പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വ്യാജക്കള്ള് പിടികൂടി. 2400 ലിറ്റര്‍ വ്യാജ കള്ളാണ് സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് സ്‌ക്വാഡ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ തോട്ടുവ സ്വദേശി നെടുങ്കണ്ടത്തില്‍ ജോമി പോള്‍ (57) പിടിയിലായി. കള്ളുഷാപ്പ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ ഭാരവാഹിയായ ഇയാള്‍ വര്‍ഷങ്ങളായി വ്യാജ കള്ള് നിര്‍മാണം നടത്തിയിരുന്നതായി പറയുന്നു.
സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ചൊവ്വാഴ്ച മുതല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് അംഗങ്ങള്‍ പെരുമ്പാവൂരില്‍ ക്യാമ്പ് ചെയ്തിരുന്നു.
പ്രാദേശിക എക്സൈസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുള്ള ആളാണ് പ്രതി. പെരുമ്പാവൂരിലെ എക്സൈസ് ഉദ്യോഗസ്ഥരെ അറിയിക്കാതെ ആയിരുന്നു പരിശോധന.
പ്രതിയുടെ വീടിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന നിര്‍മാണ യൂണിറ്റിൽ വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ്ഉണ്ടായിരുന്നത്. നാലുവശത്തും ക്യാമറ, റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഷട്ടറുകള്‍ തുടങ്ങിയവയാണ് ഒരുക്കിയിരുന്നത്. അണക്കപ്പാറ വ്യാജ കള്ള് നിര്‍മാണക്കേസില്‍ പ്രതിയായ പെരുമ്പാവൂര്‍ സ്വദേശി അബ്കാരി സോമന്‍ നായരുടെ സുഹൃത്താണ് പ്രതി.
Discussion about this post