തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ഇടത് അനുകൂല സംഘടന. പദ്ധതിക്ക് പിന്നിൽ 10,000കോടിയിലേറെ രൂപയുടെ റിയൽ എസ്റ്റേറ്റ് താത്പര്യങ്ങളാണെന്ന ആരോപണവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്തെത്തി. ജനങ്ങളുമായി ചർച്ചചെയ്യാതെ മുന്നോട്ട് പോകുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും പരിഷത്ത് വിമർശനം ഉന്നയിച്ചു.
കെ റെയിൽ സമ്പന്നരുടെ പദ്ധതിയാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ചൂണ്ടിക്കാട്ടുന്നു. പരിസ്ഥിതി ആഘാത റിപ്പോർട്ടും,വിശദമായ പദ്ധതി രേഖയും ജനങ്ങളുമായി ചർച്ചചെയ്യാതെ അതിർത്തി തിരിക്കുന്ന സർക്കാർ നടപടികൾ ജനാധിപത്യ വിരുദ്ധമാണെന്ന് പരിഷത്ത് പച്ചയ്ക്ക് വിമർശിക്കുന്നു. സിൽവർ ലൈൻ പദ്ധതിയിൽ സിപിഐയിലും ഭിന്നതകൾ നിലവിലുണ്ട്.
അതേസമയം പദ്ധതിക്കെതിരെ ജനകീയ കൂട്ടായ്മകൾ സംഘടിപ്പിച്ച് പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പദ്ധതിക്കെതിരെ ബിജെപിയും ശക്തമായ എതിർപ്പുമായി രംഗത്തുണ്ട്. ഇതോടെ വിഷയത്തിൽ സർക്കാർ ഒറ്റപ്പെടുകയാണ്.
Discussion about this post