തിരുവനന്തപുരം: മണ്ഡല, മകരവിളക്ക് തീർഥാടനത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ നാലുദിവസത്തേക്ക് തീർഥാടകരെ നിയന്ത്രിക്കുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. സ്പോട്ട് ബുക്കിങ്ങും ഒഴിവാക്കി.
വെർച്വൽ ക്യൂ ബുക്ക് ചെയ്തവർക്ക് തീയതി മാറ്റിനൽകുന്ന കാര്യം പരിഗണിക്കുമെന്ന് അധികൃതർ അറിയിച്ചു. ജലനിരപ്പ് അപകടകരമായതിനാൽ പമ്പാ സ്നാനം ഒഴിവാക്കാൻ നിർദേശമുണ്ട്. മറ്റ് കുളിക്കടവുകളിലും ഇറങ്ങാൻ അനുവാദമുണ്ടാകില്ല.
ഇന്ന് വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി നടതുറന്ന് ദീപം തെളിയിക്കുന്നതോടെയാണ് ഈ വർഷത്തെ തീർത്ഥാടന കാലത്തിന് തുടക്കമാകുന്നത്. തുടര്‍ന്ന് പുതിയ ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാരെ അവരോധിക്കുന്ന ചടങ്ങ് നടക്കും. വൃശ്ചികം ഒന്നിന് നട തുറക്കുന്നത് പുതിയ മേല്‍ശാന്തിമാരായിരിക്കും.
Discussion about this post