ടോക്കിയോ: ജപ്പാനിലെ ടോക്കിയോയിൽ നടക്കുന്ന ഒളിമ്പിക്സിനുള്ള ഇന്ത്യയുടെ ആദ്യ സംഘം ജൂലൈ 17ന് പുറപ്പെടും. ടോക്കിയോയില്‍ മൂന്ന് ദിവസം ആണ് ടീമംഗങ്ങള്‍ക്ക് ക്വാറന്റീൻ നിർദ്ദേശിച്ചിരിക്കുന്നത്. ഈ സമയം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമായി സൗഹൃദം പാടില്ലെന്നും നിർദ്ദേശത്തിൽ പറയുന്നു.
മത്സരം കഴിഞ്ഞു 48 മണിക്കൂറിനുള്ളില്‍ ഗെയിംസ് വില്ലേജില്‍ നിന്ന് പുറത്തുപോകണമെന്ന നിബന്ധന മാറ്റണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും അനുകൂല നിലപാട് ഇതുവരെ ഉണ്ടായിട്ടില്ല.
ടോക്കിയോ ഒളിമ്പിക്സ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരങ്ങളായ പി വി സിന്ധുവും ബി സായ് പ്രണീതിനും ആദ്യ റൗണ്ടില്‍ താരതമ്യേന ദുര്‍ബലരായ എതിരാളികളെയാണ് ലഭിക്കുക. ആറാം സീഡായ സിന്ധു ഗ്രൂപ്പ് ജെയില്‍ ഹോങ്കോങ്ങിന്റെ ച്യുംഗ് ഗ്നാന്‍യിയെയും ഇസ്രായേല്‍ താരം സെനിയ പോളികാര്‍പോവയെയും നേരിടും.
Discussion about this post