ഡൽഹി: പഞ്ചാബിനെ ഇന്ത്യയിൽ നിന്നും വേർപെടുത്താൻ താലിബാന്റെ സഹായം തേടുമെന്ന ഭീഷണിയുമായി ഖാലിസ്ഥാൻ അനുകൂല സംഘടന സിഖ്സ് ഫോർ ജസ്റ്റിസ്. ഇതുമായി ബന്ധപ്പെട്ട് സംഘടനാ തലവൻ ഗുർപത്വന്ത് സിംഗ് പന്നു വീഡിയോ പുറത്ത് വിട്ടു.
https://twitter.com/Aneeta_kaur/status/1430112083081900041?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1430112083081900041%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.opindia.com%2F2021%2F08%2Fkhalistani-terrorists-taliban-takeover-afghanistan-issue-warning-to-pm-modi-referendum%2F
താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയത് ഇന്ത്യക്കുള്ള സന്ദേശമാണെന്ന് വീഡിയോയിൽ പന്നു പറയുന്നു. 1984 മുതൽ പഞ്ചാബിനെ മോചിപ്പിക്കാൻ സിഖുകാർ ശ്രമിക്കുകയാണെന്നും പന്നു പറയുന്നു.
2022ലെ പഞ്ചാബ് അസംബ്ലി തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തന്റെ പാർട്ടി പഞ്ചാബിൽ ഹിതപരിശോധന ആവശ്യപ്പെടുമെന്നും പന്നു പറയുന്നു. ഡൽഹിയുടെ പതനം അനിവാര്യമാണെന്നും പന്നു ഭീഷണിപ്പെടുത്തുന്നു.
വീഡിയോയുടെ പശ്ചാത്തലത്തിലുടനീളം ഇടിമുഴക്കവും മിന്നലുമുണ്ട്. താലിബാനെ അഭിനന്ദിക്കുന്ന പന്നു, എന്നാൽ അഫ്ഗാനിസ്ഥാനിൽ നിന്നും സിഖുകാർ പലായനം ചെയ്യുകയാണെന്നും അവർക്ക് അഭയം നൽകുന്നത് ഇന്ത്യയാണെന്നുമുള്ള കാര്യം വിസ്മരിക്കുന്നു. ഇന്ത്യയിലെ കർഷക സമരങ്ങളെ അനുകൂലിക്കുന്ന സംഘടനയാണ് പന്നുവിന്റെ സിഖ്സ് ഫോർ ജസ്റ്റിസ്.
Discussion about this post