ഡല്‍ഹി: കൊവിഡ് വൈറസ് ബാധയുടെ ആദ്യ തരംഗത്തിൽ രാജ്യത്ത് മരിച്ചത് 748 ഡോക്ടര്‍മാരെന്ന് കണക്കുകൾ പുറത്ത് വിട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ). രണ്ടാം തരംഗത്തിൽ ഇത് 719 ആണ്. ബിഹാറിലാണ് ഏറ്റവും കൂടുതല്‍ മരണം- 111 പേര്. കേരളത്തില്‍ രണ്ടാം തരംഗത്തില്‍ 24 ഡോക്ടര്‍മാര്‍ മരിച്ചു.
സംസ്ഥാനങ്ങളിൽ മരണ നിരക്ക് ഇങ്ങനെ: ഡല്‍ഹി-109, ഉത്തര്‍പ്രദേശ്- 79, പശ്ചിമബംഗാള്‍-63, രാജസ്ഥാന്- 43. ഒരു ഡോക്ടര്‍ മാത്രം മരിച്ച പുതുച്ചേരിയിലാണ് ഏറ്റവും കുറവ്. ഗോവ, ഉത്തരാഖണ്ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ രണ്ടു വീതം ഡോക്ടര്‍മാരും പഞ്ചാബില്‍ മൂന്നു ഡോക്ടര്‍മാരുമാണ് മരണപ്പെട്ടത്.
ബിഹാറില്‍ മരണ സംഖ്യ വർദ്ധിക്കാനുള്ള കാരണം സംബന്ധിച്ച് പഠിക്കാന്‍ ഐഎംഎ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം വീതം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും എതിരെ പലയിടത്തും നടത്തുന്ന ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ രംഗത്ത് വന്നിരുന്നു. സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആശുപത്രികള്‍ സംരക്ഷിത മേഖലകള്‍ ആയി പ്രഖ്യാപിക്കണമെന്നും അവർ പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു.
Discussion about this post