ഡല്‍ഹി: തിങ്കളാഴ്ച്ച മുതല്‍ പുനരാരംഭിച്ച ഡല്‍ഹി മെട്രോയില്‍ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനാല്‍ 263 പേര്‍ക്ക് പിഴ ചുമത്തി. തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയുമായി 16.9 ലക്ഷം യാത്രക്കാര്‍ യാത്ര ചെയ്തതായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡി.എം.ആര്‍.സി.) അറിയിച്ചു.
ഞായറാഴ്ച വരെ 50 ശതമാനം പേര്‍ക്ക് പ്രവേശനം നല്‍കിയായിരുന്നു ഡല്‍ഹി മെട്രോ സര്‍വ്വീസ് നടത്തിയിരുന്നത്. എന്നാല്‍, മെട്രോയില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല. കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്താനായി ഡി.എം.ആര്‍.സി. ഫ്ളയിംഗ് സ്‌ക്വാഡുകളെ നിയമിച്ചിട്ടുണ്ട്.
കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് നീണ്ട കാലത്തെ ലോക്ക്ഡൗണിന് ശേഷം ജൂണ്‍ ഏഴിനാണ് മെട്രോ സര്‍വ്വീസുകള്‍ ഭാഗികമായി പുനഃരാരംഭിച്ചത്. യാത്രക്കാരുടെ എണ്ണം നോക്കിയായിരുന്നു സര്‍വീസ്.
Discussion about this post