം മലയാളിയായ സൗമ്യ സന്തോഷ് റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ടത് ഹൃദയം നടുക്കുന്ന വാർത്തയായിരുന്നു. നാട്ടിലുളള ഭർത്താവുമായി വിഡിയോ കോൾ നടത്തുന്നതിനിടെയായിരുന്നു സൗമ്യ ദുരന്തത്തിന് ഇരയായത്. നഴ്‌സസ് ദിനത്തിൽ തന്നെ ഒരു ആരോഗ്യപ്രവർത്തകയുടെ ജീവൻ ഇത്തരത്തിൽ നഷ്‌ടമായത് കൂടുതൽ വേദനാജനകമാണ്. പശ്ചിമേഷ്യയിൽ ജീവൻ പണയം വെച്ച് ജോലി നോക്കുന്ന നൂറുകണക്കിന് മലയാളികളുണ്ട്. ഒരു ജീവിതമാർഗ്ഗത്തിനായുള്ള ആഗ്രഹത്തിലാണ് നമ്മുടെ സഹോദരങ്ങൾ ഈ വെല്ലുവിളി ഏറ്റെടുക്കുന്നത്. സാമ്രാജ്യത്വ ശക്തികൾ കൊവിഡ് മഹാമാരിക്കിടയിലും അക്രമവും അനീതിയും തുടരുകയാണ്. പശ്‌ചിമേഷ്യ സംഘർഷ ഭൂമിയാക്കുന്ന ഇസ്രയേൽ ഭീകരത അപലപിക്കപ്പെടേണ്ടതാണ്. പതിറ്റാണ്ടുകളുടെ അനീതിയും മുറിവും പേറുന്ന ഒരു ജനതയാണ് പീഢിപ്പിക്കപ്പെടുന്നത്. എന്നാണ് ഇ.പി ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.
പോസ്റ്റിന്റെ ഒരു ഭാഗത്തു പോലും പലസ്തീനിൽ നിന്നുള്ള ആക്രമണമാണ് സൗമ്യയുടെ മരണത്തിന് കാരണമായതെന്ന് പറയുന്നില്ല. പൂർണമായും ഹമാസ് തീവ്രവാദികളെ വെള്ള പൂശിയും ഇസ്രയേലിനെതിരെ ഏകപക്ഷീയമായ ആരോപണങ്ങളുന്നയിച്ചുമാണ് പോസ്റ്റ് .നിരവധി കമന്റുകളാണ് പോസ്റ്റിനു വരുന്നത്. എന്തിനാണ് ഈ പോസ്റ്റിൽ ആ സഹോദരിയുടെ ചിത്രം കൊടുത്തിരിക്കുന്നത്.ഇതിലും നല്ലത് സ്വയം റോക്കറ്റ് വിട്ട് അവർ ആത്മഹത്യ ചെയ്‌തെന്ന് പറഞ്ഞാൽ പോരായിരുന്നോ എന്നാണ് കമന്റിൽ ചോദ്യമുയരുന്നത്.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കോൺഗ്രസ് നേതാവ് വീണ നായരും പാലാ എം.എൽ.എ മാണി സി കാപ്പനും സൗമ്യ സന്തോഷിന്റെ മരണത്തിൽ ഇട്ട ആദരാഞ്ജലി പോസ്റ്റുകൾ തിരുത്തിയിരുന്നു.മതതീവ്രവാദികളുടെ കടുത്ത ആക്രമണം പോസ്റ്റിനു കീഴിൽ ഉണ്ടായതോടെയായിരുന്നു ഇവർ പോസ്റ്റുകൾ തിരുത്തിയത്. നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി ആയതു കൊണ്ടാണ് ഹമാസ് തീവ്രവാദികൾക്കെതിരെ ഒരക്ഷരം പോലും എഴുതാൻ കഴിയാത്തതെന്നാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ ഉയരുന്ന ആക്ഷേപം.
https://www.facebook.com/epjayarajanonline/posts/1469283820081897
Discussion about this post