കോഴിക്കോട്: ഡി വൈ എഫ് ഐ നേതാവിന്റെ സ്വർണത്തട്ടിപ്പിനിരയായി ഗൃഹനാഥൻ ആത്മഹത്യയുടെ വക്കിൽ. 46 ലക്ഷം രൂപ നഷ്ടപ്പെട്ട സ്വര്‍ണപ്പണിക്കാരന്‍ കല്ലാച്ചി സ്വദേശി രാജേന്ദ്രനാണ് തട്ടിപ്പിനിരയായത്. സംഭവം നടന്ന് രണ്ടു വര്‍ഷമായിട്ടും തട്ടിപ്പിലെ മുഖ്യപങ്കാളിയായ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസെടുക്കാന്‍ പോലും പൊലീസ് തയാറായില്ലെന്ന് രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
പണം തിരികെ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതൃത്വത്തെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ലെന്നും രാജേന്ദ്രൻ പറയുന്നു. പ്രവാസിയായ അഷ്റഫിനെ തട്ടിക്കൊണ്ടുപോയ കേസില്‍ കൊയിലാണ്ടി പൊലീസ് അന്വേഷിക്കുന്ന അഖിലും ഡിവൈഎഫ്ഐ കല്ലാച്ചി മേഖല സെക്രട്ടറിയായിരുന്ന സി.കെ.നിജേഷും ചേര്‍ന്നാണ് രണ്ടുകിലോ സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് രാജേന്ദ്രനെ സമീപിച്ചത്. മറ്റൊരാളില്‍ നിന്ന് കടം വാങ്ങിയ 46 ലക്ഷവുമായി അഖിലിനൊപ്പം സ്വര്‍ണം വാങ്ങാന്‍ പോയ രാജേന്ദ്രൻ കബളിപ്പിക്കപ്പെടുകയായിരുന്നു.
പിടിയിലായ അഖിലുൾപ്പെടെയുള്ള പ്രതികൾ പിന്നീട് ജാമ്യത്തിലിറങ്ങി. പക്ഷേ പലതവണ പരാതി നല്‍കിയിട്ടും ഡി വൈ എഫ് ഐ നേതാവ് നിജേഷിനെതിരെ പൊലീസ് കേസെടുക്കാന്‍ തയാറായില്ല. പൊലീസ് ഒത്തുകളിക്കുകയാണെന്ന് ബോധ്യമായതോടെ രാജേന്ദ്രന്‍ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
Discussion about this post