തിരുവനന്തപുരം: ‘സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയും വരുമാനവും ഇടിഞ്ഞെന്ന് ബജറ്റിൽ തുറന്നു സമ്മതിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയിൽ 3.82 ശതമാനം ഇടിവുണ്ടായെന്നും വരുമാനത്തിൽ 18.77 ശതമാനം ഇടിവുണ്ടായെന്നും ബജറ്റ് അവതരണ വേളയിൽ അദ്ദേഹം വ്യക്തമാക്കി.
അതേസമയം വ്യാപാരികളെ ബജറ്റ് പൂർണ്ണമായും അവഗണിച്ചുവെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. നട്ടെല്ല് തകർന്നു തരിപ്പണമായ കേരളത്തിലെ വ്യാപാരമേഖലയെ വാക്കാൽ പോലും ആശ്വസിപ്പിക്കുവാൻ തന്റെ കന്നി ബജറ്റിൽ മന്ത്രി തയ്യാറാകാത്തത് പ്രതിഷേധാർഹാമാണെന്ന് സമിതി കുറ്റപ്പെടുത്തി.
ബജറ്റ് നിരാശാജനകമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും പറഞ്ഞു. കഴിഞ്ഞ ബജറ്റിൽ അവതരിപ്പിച്ച പ്രധാന തട്ടിപ്പായ 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് ഇത്തവണ വീണ്ടും പ്രഖ്യാപിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സാമ്പത്തിക പാക്കേജ് പ്രകാരം എത്ര രൂപ എന്തിനൊക്കെ ചിലവഴിച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post