തിരുവനന്തപുരം: ബലിയിടാൻ പോയ വിദ്യാർത്ഥിക്ക് 500 രൂപയുടെ രസീത് നൽകിയിട്ട് 2000 രൂപ പിഴ വാങ്ങിയ സംഭവത്തിൽ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. സിവിൽ പൊലീസ് ഓഫിസർ അരുൺ ശശിയെ സസ്പെൻഡ് ചെയ്തു. സിഐക്കെതിരെ അന്വേഷണത്തിനും ഉത്തരവിട്ടു.
കർക്കിടക വാവ് ദിവസമായിരുന്ന ഇന്നലെ രാവിലെ കാറിൽ അമ്മയുമായി ശ്രീകാര്യം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ബലിതർപ്പണത്തിന് പോയ നവീനെ പൊലീസ് തടയുകയായിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് വ്യക്തമാക്കിയാണ് രണ്ടായിരം രൂപ പിഴ നൽകാൻ ആവശ്യപ്പെട്ടത്. സത്യവാങ്മൂലം പോലും പൊലീസ് ചോദിച്ചില്ലെന്നും നവീൻ പരാതിപ്പെടുന്നു.
അപ്പോൾ പണമില്ലാതിരുന്നതിനാൽ എടിഎമ്മിൽ നിന്ന് പണമെടുത്ത് സ്റ്റേഷനിലെത്തി രണ്ടായിരം രൂപ പിഴയടച്ചുവെങ്കിലും പൊലീസ് നൽകിയത് 500 രൂപയുടെ രസീതായിരുന്നു. വീട്ടിലെത്തിയ ശേഷമാണ് ഇത് ശ്രദ്ധയിൽ പെട്ടതെന്ന് നവീൻ പറഞ്ഞു. എന്നാൽ എഴുതിയതിൽ സംഭവിച്ച പിഴവാണിതെന്നാണ് പൊലീസിൻറെ വിശദീകരണം.
Discussion about this post