കൊച്ചി: ശബരിമല വ്യാജ ചെമ്പോല പ്രചാരണവുമായി ബന്ധപ്പെട്ട കേസിൽ 24 ന്യൂസ് മേധാവി ശ്രീകണ്ഠൻ നായർക്കും സംസ്ഥാന സർക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു. അഭിഭാഷകൻ ശങ്കു ടി ദാസ് നൽകിയ ഹർജിയിലാണ് നടപടി. ഒക്ടോബർ രണ്ടിനാണ് വ്യാജ ചെമ്പോല ഉപയോഗിച്ച് തെറ്റായ വാർത്ത പ്രചരിപ്പിച്ച് ഹിന്ദു സമൂഹത്തിൽ ജാതീയമായ ഭിന്നിപ്പും സ്പർദ്ധയും സൃഷ്ടിക്കാൻ ശ്രമിച്ച 24 ന്യൂസ് ചാനലിന് എതിരെ സംസ്ഥാന പോലീസ് മേധാവിക്ക് ശങ്കു ടി ദാസ് പരാതി നൽകിയത്.
എന്നാൽ പലതവണ പരാതിക്കാരനെ വിളിപ്പിച്ച് മൊഴിയെടുത്തെങ്കിലും പൊലീസ് കേസ് എടുത്തില്ല. തുടർന്ന് ഹർജിക്കാരൻ നേരിട്ട് കോടതിയെ സമീപിക്കുകയായിരുന്നു.
24 ന്യൂസിലെ മുൻ റിപ്പോർട്ടർ സഹിൻ ആൻ്റണിക്കും ശ്രീകണ്ഠൻ നായർക്കുമെതിരെ വ്യാജരേഖ ചമച്ചതിനും വിശ്വാസം വ്രണപ്പെടുത്തിയതിനും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നാണ് ശങ്കു ടി ദാസ് ആവശ്യപ്പെട്ടത്. മോൻസണിന്റെ രേഖ ആധികാരികമല്ലെന്നും വ്യാജമാണെന്നും അടുത്തയിടെ മാത്രമാണ് മുഖ്യമന്ത്രി സമ്മതിച്ചത്. അത് വരെ ദേശാഭിമാനി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഈ രേഖ അയ്യപ്പ വിശ്വാസികൾക്കെതിരെ വ്യാപകമായി ഉപയോഗിച്ചിരുന്നു.
ഇത്രയും വലിയൊരു കുറ്റം ചെയ്തിട്ടും അതിന്റെ പേരിൽ ഒരു എഫ്.ഐ.ആർ എങ്കിലും ഞങ്ങളുടെ പേരിൽ നിലവിലുണ്ടോ എന്ന് പൊതുസമൂഹത്തെ പരിഹസിക്കാനുള്ള അവസരം 24 ന്യൂസുകാർക്ക് കൊടുക്കില്ല. കേസ് എടുപ്പിക്കുന്നത് വരെ പിറകിൽ തന്നെയുണ്ടാകിമെന്നും ശങ്കു ടി ദാസ് പറയുന്നു.
Discussion about this post