തിരുവനന്തപുരം: വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിക്കും. ബലാത്സംഗം, കൊലപാതകം, പോക്‌സോ ഉള്‍പ്പടെ ആറ് വകുപ്പുകളാണ് ഡി വൈ എഫ് ഐ പ്രവർത്തകനായ അര്‍ജുനെതിരെ ചുമത്തിയിരിക്കുന്നത്.
കേസില്‍ 36 സാക്ഷികളാണുള്ളത്. 150ലധികം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ 30 നാണ് ആറ് വയസ്സുകാരിയെ ലയത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ആറുവയസ്സുകാരിയെ 2019 നവംബർ മുതൽ അർജുൻ ലൈംഗികമായി ഉപയോഗിച്ചു വരുകയാണെന്നാണ് പോലീസിന് ലഭിച്ച മൊഴി. കുട്ടിയുടെ വീട്ടുകാരുമായുള്ള അടുത്ത ബന്ധം ഇയാൾ ചൂഷണം ചെയ്യുകയായിരുന്നു. അർജുനാണ് കുട്ടിയെ സ്കൂളിൽ കൊണ്ടുപോയിരുന്നത്. ദിവസവും കൂടിയ തുകയ്ക്ക് പലഹാരങ്ങളും വാങ്ങി നൽകിയിരുന്നു. കുട്ടിയുടെ ശരീരഭാഗങ്ങളിൽ ഇടയ്ക്ക് ചില മാറ്റങ്ങൾ വീട്ടുകാർ കണ്ടിരുന്നെങ്കിലും വേണ്ടത്ര ശ്രദ്ധിച്ചില്ല. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്തെല്ലാം അർജുൻ കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചിരുന്നു.
Discussion about this post