Tuesday, May 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

രവീന്ദ്രൻ പട്ടയം റദ്ദാക്കുമെന്ന് മന്ത്രി; ഒരു പുല്ലനും പാർട്ടി ഓഫീസിൽ തൊടില്ലെന്ന് എം എം മണി; എൽഡിഎഫിൽ കലാപം

by Brave India Desk
Jan 20, 2022, 03:55 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: രവീന്ദ്രൻ പട്ടയങ്ങളുടെ പേരിൽ എൽഡിഎഫിൽ ഒരിടവേളക്ക് ശേഷം വീണ്ടും കലാപം. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള റവന്യൂ മന്ത്രിയുടെ തീരുമാനത്തോട്, സിപിഎം ഓഫീസ് തൊടാൻ അനുവദിക്കില്ലെന്നായിരുന്നു മുൻമന്ത്രി എം എം മണിയുടെ പ്രതികരണം. എന്നാൽ പാർട്ടി തീരുമാനപ്രകാരമാണ് സർക്കാർ നടപടി എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി.

അതേസമയം പാർട്ടി ചർച്ച ചെയ്യാതെയാണ് തീരുമാനമെടുത്തതെന്ന് പറഞ്ഞ്  മുതിർന്ന സിപിഐ നേതാവും മുൻ റവന്യൂ മന്ത്രിയുമായ കെ ഇ ഇസ്മായിൽ റവന്യൂവകുപ്പ് ഉത്തരവിനെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്ത് വന്നു. സിപിഐ ഇടുക്കി ജില്ലാ നേതൃത്വവും എതിർപ്പ് ഉയർത്തുമ്പോൾ തെറ്റായ വ്യാഖ്യാനം വേണ്ടെന്നാണ് റവന്യൂ മന്ത്രിയുടെ നിലപാട്. ഭൂമി തട്ടിപ്പ് വിവാദത്തിൽ ഇടുക്കിയിലെ സിപിഎം- സിപിഐ നേതാക്കൾ വീണ്ടും കൈകോർത്തത് ഇരു പാർട്ടികളുടെയും നേതൃത്വങ്ങളെ കുഴപ്പിക്കുകയാണ്.

Stories you may like

നേമത്ത് കോൺഗ്രസ് വോട്ട് മറിച്ചു’; ബിജെപിയുടെ വിജയം പണക്കൊഴുപ്പിന്റേതെന്ന് വി. ശിവൻകുട്ടി

എസ്ഡിപിഐ – സിപിഎം കൂട്ടുകെട്ട് യുഡിഎഫിന് ഗുണം ചെയ്തു ; ആത്മാഭിമാനം ഉണ്ടെങ്കിൽ പിണറായി പ്രതിപക്ഷ നേതാവാകരുതെന്ന് പി എം എ സലാം

”530 പട്ടയങ്ങളെന്ന് പറയുന്നത്, അന്ന് ഇവിടെ എംഎൽഎയായിരുന്ന എ കെ മണി അധ്യക്ഷനായ ഭൂപരിഷ്കരണകമ്മിറ്റി വഴിയാണ് വന്നത്. അന്നത്തെ ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാർ, നായനാരുടെ സർക്കാർ, അന്നത്തെ റവന്യൂമന്ത്രി കെ ഇ ഇസ്മായിൽ എന്നിവരെല്ലാം അംഗീകരിച്ച പട്ടയങ്ങളാണ്. അന്നത്തെ അഡീഷണൽ തഹസിൽദാരായിരുന്ന രവീന്ദ്രനെ അധികൃതർ ചുമതലപ്പെടുത്തിയ പ്രകാരമാണ് പട്ടയം നൽകിയത്. പാർട്ടി ഓഫീസ് പട്ടയം കിട്ടുന്നതിന് മുമ്പേ ഇവിടുള്ളതാ. എത്രയോ വർഷമായി അതിവിടെ പ്രവർത്തിക്കുന്നു. അവിടെയൊന്നും വന്ന് ഒരു കാര്യവും നടക്കില്ല. അവിടെയൊന്നും വന്ന് ഒന്നും ചെയ്യാനൊക്കില്ല. പാർട്ടി ഓഫീസ് തൊടാൻ ഒരു പുല്ലനെയും ഞങ്ങൾ അനുവദിക്കത്തൊന്നുമില്ല. ഇതിനെ നിയമപരമായും രാഷ്ട്രീയമായും ഞങ്ങൾ നേരിടും”-ഇതാണ് എം എം മണിയുടെ വാക്കുകൾ.

”അനധികൃതമായ പട്ടയങ്ങളുണ്ടെങ്കിൽ അത് റദ്ദാക്കണം. അത് പരിശോധിക്കണം. പട്ടയങ്ങളിൽ കൂടുതലും രണ്ട് സെന്‍റിൽ താഴെയുള്ളവർക്കാണ് നൽകിയത്. കൂടുതൽ സ്ഥലം നൽകിയത് സിപിഎം ഓഫീസിനാണ്. അത് ഏറെക്കാലം അവർ കൈവശം വച്ച സ്ഥലമായതുകൊണ്ടാണ്. പാവങ്ങൾക്കാണ് അന്ന് ഏറെയും പട്ടയം നൽകിയത്. ഞാൻ മന്ത്രിയായിരുന്നപ്പോൾ പട്ടയം നൽകിയത് അർഹതയുള്ളവർക്കാണ്. പാർട്ടി ഓഫീസ് പൊളിക്കാൻ വന്നാൽ തടയുമെന്ന എം എം മണിയുടെ നിലപാട് ശരിയാണ്. ഏതെങ്കിലും പാർട്ടിക്കാർ അതിന് അനുവദിക്കുമോ? വിഎസ്സിന്‍റെ മൂന്നാർ ഓപ്പറേഷൻ തെറ്റായിരുന്നു. അത് എൽഡിഎഫ് തന്നെ വിലയിരുത്തിയ കാര്യമല്ലേ? ഇപ്പോഴത്തെ തീരുമാനം പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ല. ഒഴിപ്പിക്കേണ്ടത് കൈയേറ്റം നടത്തിയ വൻകിട റിസോർട്ടുകാരെയാണ്. പാവപ്പെട്ടവരെ ഒഴിപ്പിക്കരുത്. അന്ന് പട്ടയം നൽകിയതിനെ ഇകഴ്‌ത്തി കാണിക്കാനുള്ള ശ്രമം വിജയിക്കില്ല. സത്യം ഏറെക്കാലം മൂടി വയ്ക്കാനാകില്ല”- ഇസ്മയിലിന്റെ പ്രതികരണം ഇതായിരുന്നു.

‘ഇടുക്കി ജില്ലയിലെ സിപിഎമ്മിന്‍റെയും സിപിഐയുടെയും ആശങ്കകൾ പരിഹരിച്ചേ തുടർനടപടികളെടുക്കൂ. പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കാൻ പോകുന്നില്ല. രവീന്ദ്രൻ പട്ടയത്തെക്കുറിച്ച് ആക്ഷേപം ഉണ്ടായ സാഹചര്യത്തിൽ അതിന്‍റെ നിയമസാധുത പരിശോധിക്കുകയാണ് ലക്ഷ്യം. പട്ടയം നഷ്ടപ്പെട്ട എല്ലാവരും വീണ്ടും അപേക്ഷ നൽകി നടപടികൾ പൂർത്തിയാക്കണം. വൻകിട റിസോർട്ടുകളുടെ കാര്യത്തിൽ പരിശോധിച്ച ശേഷം തീരുമാനമുണ്ടാകും. അവരെ ഒഴിപ്പിക്കുമോ ഇല്ലയോ എന്നൊന്നും ഇപ്പോൾ പറയാനാകില്ല. സർക്കാർ എടുത്ത നടപടി പാർട്ടിയുടെ തീരുമാനം തന്നെയാണ്”, കോടിയേരിയുടെ വാക്കുകൾ ഇങ്ങനെയാണ്.

എന്നാൽ പട്ടയം പൂർണമായി റദ്ദാക്കി ഭൂമി തിരിച്ചുപിടിക്കലല്ല ലക്ഷ്യമെന്നാണ് സിപിഐ സംസ്ഥാന നേതൃത്വവും റവന്യൂ വകുപ്പും വിശദീകരിക്കുന്നത്. അർഹരായവർക്ക് വീണ്ടും അപേക്ഷ നൽകിയാൽ പട്ടയം കിട്ടും. ചട്ടപ്രകാരമല്ലാതെ നൽകിയ പട്ടയത്തിന് സാധുത ഇല്ലാത്തത് കൊണ്ട് ആശങ്ക വേണ്ടെന്നാണ് നിലപാടെന്നാണ് റവന്യൂ മന്ത്രി കെ രാജന്റെ വാക്കുകൾ.

Tags: K RajanRaveendran Pattayamcpildfcpimm m mani
Share6TweetSendShare

Latest stories from this section

ധർമ്മടത്തെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു, മാധ്യമങ്ങളെ കാണാതെ മുഖ്യമന്ത്രി തലസ്ഥാനത്തേക്ക്; സിപിഎമ്മിൽ ഇനി മാറ്റത്തിന്റെ കാറ്റ്

ധർമ്മടത്തെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു, മാധ്യമങ്ങളെ കാണാതെ മുഖ്യമന്ത്രി തലസ്ഥാനത്തേക്ക്; സിപിഎമ്മിൽ ഇനി മാറ്റത്തിന്റെ കാറ്റ്

കാവിക്കൊടിയിൽ മഹാത്മ അയ്യങ്കാളി ; മാരാർജി ഭവനിലെ ബിജെപിയുടെ വിജയാഘോഷം ചർച്ചയാകുന്നു

കാവിക്കൊടിയിൽ മഹാത്മ അയ്യങ്കാളി ; മാരാർജി ഭവനിലെ ബിജെപിയുടെ വിജയാഘോഷം ചർച്ചയാകുന്നു

അഹങ്കാരത്തിനേറ്റ തിരിച്ചടിയോ? എറണാകുളത്ത് ഇടതുപക്ഷം നിഷ്പ്രഭമായി; പി. രാജീവ് എന്ന ‘കരുത്തൻ’ വീഴുമ്പോൾ എൽ.ഡി.എഫ് പാളയത്തിൽ സ്തംഭനാവസ്ഥ

അഹങ്കാരത്തിനേറ്റ തിരിച്ചടിയോ? എറണാകുളത്ത് ഇടതുപക്ഷം നിഷ്പ്രഭമായി; പി. രാജീവ് എന്ന ‘കരുത്തൻ’ വീഴുമ്പോൾ എൽ.ഡി.എഫ് പാളയത്തിൽ സ്തംഭനാവസ്ഥ

പക വീട്ടി പൊതുജനം ; മുഖ്യമന്ത്രി ഉൾപ്പെടെ 14 മന്ത്രിമാർ പിന്നിൽ ; ഇടതുപക്ഷം ചരിത്രപരമായ തോൽവിയിലേക്ക്

ദയനീയ തോൽവി ; വീട്ടിൽ നിന്നും പുറത്തിറങ്ങാതെ പിണറായി വിജയൻ ; മാധ്യമങ്ങളെ കാണാനും തയ്യാറായില്ല

Discussion about this post

Latest News

നേമത്ത് കോൺഗ്രസ് വോട്ട് മറിച്ചു’; ബിജെപിയുടെ വിജയം പണക്കൊഴുപ്പിന്റേതെന്ന് വി. ശിവൻകുട്ടി

നേമത്ത് കോൺഗ്രസ് വോട്ട് മറിച്ചു’; ബിജെപിയുടെ വിജയം പണക്കൊഴുപ്പിന്റേതെന്ന് വി. ശിവൻകുട്ടി

മോദിയെ അധിക്ഷേപിക്കുന്നത് അഹങ്കാരം; കോൺഗ്രസ്-ടിഎംസി നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് കിരൺ റിജിജു, ബംഗാളിലെ വിജയം ജനാധിപത്യത്തിന്റെ വിജയമെന്ന് പ്രധാനമന്ത്രി

മോദിയെ അധിക്ഷേപിക്കുന്നത് അഹങ്കാരം; കോൺഗ്രസ്-ടിഎംസി നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് കിരൺ റിജിജു, ബംഗാളിലെ വിജയം ജനാധിപത്യത്തിന്റെ വിജയമെന്ന് പ്രധാനമന്ത്രി

എസ്ഡിപിഐ – സിപിഎം കൂട്ടുകെട്ട് യുഡിഎഫിന് ഗുണം ചെയ്തു ; ആത്മാഭിമാനം ഉണ്ടെങ്കിൽ പിണറായി പ്രതിപക്ഷ നേതാവാകരുതെന്ന് പി എം എ സലാം

എസ്ഡിപിഐ – സിപിഎം കൂട്ടുകെട്ട് യുഡിഎഫിന് ഗുണം ചെയ്തു ; ആത്മാഭിമാനം ഉണ്ടെങ്കിൽ പിണറായി പ്രതിപക്ഷ നേതാവാകരുതെന്ന് പി എം എ സലാം

ബംഗാളിലും അസമിലും നടന്നത് വോട്ട് ചോരി; കൂട്ടുനിന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ബംഗാളിലും അസമിലും നടന്നത് വോട്ട് ചോരി; കൂട്ടുനിന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ധർമ്മടത്തെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു, മാധ്യമങ്ങളെ കാണാതെ മുഖ്യമന്ത്രി തലസ്ഥാനത്തേക്ക്; സിപിഎമ്മിൽ ഇനി മാറ്റത്തിന്റെ കാറ്റ്

ധർമ്മടത്തെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു, മാധ്യമങ്ങളെ കാണാതെ മുഖ്യമന്ത്രി തലസ്ഥാനത്തേക്ക്; സിപിഎമ്മിൽ ഇനി മാറ്റത്തിന്റെ കാറ്റ്

കാവിക്കൊടിയിൽ മഹാത്മ അയ്യങ്കാളി ; മാരാർജി ഭവനിലെ ബിജെപിയുടെ വിജയാഘോഷം ചർച്ചയാകുന്നു

കാവിക്കൊടിയിൽ മഹാത്മ അയ്യങ്കാളി ; മാരാർജി ഭവനിലെ ബിജെപിയുടെ വിജയാഘോഷം ചർച്ചയാകുന്നു

മമതയെ തറപറ്റിച്ച് സുവേന്ദു അധികാരി ; സ്വന്തം തട്ടകമായ ഭവാനിപൂരിലും അപ്രതീക്ഷിത തോൽവി

മമതയെ തറപറ്റിച്ച് സുവേന്ദു അധികാരി ; സ്വന്തം തട്ടകമായ ഭവാനിപൂരിലും അപ്രതീക്ഷിത തോൽവി

‘തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ബിജെപി 100 സീറ്റുകൾ മോഷ്ടിച്ചു’ ; പൊട്ടിത്തെറിച്ച് മമത ബാനർജിയുടെ ആദ്യ പ്രതികരണം

‘തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ബിജെപി 100 സീറ്റുകൾ മോഷ്ടിച്ചു’ ; പൊട്ടിത്തെറിച്ച് മമത ബാനർജിയുടെ ആദ്യ പ്രതികരണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies