കൊച്ചി: പാലാ ബിഷപ്പിന്റെ പരാമർശം വിവാദമായ പശ്ചാത്തലത്തിൽ പരിഹാസവുമായി ഫേസ്ബുക്കിൽ എത്തിയ സന്ദീപാനന്ദ ഗിരിക്ക് മറുപടിയുമായി സോഷ്യൽ മീഡിയ .
”മയക്കു മരുന്നും കഞ്ചാവും ഉപയോഗിക്കുന്നവർ കഴിവതും സ്വന്തം മതത്തിൽ പെട്ടവരിൽ നിന്ന് തന്നെ വാങ്ങി ഉപയോഗിക്കേണ്ടതാണ്. മറ്റു മതക്കാരുടെ കയ്യിൽ നിന്ന് വാങ്ങി വെറുതെ വർഗീയ പ്രശ്നം ഉണ്ടാക്കരുത്”- സന്ദീപാനന്ദ ഗിരി ഫേസ്ബുക്കിൽ കുറിച്ചു.
ആയിരക്കണക്കിന് പ്രതികരണങ്ങളാണ് പോസ്റ്റിനു ലഭിച്ചത്. അനുകൂലിച്ചുള്ള പ്രതികരണങ്ങളെക്കാൾ പ്രതികൂലിച്ചുള്ള പ്രതികരണങ്ങളാണ് ആ പോസ്റ്റിനു താഴെ.
അന്വേഷണം നിലച്ച സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിലെ കാർ കത്തിച്ച കേസുമായി ബന്ധപ്പെടുത്തി നൂറു കണക്കിന് പ്രതികരണങ്ങൾ ആണ് കമന്റ് ആയി വരുന്നത്.
“കാറ് കത്തിക്കുമ്പോൾ സ്വന്തം മതക്കാരുടെ തന്നെ കത്തിക്കണമെന്നു” ചിലർ എഴുതിയപ്പോൾ ‘കാറ് കത്തിക്കുമ്പോൾ ഇൻഷുറൻസ് ഉള്ള സ്വന്തം കാറുമാത്രം കത്തിക്കണ’മെന്ന് വേറാൾ എഴുതി.
ചെറുപ്രായത്തിൽ തന്നെ കത്തോലിക്കാ പെൺകുട്ടികളെയും യുവാക്കളെയും നര്‍ക്കോട്ടിക്-ലൗ ജിഹാദികള്‍ ഇരയാക്കുന്നതായി പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട് ആരോപണത്തെ പരിഹസിച്ചായിരുന്നു സന്ദീപാനന്ദയുടെ പരാമർശം.
Discussion about this post