ലഖ്നൗ: പശുക്കളെ പരിപാലിക്കുന്നതിൽ ബിജെപി സർക്കാരുകൾ അഭിമാനിക്കുമ്പോൾ പ്രതിപക്ഷം അത് പാപമായി കാണുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശുക്കളെയും എരുമകളെയും ചൊല്ലി പരിഹസിക്കുന്നവർ അവയെ ആശ്രയിച്ച് ജീവിക്കുന്ന കോടിക്കണക്കിന് കർഷകരെയാണ് പരിഹസിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. വാരാണസിയിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ ലോക്സഭാ മണ്ഡലമായ വാരാണസിയിൽ 870 കോടി രൂപയുടെ 22 പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. ക്ഷീരമേഖലക്ക് സർക്കാർ മുന്തിയ പരിഗണനയാണ് നൽകുന്നതെന്ന് ബനാസ് ഡയറി സങ്കുലിന് തറക്കല്ലിടവെ പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ഏഴ് വർഷങ്ങൾക്കിടെ രാജ്യത്തെ പാലുത്പാദനം 45 ശതമാനം വർദ്ധിച്ചു. ലോകത്തിന് ആവശ്യമായ പാലിന്റെ 22 ശതമാനവും ഉത്പാദിപ്പിക്കുന്നത് ഇന്ത്യയിലാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ക്ഷീരോത്പാദന മേഖല അതിവേഗം വികസിക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും നിരവധി പദ്ധതികൾ പ്രധാനമന്ത്രി ഉത്തർ പ്രദേശിൽ ഉദ്ഘാടനം ചെയ്തു.
Discussion about this post