സിഡ്നി: കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ കർശനമായി നടപ്പിലാക്കാൻ സൈന്യത്തെ രംഗത്തിറക്കാനൊരുങ്ങി ഓസ്ട്രേലിയ. ഇതിനായി സിഡ്നിയിൽ നൂറു കണക്കിന് സൈനികരെ നിലവിൽ രംഗത്തിറക്കി കഴിഞ്ഞു. ഓസ്ട്രേലിയയിൽ കൊവിഡ് വ്യാപനം ഏറ്റവും കൂടുതലുള്ള നഗരമാണ് സിഡ്നി.
300 പൊലീസ് ഉദ്യോഗസ്ഥരും സിഡ്നിയിൽ ലോക്ക്ഡൗൺ നടപ്പിലാക്കാൻ നിലവിലുണ്ട്. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരം അടിമുടി പൊലീസ്- സൈനിക നിയന്ത്രണത്തിലാണ്. ഡെൽറ്റ വകഭേദത്തിന്റെ വ്യാപനമാണ് നിലവിൽ ഓസ്ട്രേലിയക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 28 വരെ സിഡ്നിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം ലോക്ക്ഡൗൺ നടപ്പിലാക്കാൻ സൈന്യത്തെ രംഗത്തിറക്കിയ നടപടിയെ അപലപിച്ച് നിരവധി പേർ രംഗത്തെത്തി. രോഗനിയന്ത്രണത്തിന് സൈന്യത്തിന്റെ ഇടപെടൽ അപ്രായോഗികമാണെന്നും ഇത് മനുഷ്യാവകാശ ലംഘനങ്ങൾക്ക് കാരണമാകുമെന്നുമാണ് ഇവരുടെ അഭിപ്രായം.
Discussion about this post