ഡല്‍ഹി: കോവാക്സിന്, കോവിഷീല്‍ഡ് എന്നിങ്ങനെ രണ്ടു വാക്സിനുകളുടെയും രണ്ട് ഡോസ് എടുത്തവര്‍ കോവിഡ് മരണത്തില്‍ നിന്നും 95 ശതമാനം സുരക്ഷിതരെന്ന് കേന്ദ്രം. രണ്ടു വാക്സിനുകളില്‍ ഏതെങ്കിലും ഒരു ഡോസ് എടുത്തവര്‍ മരണത്തില്‍ നിന്നും 82 ശതമാനം സുരക്ഷിതരും രണ്ട് ഡോസ് എടുത്തവര്‍ 95 ശതമാനം സുരക്ഷിതരാണെന്നും ഐ.സി.എം.ആര് റിപ്പോർട്ടിൽ പറയുന്നു.
തമിഴ്നാട്ടിലെ 1,17,525 പേരില്‍ നടത്തിയ പഠനത്തിലാണ് ഈ നിഗമനത്തിലെത്തിയതെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോള്‍ പറഞ്ഞു. ഇവരില്‍ 17,059 പേര് ഒരു വാക്സിനും എടുക്കാത്തവരായിരുന്നു. ഇവരില്‍ 20 പേര് രോഗം ബാധിച്ച് മരിച്ചു. ഒരു ഡോസ് വാക്സിന് ലഭിച്ച 32,792 പൊലീസ് ഉദ്യോഗസ്ഥരില്‍ ഏഴ് മരണവും രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച 67,673 പൊലീസ് ഉദ്യോഗസ്ഥരില്‍ നാല് മരണവുമാണ് ഉണ്ടായത്.
കോവിഡ് ഡെല്‍റ്റ വകഭേദം മൂലമുള്ള രണ്ടാംതരംഗം രൂക്ഷമായിരിക്കെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയതെന്നും വി.കെ പോള്‍ പറഞ്ഞു. അതായത്, ഡെല്‍റ്റ വകഭേദങ്ങള്‍ക്കും കോവിഡ് വാക്സിനുകള്‍ ഫലപ്രദമാണെന്നാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post