ഗുവാഹത്തി: സാമൂഹിക മാധ്യമങ്ങളിൽ താലിബാൻ അനുകൂല പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി തുടർന്ന് അസം സർക്കാർ. പൊലീസുകാരനും ജമാ അത്ത് ഉലമ ഇ ഹിന്ദ് നേതാവും മെഡിക്കൽ വിദ്യാർത്ഥിയും ഉൾപ്പെടെ 16 പേരെ അസം പൊലീസ് അറസ്റ്റ് ചെയ്തു. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണം പിടിച്ചതിനെ അനുകൂലിച്ച് ട്വിറ്ററിലും ഫേസ്ബുക്കിലും വീഡിയോകളും സന്ദേശങ്ങളും പോസ്റ്റ് ചെയ്തവർക്കെതിരെയാണ് നടപടി.
രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ താലിബാൻ അനുകൂല കമന്റുകൾക്കും പോസ്റ്റുകൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അസം പൊലീസ് അറിയിച്ചു. ഇത്തരം ആളുകൾക്കെതിരെ ക്രിമിനൽ കേസ് എടുക്കുകയാണ്. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ പൊലീസിനെ അറിയിക്കണമെന്നും നിർദേശം നൽകി.
രാജ്യത്തിന് പുറത്തു നിന്ന് താലിബാനെ പിന്തുണച്ച മൂന്ന് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായവർക്ക് ഇസ്ലാമിക ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. ഇവർക്കെതിരെ യുഎപിഎ ഉൾപ്പെടെയുള്ള കേസുകൾ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.
Discussion about this post