കബൂൾ: അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ടിൽ താലിബാൻ ഭീകരരും അഫ്ഗാൻ സേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. വ്യോമസേനയുടെ പിന്തുണയോടെ നടക്കുന്ന ഏറ്റുമുട്ടലിൽ 45 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. 22 പേർക്ക് പരിക്കേറ്റു.
സ്ഫോടകവസ്തുക്കൾ നിറച്ച ആറ് വാഹനങ്ങൾ അഫ്ഗാൻ സേന തകർത്തതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബാൾക്കിൽ നടന്ന ഏറ്റുമുട്ടലിൽ 27 താലിബാൻ ഭീകരരെ സൈന്യം കൊലപ്പെടുത്തി. ഹെറാത്തിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ 21 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു.
അതേസമയം അഫ്ഗാനിസ്ഥാനിൽ അരാജകത്വം സൃഷ്ടിച്ച് താലിബാൻ ഭീകരത തുടരുകയാണ്. 30 ദിവസത്തിനുള്ളിൽ കബൂൾ നിയന്ത്രണത്തിലാക്കാനും 90 ദിവസത്തിനുള്ളിൽ പിടിച്ചെടുക്കാനും താലിബാന് സാധിക്കുമെന്നാണ് അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ട്.
ഇതിനിടെ ഗസ്നി പിടിച്ചടക്കിയതായി താലിബാൻ അവകാശപ്പെട്ടു. ഗവർണറുടെ വസതിയും പൊലീസ് ആസ്ഥാനവും ജയിലും നിരവധി മറ്റ് കേന്ദ്രങ്ങളും ഭീകരർ പിടിച്ചടക്കി.
Discussion about this post