ഡൽഹി: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനം അനിശ്ചിതത്വത്തിൽ. പരമ്പര ഒരാഴ്ച വൈകിയാണെങ്കിലും നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡുമായി വിഷയം നിരന്തരം ചർച്ച ചെയ്തു വരികയാണെന്ന് ബിസിസിഐ അധികൃതർ അറിയിച്ചു.
ഡിസംബർ 17ന് ആരംഭിക്കാനിരിക്കുന്ന പരമ്പരയിൽ മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും നാല് ട്വെന്റി മത്സരങ്ങളുമാണുള്ളത്. എന്നാൽ കളിക്കാരുടെ ആരോഗ്യത്തിനാണ് പ്രാധാന്യമെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്. കളിക്കാരെ ദക്ഷിണാഫ്രിക്കയിലേക്ക് അയക്കുന്നതിന് മുൻപ് കേന്ദ്ര സർക്കാരിന്റെ അനുമതി തേടുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു.
ദക്ഷിണാഫിക്കയിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പല രാജ്യങ്ങളും യാത്രാ നിരോധനം ഉൾപ്പെടെ ഏർപ്പെടുത്തിയിരിക്കുകയാണ്. അതേസമയം ദക്ഷിണാഫ്രിക്കക്ക് ഐക്യദാർഢ്യവുമായി ഇന്ത്യ രംഗത്ത് എത്തിയിരുന്നു.
Discussion about this post