കോട്ടയം: കടുത്ത സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കി. അരീപ്പറമ്ബ് സ്വദേശിയായ സൗമ്യയാണ് മീനച്ചിലാറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സൗമ്യ ജോലി കഴിഞ്ഞ് മടങ്ങി വരുന്ന വരി മീനച്ചിലാറ്റില്‍ ചാടുകയായിരുന്നു.
സൗമ്യയുടെ ഭര്‍ത്താവായ സുമേഷിന് നേരത്തെ 80 ലക്ഷം രൂപയുടെ ലോട്ടറി അടിച്ചിരുന്നു. ഈ പണം ഉപയോഗിച്ച് ഇവര്‍ പുതിയ വീട് വാങ്ങിയിരുന്നു. എന്നാല്‍ പിന്നീട് 15 ലക്ഷത്തോളും രൂപ കടബാധ്യത ഉണ്ടായിരുന്നതായി സൗമ്യയുടെ ബന്ധുക്കള്‍ പറഞ്ഞു.
ചൊവ്വാഴ്ച ജോലി കഴിഞ്ഞു സൗമ്യ വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്നു വീട്ടുകാർ പൊലീസിൽ പരാതി നൽകി. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ നോക്കി പൊലീസ് കിടങ്ങൂരിലെത്തി. ആറിനു സമീപം സൗമ്യയുടെ ബാഗും സ്കൂട്ടറും കണ്ടെത്തി. പൊലീസും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നു നടത്തിയ തിരച്ചിലിൽ രാത്രി പതിനൊന്നരയോടെ മൃതദേഹം കണ്ടെത്തി. ആത്മഹത്യക്കുറിപ്പും സംഭവസ്ഥലത്തു നിന്നു കണ്ടെത്തി.
മാതാപിതാക്കൾ ക്ഷമിക്കണമെന്നായിരുന്നു ആത്മഹത്യക്കുറിപ്പിൽ ഉണ്ടായിരുന്നതെന്നു പൊലീസ് പറഞ്ഞു. കടബാധ്യതയാണ് ജീവനൊടുക്കാൻ കാരണമെന്നു കരുതുന്നതായും പൊലീസ് പറഞ്ഞു. ളാക്കാട്ടൂരിലുള്ള വീട് വിറ്റ് കടം വീട്ടാനായിരുന്നു ഉദ്ദേശ്യം. ഈയിടെ വീടിന്റെ കച്ചവടം ഉറപ്പിച്ചെങ്കിലും നടന്നില്ല. ഇതു മൂലം സൗമ്യ ദുഃഖിതയായിരുന്നു. കൂരോപ്പട ചെമ്പരത്തിമൂട്ടിൽ സൗമ്യ ബോർവെൽ ആൻഡ് വർക്‌ഷോപ് ഉടമ സുകുമാരന്റെയും ശാന്തമ്മയുടെയും മകളാണ് സൗമ്യ. മകൾ: ലക്ഷ്മി. സംസ്കാരം നടത്തി.
Discussion about this post