കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബ്രിട്ടനിൽ നിന്നെത്തിയ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒമിക്രോൺ സംശയിക്കുന്നതിനാൽ ഇയാളുടെ സാമ്പിൾ ജനിത ശ്രേണി പരിശോധനക്ക് അയച്ചു. റഷ്യൻ സ്വദേശിയാണ് ഇയാൾ.
അതേസമയം ഒമിക്രോണിൽ കേരളത്തിന്റെ അലംഭാവം ദേശീയ തലത്തിൽ ചർച്ചയാകുകയാണ്. കേന്ദ്ര മാർഗനിർദേശം നടപ്പാക്കുന്നതിന് മുൻപ് കേരളത്തിലെത്തിയവരെ കണ്ടെത്തി മുൻകരുതലെടുക്കുന്നതിൽ സംസ്ഥാനത്തിന് വീഴ്ച്ച സംഭവിച്ചു. നവംബർ 29ന് റഷ്യയിൽ നിന്നെത്തിയവരിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ് സ്ഥീരീകരിച്ചിട്ടും കൂടെ യാത്ര ചെയ്തവരെ നിരീക്ഷണത്തിലാക്കുന്നത് വൈകി. ഏറ്റവും കൂടുതൽ പേർ വിമാനമിറങ്ങിയ എറണാകുളത്ത് എല്ലാവരെയും പരിശോധനക്ക് വിധേയരാക്കിയില്ല.
കൊവിഡ് പോസിറ്റിവായ ആളുടെ സാംപിൾ ഇന്നലെ മാത്രമാണ് ജനിതക പരിശോധനയ്ക്ക് അയച്ചത്. 28ന് റഷ്യയിൽ നിന്ന് വിനോദസഞ്ചാരം കഴിഞ്ഞ് തിരികെയെത്തിയ മുപ്പതംഗ സംഘത്തിൽ പലരും പരിശോധന പോലുമില്ലാതെ കടന്നുപോയ വിവരം നേരത്തെ പുറത്തുവന്നിരുന്നു.
Discussion about this post