ഡൽഹി: ഇസ്രായേലിനെതിരായ ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യ. ഇരു വിഭാഗങ്ങളോടും സമാധാനം പാലിക്കാനും ഇന്ത്യ ആഹ്വാനം ചെയ്തു.
ഹമാസിനെതിരായ ഇസ്രായേൽ വ്യോമാക്രമണങ്ങളെ പ്രതിരോധ പ്രത്യാക്രമണം എന്നാണ് ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യ വിശേഷിപ്പിച്ചത്. പാകിസ്ഥാനിൽ നിന്നും ഇന്ത്യ നേരിടുന്ന അതിർത്തി കടന്നുള്ള ഭീകരവാദത്തിന് സമാനമാണ് ഇസ്രായേലിന്റെ അവസ്ഥ. അതിനാലാവാം കരുതലോടെയുള്ള ഇന്ത്യയുടെ പ്രതികരണമെന്ന് അന്താരാഷ്ട്ര വിദഗ്ധർ വിലയിരുത്തുന്നു. ഹമാസ് റോക്കറ്റാക്രമണത്തിൽ മലയാളി നഴ്സായ സൗമ്യ സന്തോഷ് കൊല്ലപ്പെട്ട സംഭവവും ഇന്ത്യ കൃത്യമായി വിലയിരുത്തിയിട്ടുണ്ട്. എല്ലാ തരത്തിലുമുള്ള അക്രമങ്ങൾക്കും പ്രകോപനങ്ങൾക്കും വിനാശങ്ങൾക്കും കടന്നുകയറ്റങ്ങൾക്കും ഇന്ത്യ എതിരാണ് എന്നായിരുന്നു യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയുടെ വാക്കുകൾ.
പെട്ടെന്നുള്ള തീരുമാനങ്ങൾ നടപ്പിലാക്കുന്നതിന് പകരം സമാധാനപരവും അവധാനതയോടെയുള്ളതുമായ ചർച്ചകൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും ഇന്ത്യ ഓർമ്മിപ്പിച്ചു. മേഖലയിൽ നിലവിലുള്ള സ്ഥിതി തുടരണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
അതേസമയം ഭരണമാറ്റം അമേരിക്കയുടെ നിലപാടിൽ പ്രകടമായിത്തുടങ്ങി എന്നാണ് സൂചന. വിഷയത്തിൽ പലസ്തീൻ അനുകൂല നിലപാടിലേക്ക് അമേരിക്ക നീങ്ങുന്നതായാണ് വിവരം.
Discussion about this post