ഡൽഹി: അതിർത്തിയിലെ ചൈനയുടെ നീക്കങ്ങൾക്ക് കൃത്യമായ തിരിച്ചടി നൽകാൻ ഇന്ത്യ. ഇതിന്റെ ഭാഗമായി സൈന്യത്തിലെ ഭീകര വിരുദ്ധ വിഭാഗത്തിനെ യഥാർത്ഥ നിയന്ത്രണ രേഖക്ക് സമീപം കിഴക്കൻ ലഡാക്കിൽ വിന്യസിച്ചു.
അതിർത്തി പ്രദേശങ്ങളിൽ റിസർവ് വിഭാഗം ശക്തിപ്പെടുത്താൻ ഇതോടെ സൈന്യത്തിന് സാധിക്കും. പുതുതായി വിന്യസിച്ച സൈനികർക്ക് ഉയരം കൂടിയ യുദ്ധ മേഖലകളിൽ പോരാടാനുള്ള പരിശീലനം ഉടൻ നൽകും. കഴിഞ്ഞ ഒരു വർഷത്തിനിടെ ലഡാക്കിൽ ഇന്ത്യ സൈനികരുടെ എണ്ണം ഇരട്ടിയാക്കിയിരിക്കുകയാണ്.
കഴിഞ്ഞ വർഷം സംഘർഷമുണ്ടായ മേഖലകളിൽ കൂടുതൽ ആയുധങ്ങൾ സൈനികർക്ക് നൽകിയിട്ടുണ്ട്. മേഖലയിലെ ചൈനീസ് സേനയുടെ അംഗസംഖ്യക്ക് തുല്യമായ എണ്ണം സൈനികരെ ഇന്ത്യയും വിന്യസിച്ചിരിക്കുന്നതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഉഭയസമ്മത പ്രകാരം പാംഗോംഗ് മേഖലയിൽ നിന്നും ഇരു വിഭാഗവും സൈനികരെ പിൻവലിച്ചെങ്കിലും ഗോഗ്ര മേഖലയിൽ അനിശ്ചിതത്വം തുടരുകയാണ്. വിഷയത്തിൽ ചർച്ചകൾ തുടരാനാണ് തീരുമാനം.
Discussion about this post