തിരുവനന്തപുരം: കേരളത്തിൽ രൂക്ഷമായ കൊവിഡ് വ്യാപനത്തിന് കാരണം ഒമിക്രോണെന്ന് ആരോഗ്യ വിദഗ്ധർ. ഒമിക്രോണിന്റെ സമൂഹ വ്യാപനം കേരളത്തിൽ സംഭവിച്ചുവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് രൺ ഡോസ് വാക്സിൻ എടുത്തവരിലും കൊവിഡ് ബാധ രൂക്ഷമാണ്.
ഒരാഴ്ച്ചക്കുള്ളിൽ കോവിഡ് ബാധിച്ചവരിൽ 58 ശതമാനവും സമ്പൂർണ വാക്സിനേഷൻ പൂർത്തിയാക്കിയവരാണ്. സംസ്ഥാനത്ത് ഇപ്പോൾ പരിശോധിക്കുന്ന മൂന്നിലൊരാൾക്കും കൊവിഡ് എന്നതാണ് അവസ്ഥ. രണ്ടാം തരംഗത്തിൽ 29.5 ശതമാനമായിരുന്ന ടി പി ആർ ഇപ്പോൾ 35.27 ശതമാനമാണ്.
ജനുവരി 11 മുതൽ 17 വരെയുള്ള കാലയളവിൽ ശരാശരി 79456 കേസുകൾ ചികിൽസയിൽ ഉണ്ടായിരുന്നതിൽ 0.8ശതമാനം പേർക്ക് മാത്രമണ് ഓക്സിജൻ കിടക്കകൾ ആവശ്യമായി വന്നതെങ്കിൽ ഇപ്പോൾ അത് 41ശതമാനമായി വർധിച്ചിട്ടുണ്ട്. 10 ശതമാനം പേർക്കും വെന്റിലേറ്റർ സൗകര്യം ആവശ്യമായി വരുന്ന സ്ഥിതിയാണ്.
ഐ സി യു സംവിധാനങ്ങൾ വേണ്ടവരിലെ വർധന 29 ശതമാനമാണ്. ഒരു ഡോസ് വാക്സിൻ മാത്രമെടുത്ത 8 ശതമാനം പേരെ കോവിഡ് ബാധിച്ചു. വാക്സിനെടുത്തിട്ടേയില്ലാത്തവരാണ് കോവിഡ് ബാധിച്ചവരിൽ 25 ശതമാനവും. 31, 875 പേർ. സംസ്ഥാനത്ത് ഒമിക്രോൺ പരിശോധനക്ക് സംവിധാനമില്ലാത്തതും തിരിച്ചടിയാണ്.
Discussion about this post