പാലക്കാട്: സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യ തുടരുന്നു. പാലക്കാട് എലവഞ്ചേരി കരിങ്കുളം സ്വദേശി കണ്ണന്‍കുട്ടിയാണ് മരിച്ചത്. വീട്ടിന്റെ ഉമ്മറത്ത് തൂങ്ങിമരിക്കുകയായിരുന്നു.
കൃഷിക്കായി കണ്ണന്‍കുട്ടി ബ്ലെയിഡിന് പണമെടുത്തിരുന്നു. മൂന്ന് മാസമായി ജോലിയില്ലാത്തതിനാല്‍ ഇതിന്റെ തിരിച്ചടവ് മുടങ്ങിയിരുന്നു. പണം അടയ്ക്കാത്തതിനാല്‍ വട്ടിപ്പലിശക്കാര്‍ ഭീഷണിപ്പെടുത്തിയെന്നും തുടര്‍ന്നുള്ള മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും പ്രദേശവാസികള്‍ പറയുന്നു. ഇദ്ദേഹത്തിന് അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ കടമുണ്ടെന്നാണ് കുടുംബം പറയുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാമത് കര്‍ഷക ആത്മഹത്യയാണ് ജില്ലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. വളളിക്കോട് പറളോടി സ്വദേശി വേലുക്കുട്ടി ആണ് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ ടുതർന്ന് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.
Discussion about this post