ഡൽഹി: തിരഞ്ഞെടുപ്പ് പരിഷ്കരണത്തിന് തുടക്കമിട്ട് കൊണ്ട് തിരഞ്ഞെടുപ്പ് നിയമഭേദഗതി ബില്‍ ലോക്സഭ പാസാക്കി. വോട്ടര്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കും.
അതേസമയം പ്രതിപക്ഷ ബഹളങ്ങള്‍ക്കിടെയാണ് ബില്‍ പാസാക്കിയത്. ബില്‍ അവതരിപ്പിച്ചത് നിയമ മന്ത്രി കിരണ്‍ റിജിജുവാണ്. ശബ്ദവോട്ടോടെയായിരുന്നു ബില്‍ പാസാക്കിയത്.
പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസ്, മജ്ലിസ് പാര്‍ട്ടി, ബിഎസ്പി, തുടങ്ങിയ പാര്‍ട്ടികള്‍ ഈ ബില്ലിനെ എതിര്‍ത്തു. പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ് ഈ ബില്ലെന്ന് പ്രതിപക്ഷം പറഞ്ഞു. ഇത് നിയമമായാല്‍ പൗരന്മാരുടെ വ്യക്തി സ്വാതന്ത്ര്യത്തില്‍ വലിയ പ്രശ്നങ്ങളുണ്ടാവുമെന്നും പ്രതിപക്ഷം ആരോപിച്ചു.
Discussion about this post