ഇസ്ലാമാബാദ്: താലിബാനെ ലോകവേദികളിൽ വെള്ള പൂശി ഒപ്പം നിർത്താനുള്ള പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. പാകിസ്ഥാനിൽ സ്ഥിരമായി അക്രമം അഴിച്ചു വിടുന്ന പാക് താലിബാൻ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ പൊലീസുകാരനെ കൊലപ്പെടുത്തി.
ഭീകരർ നടത്തിയ വെടിവെപ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായും നിരവധി പൊലീസുകാർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു. സംഭവത്തെ പാകിസ്ഥാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ് അപലപിച്ചു.
പാക് സർക്കാരും തെഹ്രീക് ഇ താലിബാൻ പാകിസ്ഥാനുമായി അനുരഞ്ജനത്തിന് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം ശ്രമിച്ചിരുന്നു. എന്നാൽ പാക് താലിബാൻ അത് തള്ളിയിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ പാകിസ്ഥാനിൽ നൂറോളം ഭീകരാക്രമണങ്ങൾ നടത്തിയ് പാക് താലിബാൻ എന്ന തെഹ്രീക് ഇ താലിബാൻ ആയിരത്തോളം പേരെ കൊലപ്പെടുത്തിയിരുന്നു.
പാക് താലിബാൻ ഭീകരർക്ക് അഭയവും പരിശീലനവും നൽകുന്നത് അഫ്ഗാൻ താലിബാനാണ് എന്ന് വോയ്സ് ഓഫ് അമേരിക്ക റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ അഫ്ഗാൻ താലിബാനെ പിന്തുണയ്ക്കുന്ന നയമാണ് പാകിസ്ഥാൻ സർക്കാർ സ്വീകരിക്കുന്നത്. ഭീകരതയെ അകമഴിഞ്ഞ് പ്രീണിപ്പിക്കുന്ന പാകിസ്ഥാൻ ആപത്ത് വില കൊടുത്തു വാങ്ങുകയാണെന്ന് അന്താരാഷ്ട്ര വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Discussion about this post