സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾവീണ വിജയൻ വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ED) മുന്നിൽ ചോദ്യം ചെയ്യലിനായിഹാജരായി. വരും ദിവസങ്ങളിൽ ചോദ്യം ചെയ്യലിന് ഹാജരാകാം എന്ന് വീണ നേരത്തെ ഇഡിയെഅറിയിച്ചിരുന്നെങ്കിലും, കേന്ദ്ര ഏജൻസിയുടെ കർശനമായ അടിയന്തര നിർദ്ദേശത്തെത്തുടർന്നാണ്അവർ നിശ്ചിത തീയതിക്ക് മുൻപേ കൊച്ചിയിലെ ഇഡി ഓഫീസിൽ എത്തിയത്.
മാസപ്പടി വിവാദത്തിൽ എക്സാലോജിക് കമ്പനിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ളഅന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് വീണയുടെ ഈ പെട്ടെന്നുള്ളഹാജരാകൽ.
ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കുന്ന സിരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻഓഫീസ് (SFIO) കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ ഭാഗമായുള്ള 134 നിർണ്ണായക രേഖകൾകഴിഞ്ഞ ദിവസം ഇഡിക്ക് ലഭിച്ചിരുന്നു. നേരത്തെ ഈ രേഖകൾ കൈമാറാൻ കോടതിഉത്തരവിട്ടിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ എസ്എഫ്ഐഒയിൽ നിന്നും ഇത് ലഭിക്കാൻവൈകിയിരുന്നു.
സിഎംആർഎല്ലും വീണയുടെ ഐടി കമ്പനിയും തമ്മിൽ നടന്ന കോടിക്കണക്കിന് രൂപയുടെഅക്കൗണ്ട് വിവരങ്ങളും ഡിജിറ്റൽ തെളിവുകളും അടങ്ങുന്നതാണ് ഈ 134 രേഖകൾ.
ഒരു സേവനവും നൽകാതെയാണ് എക്സാലോജിക് കമ്പനിക്ക് സിഎംആർഎൽ പണംനൽകിയതെന്ന കണ്ടെത്തലുകൾ ശരിവെക്കുന്ന തെളിവുകൾ പുതിയ രേഖകളിലുണ്ടെന്നാണ് ഇഡിവൃത്തങ്ങൾ നൽകുന്ന സൂചന. ഈ സാഹചര്യത്തിൽ, പുതുതായി ലഭിച്ച ഡിജിറ്റൽ-രേഖാമൂലമുള്ളതെളിവുകൾ മുൻനിർത്തിയായിരിക്കും വീണ വിജയനെ ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുക. കേസിൽ മുൻപും വീണയെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നെങ്കിലും, എസ്എഫ്ഐഒയുടെ പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ ഇന്നത്തെ ചോദ്യം ചെയ്യൽഅതീവ നിർണ്ണായകമാണ്. കേരള രാഷ്ട്രീയത്തിൽ വൻ കൊടുങ്കാറ്റ് സൃഷ്ടിച്ച മാസപ്പടി കേസിൽകേന്ദ്ര ഏജൻസികൾ നീക്കം ശക്തമാക്കുന്നത് ഇടത് മുന്നണിയെയും സിപിഎമ്മിനെയുംപ്രതിരോധത്തിലാക്കിയിരിക്കുകയാണ്.












