കോഴിക്കോട്: ലക്ഷദീപ് വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി ടെലഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും ആശങ്കകൾ വേണ്ടെന്നും ജനനന്മക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു.
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ കൊണ്ടുവന്ന നിയമങ്ങൾ ദ്വീപ് വാസികളുടെ ജീവിതത്തിനും സംസ്കാരത്തിനും ഭീഷണി ഉയർത്തുന്നതാണെന്ന് വിശദീകരിച്ച് ഇന്ത്യൻ പ്രസിഡന്‍റ്, പ്രധാന മന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർക്ക് കാന്തപുരം കത്തയച്ചിരുന്നു. പ്രസ്തുത കത്ത് വായിച്ച ശേഷം, ബഹു. ആഭ്യന്തര മന്ത്രി അമിത് ഷാ അദ്ദേഹത്തെ ടെലഫോണിൽ ബന്ധപ്പെടുകയായിരുന്നു
കത്തിൽ ഉന്നയിച്ച കാര്യങ്ങളെ ഗൗരവപൂർവ്വം കാണുന്നുവെന്ന് പറഞ്ഞ ആഭ്യന്തര മന്ത്രി ലക്ഷദീപിലെ ജനങ്ങളുടെ കൂടെത്തന്നെയാണ് കേന്ദ്രസർക്കാറെന്നും, അവിടുത്തെ ജനങ്ങളുടെ സംസ്കാരവും ജീവിതരീതിയും പരിരക്ഷിക്കുന്ന നടപടികൾക്കൊപ്പമായിരിക്കും സർക്കാർ നിൽക്കുകയെന്നും ആശങ്കകൾ വേണ്ടെന്നും ജനന്മക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ ഉണ്ടാകില്ലെന്നും കൂട്ടിച്ചേർത്തു.
Discussion about this post