ഇൻഡോർ: പാകിസ്ഥാനിൽ കൊടിയ മതപീഡനങ്ങൾക്ക് വിധേയരായ 75 സിന്ധി വംശജർക്ക് ഇന്ത്യ പൗരത്വം നൽകി. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ചായിരുന്നു നടപടി. ബിജെപി എം എൽ എ ശങ്കർ ലാൽവാണിയുടെയും കളക്ടറുടെയും സാന്നിദ്ധ്യത്തിലായിരുന്നു ഇവർക്ക് പൗരത്വം നൽകിയത്.
ഇന്ത്യൻ പൗരത്വം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സിന്ധി വംശജരുടെ പ്രതിനിധി മുരളീലാൽ മാധ്വാനി നന്ദി അറിയിച്ചു. പാകിസ്ഥാനിൽ സിന്ധികൾക്ക് ധാരാളം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സഹായിച്ചതിന് ഇന്ത്യൻ സർക്കാരിനോട് കടപ്പാടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇതുവരെ പാകിസ്ഥാനിൽ നിന്നും അഭയാർത്ഥികളായി ഇന്ത്യയിൽ എത്തിയ അറുനൂറിലധികം പേർക്ക് ഇന്ത്യ പൗരത്വം നൽകിയതായി സിന്ധി വംശജനായ ബിജെപി എം എൽ എ ശങ്കർ ലാൽവാണി പറഞ്ഞു.
Discussion about this post