Tuesday, June 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

രവീന്ദ്രൻ പട്ടയം റദ്ദാക്കുമെന്ന് മന്ത്രി; ഒരു പുല്ലനും പാർട്ടി ഓഫീസിൽ തൊടില്ലെന്ന് എം എം മണി; എൽഡിഎഫിൽ കലാപം

by Brave India Desk
Jan 20, 2022, 03:55 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: രവീന്ദ്രൻ പട്ടയങ്ങളുടെ പേരിൽ എൽഡിഎഫിൽ ഒരിടവേളക്ക് ശേഷം വീണ്ടും കലാപം. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള റവന്യൂ മന്ത്രിയുടെ തീരുമാനത്തോട്, സിപിഎം ഓഫീസ് തൊടാൻ അനുവദിക്കില്ലെന്നായിരുന്നു മുൻമന്ത്രി എം എം മണിയുടെ പ്രതികരണം. എന്നാൽ പാർട്ടി തീരുമാനപ്രകാരമാണ് സർക്കാർ നടപടി എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി.

അതേസമയം പാർട്ടി ചർച്ച ചെയ്യാതെയാണ് തീരുമാനമെടുത്തതെന്ന് പറഞ്ഞ്  മുതിർന്ന സിപിഐ നേതാവും മുൻ റവന്യൂ മന്ത്രിയുമായ കെ ഇ ഇസ്മായിൽ റവന്യൂവകുപ്പ് ഉത്തരവിനെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്ത് വന്നു. സിപിഐ ഇടുക്കി ജില്ലാ നേതൃത്വവും എതിർപ്പ് ഉയർത്തുമ്പോൾ തെറ്റായ വ്യാഖ്യാനം വേണ്ടെന്നാണ് റവന്യൂ മന്ത്രിയുടെ നിലപാട്. ഭൂമി തട്ടിപ്പ് വിവാദത്തിൽ ഇടുക്കിയിലെ സിപിഎം- സിപിഐ നേതാക്കൾ വീണ്ടും കൈകോർത്തത് ഇരു പാർട്ടികളുടെയും നേതൃത്വങ്ങളെ കുഴപ്പിക്കുകയാണ്.

Stories you may like

വ്യാജ ആധാറും പാൻ കാർഡുമായി കേരളത്തിലേക്ക് നുഴഞ്ഞുകയറ്റം; ബംഗ്ലാദേശി യുവതി കാസർകോട് പിടിയിൽ, നടുക്കം മാറാതെ പോലീസ്

വീണയുടെ മാസപ്പടി കേസിൽ ഇഡി സമൻസ്; ‘ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗ്ഗങ്ങൾ സ്വീകരിക്കും’ എന്ന് കെ.കെ. ശൈലജ

”530 പട്ടയങ്ങളെന്ന് പറയുന്നത്, അന്ന് ഇവിടെ എംഎൽഎയായിരുന്ന എ കെ മണി അധ്യക്ഷനായ ഭൂപരിഷ്കരണകമ്മിറ്റി വഴിയാണ് വന്നത്. അന്നത്തെ ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാർ, നായനാരുടെ സർക്കാർ, അന്നത്തെ റവന്യൂമന്ത്രി കെ ഇ ഇസ്മായിൽ എന്നിവരെല്ലാം അംഗീകരിച്ച പട്ടയങ്ങളാണ്. അന്നത്തെ അഡീഷണൽ തഹസിൽദാരായിരുന്ന രവീന്ദ്രനെ അധികൃതർ ചുമതലപ്പെടുത്തിയ പ്രകാരമാണ് പട്ടയം നൽകിയത്. പാർട്ടി ഓഫീസ് പട്ടയം കിട്ടുന്നതിന് മുമ്പേ ഇവിടുള്ളതാ. എത്രയോ വർഷമായി അതിവിടെ പ്രവർത്തിക്കുന്നു. അവിടെയൊന്നും വന്ന് ഒരു കാര്യവും നടക്കില്ല. അവിടെയൊന്നും വന്ന് ഒന്നും ചെയ്യാനൊക്കില്ല. പാർട്ടി ഓഫീസ് തൊടാൻ ഒരു പുല്ലനെയും ഞങ്ങൾ അനുവദിക്കത്തൊന്നുമില്ല. ഇതിനെ നിയമപരമായും രാഷ്ട്രീയമായും ഞങ്ങൾ നേരിടും”-ഇതാണ് എം എം മണിയുടെ വാക്കുകൾ.

”അനധികൃതമായ പട്ടയങ്ങളുണ്ടെങ്കിൽ അത് റദ്ദാക്കണം. അത് പരിശോധിക്കണം. പട്ടയങ്ങളിൽ കൂടുതലും രണ്ട് സെന്‍റിൽ താഴെയുള്ളവർക്കാണ് നൽകിയത്. കൂടുതൽ സ്ഥലം നൽകിയത് സിപിഎം ഓഫീസിനാണ്. അത് ഏറെക്കാലം അവർ കൈവശം വച്ച സ്ഥലമായതുകൊണ്ടാണ്. പാവങ്ങൾക്കാണ് അന്ന് ഏറെയും പട്ടയം നൽകിയത്. ഞാൻ മന്ത്രിയായിരുന്നപ്പോൾ പട്ടയം നൽകിയത് അർഹതയുള്ളവർക്കാണ്. പാർട്ടി ഓഫീസ് പൊളിക്കാൻ വന്നാൽ തടയുമെന്ന എം എം മണിയുടെ നിലപാട് ശരിയാണ്. ഏതെങ്കിലും പാർട്ടിക്കാർ അതിന് അനുവദിക്കുമോ? വിഎസ്സിന്‍റെ മൂന്നാർ ഓപ്പറേഷൻ തെറ്റായിരുന്നു. അത് എൽഡിഎഫ് തന്നെ വിലയിരുത്തിയ കാര്യമല്ലേ? ഇപ്പോഴത്തെ തീരുമാനം പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ല. ഒഴിപ്പിക്കേണ്ടത് കൈയേറ്റം നടത്തിയ വൻകിട റിസോർട്ടുകാരെയാണ്. പാവപ്പെട്ടവരെ ഒഴിപ്പിക്കരുത്. അന്ന് പട്ടയം നൽകിയതിനെ ഇകഴ്‌ത്തി കാണിക്കാനുള്ള ശ്രമം വിജയിക്കില്ല. സത്യം ഏറെക്കാലം മൂടി വയ്ക്കാനാകില്ല”- ഇസ്മയിലിന്റെ പ്രതികരണം ഇതായിരുന്നു.

‘ഇടുക്കി ജില്ലയിലെ സിപിഎമ്മിന്‍റെയും സിപിഐയുടെയും ആശങ്കകൾ പരിഹരിച്ചേ തുടർനടപടികളെടുക്കൂ. പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കാൻ പോകുന്നില്ല. രവീന്ദ്രൻ പട്ടയത്തെക്കുറിച്ച് ആക്ഷേപം ഉണ്ടായ സാഹചര്യത്തിൽ അതിന്‍റെ നിയമസാധുത പരിശോധിക്കുകയാണ് ലക്ഷ്യം. പട്ടയം നഷ്ടപ്പെട്ട എല്ലാവരും വീണ്ടും അപേക്ഷ നൽകി നടപടികൾ പൂർത്തിയാക്കണം. വൻകിട റിസോർട്ടുകളുടെ കാര്യത്തിൽ പരിശോധിച്ച ശേഷം തീരുമാനമുണ്ടാകും. അവരെ ഒഴിപ്പിക്കുമോ ഇല്ലയോ എന്നൊന്നും ഇപ്പോൾ പറയാനാകില്ല. സർക്കാർ എടുത്ത നടപടി പാർട്ടിയുടെ തീരുമാനം തന്നെയാണ്”, കോടിയേരിയുടെ വാക്കുകൾ ഇങ്ങനെയാണ്.

എന്നാൽ പട്ടയം പൂർണമായി റദ്ദാക്കി ഭൂമി തിരിച്ചുപിടിക്കലല്ല ലക്ഷ്യമെന്നാണ് സിപിഐ സംസ്ഥാന നേതൃത്വവും റവന്യൂ വകുപ്പും വിശദീകരിക്കുന്നത്. അർഹരായവർക്ക് വീണ്ടും അപേക്ഷ നൽകിയാൽ പട്ടയം കിട്ടും. ചട്ടപ്രകാരമല്ലാതെ നൽകിയ പട്ടയത്തിന് സാധുത ഇല്ലാത്തത് കൊണ്ട് ആശങ്ക വേണ്ടെന്നാണ് നിലപാടെന്നാണ് റവന്യൂ മന്ത്രി കെ രാജന്റെ വാക്കുകൾ.

Tags: ldfcpimm m maniK RajanRaveendran Pattayamcpi
Share6TweetSendShare

Latest stories from this section

എഐ ക്യാമറ ഇടപാടിൽ നടന്നത് 132 കോടിയുടെ അഴിമതി; മുഖ്യമന്ത്രിക്ക് അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട്; നിർണായക രേഖകൾ പുറത്ത് വിട്ട് രമേശ് ചെന്നിത്തല

കേരളത്തിൽ തടവുകാർ പെരുകുന്നു; സംസ്ഥാനത്ത് ഒരു സെൻട്രൽ ജയിൽ കൂടി വേണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

ജനരോഷത്തിൽ അടിതെറ്റി സിപിഎം; തകർന്നടിഞ്ഞതിന് പിന്നാലെ തിരുത്തൽ തേടി വാട്സ്ആപ്പും ഇ-മെയിലുമായി ഗോവിന്ദൻ, വൻ പരിഹാസം

സർക്കാരിന്റെ സാമ്പത്തിക ധവളപത്രം നിയമസഭയിൽ; രൂക്ഷ വിമർശനവുമായി പിണറായിയും ബാലഗോപാലും; സഭയിൽ വാക്ക്പോര്

കേരള ബാങ്ക് പൂട്ടി പഴയ ജില്ലാ ബാങ്കുകൾ തിരിച്ചുകൊണ്ടുവരാൻ നീക്കം? കനത്ത തിരിച്ചടിയെന്ന് സഹകാരികൾ; 

അർജുൻ ആയങ്കി കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഹാജരായി

‘സമാധാനമായി ജീവിക്കാൻ അനുവദിക്കില്ല’: പോലീസിനെ ഭീഷണിപ്പെടുത്തിയ അർജുൻ ആയങ്കിക്ക് പണി പാളി; ജാമ്യം റദ്ദാക്കാൻ  കോടതിയിലേക്ക്

Discussion about this post

Latest News

കുവൈറ്റ് അമീറുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; വിമാനത്താവള ആക്രമണത്തെ അപലപിച്ചു

കുവൈറ്റ് അമീറുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; വിമാനത്താവള ആക്രമണത്തെ അപലപിച്ചു

ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി സ്ലൊവാക്യയിലേക്ക്; ജൂൺ 13 മുതൽ യൂറോപ്പിൽ ഔദ്യോഗിക സന്ദർശനം ; ജി7 ഉച്ചകോടിയിലും മോദി പങ്കെടുക്കും

ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി സ്ലൊവാക്യയിലേക്ക്; ജൂൺ 13 മുതൽ യൂറോപ്പിൽ ഔദ്യോഗിക സന്ദർശനം ; ജി7 ഉച്ചകോടിയിലും മോദി പങ്കെടുക്കും

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

വ്യാജ ആധാറും പാൻ കാർഡുമായി കേരളത്തിലേക്ക് നുഴഞ്ഞുകയറ്റം; ബംഗ്ലാദേശി യുവതി കാസർകോട് പിടിയിൽ, നടുക്കം മാറാതെ പോലീസ്

മടങ്ങാൻ ആഗ്രഹിച്ച എല്ലാവരെയും ഒഴിപ്പിച്ചു ; സിറിയയിൽ നിന്നും 77 ഇന്ത്യക്കാർ നാട്ടിലേക്ക് ; 44 പേരും ജമ്മു കശ്മീരിൽ നിന്നുള്ള തീർത്ഥാടകർ

അഫ്ഗാനിസ്ഥാനെ കൈവിടാതെ ഭാരതം; വൻ പ്രഖ്യാപനവുമായി വിദേശകാര്യ മന്ത്രാലയം, യുഎന്നിൽ പാകിസ്താൻ്റെ മുഖത്തടിച്ച് ഇന്ത്യയുടെ നയതന്ത്ര വിജയം!

കോൺഗ്രസിന് കനത്ത തിരിച്ചടി: മീനാക്ഷി നടരാജന്റെ രാജ്യസഭാ പത്രിക തള്ളി; മധ്യപ്രദേശിൽ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

കോൺഗ്രസിന് കനത്ത തിരിച്ചടി: മീനാക്ഷി നടരാജന്റെ രാജ്യസഭാ പത്രിക തള്ളി; മധ്യപ്രദേശിൽ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

‘യഥാർത്ഥ തൃണമൂൽ’ വരുന്നു ; മമത ബാനർജിക്കെതിരെ വമ്പൻ നീക്കവുമായി വിമതർ ; പാർട്ടി പിളർപ്പിലേക്ക്

മമത ബാനർജിയുടെ വസതിയിൽ സിഐഡി റെയ്ഡ് ; പരിശോധന വ്യാജ ഒപ്പ് കേസിൽ

മമത ബാനർജിയുടെ വീട്ടിൽ ബംഗാൾ സിഐഡി റെയ്ഡ്; എംഎൽഎമാരുടെ വ്യാജ ഒപ്പിട്ട കേസിൽ നിർണ്ണായക നീക്കം

മമത ബാനർജിയുടെ വീട്ടിൽ ബംഗാൾ സിഐഡി റെയ്ഡ്; എംഎൽഎമാരുടെ വ്യാജ ഒപ്പിട്ട കേസിൽ നിർണ്ണായക നീക്കം

ആർ.എസ്.എസിനെതിരെ അപകീർത്തിപരമായ പരാമർശം; കെകെ ശൈലജക്കെതിരെ എസ്പിക്ക് പരാതി

വീണയുടെ മാസപ്പടി കേസിൽ ഇഡി സമൻസ്; ‘ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗ്ഗങ്ങൾ സ്വീകരിക്കും’ എന്ന് കെ.കെ. ശൈലജ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies