ഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിച്ചതോടെ ലോക്സഭാ സ്പീക്കർ ഓം ബിർള എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളെയും കണ്ട് സംസാരിച്ചു. പാർലമെന്റ് സുഗമമായി പ്രവർത്തിക്കാൻ നേതാക്കളുടെ പിന്തുണ അഭ്യർത്ഥിച്ചു. പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്നും തടസ്സപ്പെടുത്തൽ പാർലമെന്ററി ജനാധിപത്യത്തിൽ നല്ല ആശയമല്ലെന്നും സ്പീക്കർ പറഞ്ഞു. ജനക്ഷേമത്തിന് വേണ്ടിയാണ് പാർലമെന്റ് എന്നത് ആരും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ പ്രതിപക്ഷം കരുതി വെച്ചിരുന്ന രണ്ട് ആയുധങ്ങളെയും തകർത്താണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഇന്ധന വിലവർദ്ധനവ് നിയന്ത്രിക്കാൻ ചരിത്രപരമായ തീരുമാനം കൈക്കൊള്ളുകയും ഒപ്പം വിഷയത്തിൽ സമരം ചെയ്ത പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ ഉള്ളവരുടെ സമരങ്ങളിലെ ആാത്മാർത്ഥത ഇല്ലായ്മ വെളിച്ചത്ത് കൊണ്ടു വരാൻ സാധിക്കുകയും ചെയ്തു.
കൂടാതെ വിവാദ കാർഷിക നിയമങ്ങളും കേന്ദ്ര സർക്കാർ പിൻവലിച്ചു. നിയമങ്ങൾ കൊണ്ടു വന്നത് കർഷകർക്ക് വേണ്ടി ആയിരുന്നെന്നും എന്നാൽ അവ പിൻവലിക്കുന്നത് രാജ്യത്തിന് വേണ്ടി ആണെന്നും ആയിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. പാർലമെന്റ് സ്തംഭനം ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ സുപ്രധാന നീക്കങ്ങളായാണ് ഇവ വിലയിരുത്തപ്പെടുന്നത്.
Discussion about this post