പാലക്കാട്: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി മകളെ പീഡിപ്പിച്ച കേസിൽ വീണ്ടും അറസ്റ്റിലായി. സംഭവത്തിൽ തൃശ്ശൂർ സ്വദേശിയായ നാൽപ്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.
പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം പട്ടാമ്പിയിൽ വാടകയ്‌ക്ക് താമസിച്ചുവരികയായിരുന്നു ഇയാൾ. 2016ൽ മകളെ പീഡിപ്പിച്ച കേസിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാസങ്ങൾക്ക് മുമ്പ് ജാമ്യത്തിൽ ഇറങ്ങിയ പ്രതി കഴിഞ്ഞ ഓഗസ്റ്റിലാണ് മകളെ വീണ്ടും പീഡനത്തിനരയാക്കിയത്.
വീട്ടിൽ ആളില്ലാത്ത സമയത്തെത്തി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുക്കുകയായിരുന്നു.മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതി പാലക്കാട് വാടകയ്‌ക്ക് താമസിക്കുന്നതായി കണ്ടെത്തി.
കേരളത്തിൽ തുടർച്ചയായി ഉണ്ടാകുന്ന രണ്ടാമത്തെ സംഭവമാണ് ഇത്. നേരത്തെ ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മലപ്പുറത്ത് അധ്യാപകൻ മൂന്നാമതും അറസ്റ്റിലായിരുന്നു.
Discussion about this post