ലക്ഷദ്വീപിലെ പുതിയ പരിഷ്കാരങ്ങളുടെ മറവിൽ കേന്ദ്ര സർക്കാരിലേക്കും അതു വഴി നരേന്ദ്ര മോദിയിലേക്കും വർഗ്ഗീയ വിദ്വേഷം പരത്താൻ ശ്രമിക്കുന്നവർ പ്രാധനമായും ആയുധമാക്കുന്നത് നടൻ പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാർഗമായി മാറുമെന്നാണ് താരം ചോദിക്കുന്നത്.ദ്വീപുവാസികളാരും അവിടെ സംഭവിക്കുന്ന പരിഷ്‌കാരങ്ങളില്‍ സന്തോഷിക്കുന്നില്ലെന്നും താരം അഭിപ്രായപ്പെടുന്നു.
എന്നാൽ ഈയവസരത്തിൽ ലക്ഷദ്വീപുമായി ബന്ധപ്പെട്ട് പൃഥ്വിരാജിന്റെ മുൻകാല നിലപാട് കുത്തിപ്പൊക്കി ട്രോൾമഴ തീർക്കുകയാണ് സോഷ്യൽ മീഡിയ. സച്ചി സംവിധാനം ചെയ്ത അനാർക്കലി എന്ന സിനിമ റിലീസ് ആയ സമയത്ത് കൈരളി ടിവിക്ക് നൽകിയ താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
വീഡിയോയിൽ, ലക്ഷദ്വീപ് പുറത്ത് അറിയപ്പെടാതെ പോകുന്നതിൽ അവിടുത്തെ യുവാക്കൾ പരാതിപ്പെട്ടിരുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു. അവിടുത്തെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങൾ ദ്വീപിന്റെ വികസനത്തിന് വിഘാതമാകുന്നുവെന്നും താരം ചൂണ്ടിക്കാട്ടുന്നു. ലക്ഷദ്വീപിലേക്ക് പ്രവേശനം ലഭിക്കുന്നത് അമേരിക്കയിലേക്ക് വിസ കിട്ടുന്നതിനേക്കാൾ പ്രയാസമാണ്. ലോകത്തിന് മുന്നിൽ ഇന്നും ലക്ഷദ്വീപ് അറിയപ്പെട്ടിട്ടുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും താരം പറയുന്നു.
ലക്ഷദ്വീപിൽ ഷൂട്ടിംഗിന് പോയപ്പോൾ അവിടുത്തെ വീടുകളിലായിരുന്നു താമസിച്ചിരുന്നത്. വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ പ്രത്യേക സ്ഥലമൊന്നും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്ന ആകെയൊരു ഹോട്ടൽ അടഞ്ഞു കിടക്കുകയാണ്. ലക്ഷദ്വീപും നമ്മുടെ നാട് തന്നെയാണ്. നമുക്ക് ആ നാട് മിസ് ചെയ്യുകയാണെന്നും പൃഥ്വിരാജ് അഭിമുഖത്തിൽ പറയുന്നു.
Discussion about this post