മുംബൈ: കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കോൺഗ്രസ് എം പി രാജീവ് സാതവ് മരിച്ചു. ഏപ്രിൽ 20-നായിരുന്നു അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. പുണെയിലെ ജഹാംഗീർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. നെഹ്രു കുടുംബവുമായി വളരെ അടുപ്പം പുലർത്തിയിരുന്ന നേതാവായിരുന്നു രാജീവ് സാതവ്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ കോൺഗ്രസ് നേതൃത്വം അനുശോചനം രേഖപ്പെടുത്തി.
Discussion about this post