കാഠ്മണ്ഡു: മോശം പ്രകടനവും അറ്റകുറ്റപ്പണികൾക്ക് ഭീമമായ തുക ചെലവാക്കേണ്ടി വരുന്നതും നിമിത്തം ചൈനയിൽ നിന്നും വാങ്ങിയ വിമാനങ്ങൾ നേപ്പാളിന് തലവേദനയാകുന്നു. ഇത് കാരണം ഈ വിമാനങ്ങൾ വിൽക്കുകയോ വാടകക്ക് നൽകാൻ ഒരുങ്ങുകയോ ചെയ്യുകയാണ് നേപ്പാൾ സർക്കാർ എന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
കൂടാതെ ഈ വിമാനങ്ങൾ നേപ്പാളിന് വലിയ കടബാധ്യതയും വരുത്തി വെച്ചിരിക്കുകയാണ്. ഈ വിമാനങ്ങൾ നേപ്പാൾ ചൈനയിൽ നിന്നും കടമായി വാങ്ങിയതാണ്. എന്നാൽ ഇവ കൃത്യമായി ഉപയോഗിക്കാൻ സാധിക്കാത്തതിനാൽ ആ തുക കൊടുത്ത് തീർക്കാനും നേപ്പാളിന് സാധിക്കുന്നില്ല.
ഷിയാൻ എം എ 60 എസ്, ഹാർബിൻ വൈ 12എസ് എന്നീ വിമാനങ്ങളാണ് നേപ്പാൾ തലയിൽ നിന്നും ഒഴിവാക്കാൻ ഒരുങ്ങുന്നത്. 2014ൽ വാങ്ങിയ ഈ വിമാനങ്ങൾ 2020 ജൂലൈ മുതൽ നേപ്പാൾ ഉപയോഗിക്കുന്നില്ല. ഇവയിൽ നിന്നും കിട്ടുന്ന തുകയേക്കാൾ ഉയർന്ന തുക അറ്റകുറ്റപ്പണികൾക്ക് ചെലവാകുന്നതിനാലാണ് ഇത്.
Discussion about this post