കബൂൾ: നാംഗർഹാർ പ്രവിശ്യയുടെ തലസ്ഥാനമായ ജലാലാബാദും താലിബാൻ ഭീകരർ പിടിച്ചെടുത്തു. മസാരി ഇ ഷരീഫ് പിടിച്ചടക്കിയതിന് പിന്നാലെയാണ് താലിബാൻ ജലാലാബാദും പിടിച്ചടക്കിയത്. ഇനി അഫ്ഗാൻ സർക്കാരിന്റെ നിയന്ത്രണത്തിൽ അവശേഷിക്കുന്ന ഒരേയൊരു പ്രമുഖ നഗരം തലസ്ഥാനമായ കബൂൾ മാത്രമാണ്.
കഴിഞ്ഞ ദിവസം ഉന്നത ഉദ്യോഗസ്ഥരുമായി അഫ്ഗാൻ പ്രസിഡന്റ് അഷറഫ് ഗനി ചർച്ചകൾ നടത്തിയിരുന്നു. കബൂളിന്റെയും സമീപ പ്രദേശങ്ങളുടെയും സുരക്ഷയിൽ യോഗം ആശങ്ക പ്രകടിപ്പിച്ചിരുന്നു.
അമേരിക്കൻ ഉദ്യോഗസ്ഥർ അഫ്ഗാൻ സർക്കാരിന് പിന്തുണ വാഗ്ദാനം ചെയ്തതായി മാധ്യമ വാർത്തകൾ ഉണ്ടായിരുന്നു.അക്രമം അവസാനിപ്പിക്കാൻ സർക്കാർ പരമാവധി ശ്രമിക്കുകയാണെന്നും രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അഷറഫ് ഗനി ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. അഫ്ഗാൻ സുരക്ഷാ സേനകളോടും പ്രതിരോധ സേനകളോടും പോരാട്ടം തുടരാനും അദ്ദേഹം ആഹ്വാനം ചെയ്തു.
Discussion about this post