Wednesday, September 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

രവീന്ദ്രൻ പട്ടയം റദ്ദാക്കുമെന്ന് മന്ത്രി; ഒരു പുല്ലനും പാർട്ടി ഓഫീസിൽ തൊടില്ലെന്ന് എം എം മണി; എൽഡിഎഫിൽ കലാപം

by Brave India Desk
Jan 20, 2022, 03:55 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: രവീന്ദ്രൻ പട്ടയങ്ങളുടെ പേരിൽ എൽഡിഎഫിൽ ഒരിടവേളക്ക് ശേഷം വീണ്ടും കലാപം. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള റവന്യൂ മന്ത്രിയുടെ തീരുമാനത്തോട്, സിപിഎം ഓഫീസ് തൊടാൻ അനുവദിക്കില്ലെന്നായിരുന്നു മുൻമന്ത്രി എം എം മണിയുടെ പ്രതികരണം. എന്നാൽ പാർട്ടി തീരുമാനപ്രകാരമാണ് സർക്കാർ നടപടി എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി.

അതേസമയം പാർട്ടി ചർച്ച ചെയ്യാതെയാണ് തീരുമാനമെടുത്തതെന്ന് പറഞ്ഞ്  മുതിർന്ന സിപിഐ നേതാവും മുൻ റവന്യൂ മന്ത്രിയുമായ കെ ഇ ഇസ്മായിൽ റവന്യൂവകുപ്പ് ഉത്തരവിനെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്ത് വന്നു. സിപിഐ ഇടുക്കി ജില്ലാ നേതൃത്വവും എതിർപ്പ് ഉയർത്തുമ്പോൾ തെറ്റായ വ്യാഖ്യാനം വേണ്ടെന്നാണ് റവന്യൂ മന്ത്രിയുടെ നിലപാട്. ഭൂമി തട്ടിപ്പ് വിവാദത്തിൽ ഇടുക്കിയിലെ സിപിഎം- സിപിഐ നേതാക്കൾ വീണ്ടും കൈകോർത്തത് ഇരു പാർട്ടികളുടെയും നേതൃത്വങ്ങളെ കുഴപ്പിക്കുകയാണ്.

Stories you may like

തടവിൽ കഴിയുന്ന മഞ്ജു വാര്യരെ പോയി കണ്ടു, തോക്കിൻമുനയിൽ ഇരിക്കുന്ന മകളെ കണ്ട് അമ്മ ഞെട്ടി; കുറിപ്പ് പങ്കുവെച്ച് സഹോദരൻ

മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും ആന്റോ അഗസ്റ്റിന്റെ വസതികളിലും പൊലീസിന്റെ മിന്നൽ റെയ്ഡ്

”530 പട്ടയങ്ങളെന്ന് പറയുന്നത്, അന്ന് ഇവിടെ എംഎൽഎയായിരുന്ന എ കെ മണി അധ്യക്ഷനായ ഭൂപരിഷ്കരണകമ്മിറ്റി വഴിയാണ് വന്നത്. അന്നത്തെ ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാർ, നായനാരുടെ സർക്കാർ, അന്നത്തെ റവന്യൂമന്ത്രി കെ ഇ ഇസ്മായിൽ എന്നിവരെല്ലാം അംഗീകരിച്ച പട്ടയങ്ങളാണ്. അന്നത്തെ അഡീഷണൽ തഹസിൽദാരായിരുന്ന രവീന്ദ്രനെ അധികൃതർ ചുമതലപ്പെടുത്തിയ പ്രകാരമാണ് പട്ടയം നൽകിയത്. പാർട്ടി ഓഫീസ് പട്ടയം കിട്ടുന്നതിന് മുമ്പേ ഇവിടുള്ളതാ. എത്രയോ വർഷമായി അതിവിടെ പ്രവർത്തിക്കുന്നു. അവിടെയൊന്നും വന്ന് ഒരു കാര്യവും നടക്കില്ല. അവിടെയൊന്നും വന്ന് ഒന്നും ചെയ്യാനൊക്കില്ല. പാർട്ടി ഓഫീസ് തൊടാൻ ഒരു പുല്ലനെയും ഞങ്ങൾ അനുവദിക്കത്തൊന്നുമില്ല. ഇതിനെ നിയമപരമായും രാഷ്ട്രീയമായും ഞങ്ങൾ നേരിടും”-ഇതാണ് എം എം മണിയുടെ വാക്കുകൾ.

”അനധികൃതമായ പട്ടയങ്ങളുണ്ടെങ്കിൽ അത് റദ്ദാക്കണം. അത് പരിശോധിക്കണം. പട്ടയങ്ങളിൽ കൂടുതലും രണ്ട് സെന്‍റിൽ താഴെയുള്ളവർക്കാണ് നൽകിയത്. കൂടുതൽ സ്ഥലം നൽകിയത് സിപിഎം ഓഫീസിനാണ്. അത് ഏറെക്കാലം അവർ കൈവശം വച്ച സ്ഥലമായതുകൊണ്ടാണ്. പാവങ്ങൾക്കാണ് അന്ന് ഏറെയും പട്ടയം നൽകിയത്. ഞാൻ മന്ത്രിയായിരുന്നപ്പോൾ പട്ടയം നൽകിയത് അർഹതയുള്ളവർക്കാണ്. പാർട്ടി ഓഫീസ് പൊളിക്കാൻ വന്നാൽ തടയുമെന്ന എം എം മണിയുടെ നിലപാട് ശരിയാണ്. ഏതെങ്കിലും പാർട്ടിക്കാർ അതിന് അനുവദിക്കുമോ? വിഎസ്സിന്‍റെ മൂന്നാർ ഓപ്പറേഷൻ തെറ്റായിരുന്നു. അത് എൽഡിഎഫ് തന്നെ വിലയിരുത്തിയ കാര്യമല്ലേ? ഇപ്പോഴത്തെ തീരുമാനം പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ല. ഒഴിപ്പിക്കേണ്ടത് കൈയേറ്റം നടത്തിയ വൻകിട റിസോർട്ടുകാരെയാണ്. പാവപ്പെട്ടവരെ ഒഴിപ്പിക്കരുത്. അന്ന് പട്ടയം നൽകിയതിനെ ഇകഴ്‌ത്തി കാണിക്കാനുള്ള ശ്രമം വിജയിക്കില്ല. സത്യം ഏറെക്കാലം മൂടി വയ്ക്കാനാകില്ല”- ഇസ്മയിലിന്റെ പ്രതികരണം ഇതായിരുന്നു.

‘ഇടുക്കി ജില്ലയിലെ സിപിഎമ്മിന്‍റെയും സിപിഐയുടെയും ആശങ്കകൾ പരിഹരിച്ചേ തുടർനടപടികളെടുക്കൂ. പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കാൻ പോകുന്നില്ല. രവീന്ദ്രൻ പട്ടയത്തെക്കുറിച്ച് ആക്ഷേപം ഉണ്ടായ സാഹചര്യത്തിൽ അതിന്‍റെ നിയമസാധുത പരിശോധിക്കുകയാണ് ലക്ഷ്യം. പട്ടയം നഷ്ടപ്പെട്ട എല്ലാവരും വീണ്ടും അപേക്ഷ നൽകി നടപടികൾ പൂർത്തിയാക്കണം. വൻകിട റിസോർട്ടുകളുടെ കാര്യത്തിൽ പരിശോധിച്ച ശേഷം തീരുമാനമുണ്ടാകും. അവരെ ഒഴിപ്പിക്കുമോ ഇല്ലയോ എന്നൊന്നും ഇപ്പോൾ പറയാനാകില്ല. സർക്കാർ എടുത്ത നടപടി പാർട്ടിയുടെ തീരുമാനം തന്നെയാണ്”, കോടിയേരിയുടെ വാക്കുകൾ ഇങ്ങനെയാണ്.

എന്നാൽ പട്ടയം പൂർണമായി റദ്ദാക്കി ഭൂമി തിരിച്ചുപിടിക്കലല്ല ലക്ഷ്യമെന്നാണ് സിപിഐ സംസ്ഥാന നേതൃത്വവും റവന്യൂ വകുപ്പും വിശദീകരിക്കുന്നത്. അർഹരായവർക്ക് വീണ്ടും അപേക്ഷ നൽകിയാൽ പട്ടയം കിട്ടും. ചട്ടപ്രകാരമല്ലാതെ നൽകിയ പട്ടയത്തിന് സാധുത ഇല്ലാത്തത് കൊണ്ട് ആശങ്ക വേണ്ടെന്നാണ് നിലപാടെന്നാണ് റവന്യൂ മന്ത്രി കെ രാജന്റെ വാക്കുകൾ.

Tags: cpildfcpimm m maniK RajanRaveendran Pattayam
Share6
Tweet
Send
Share

Latest stories from this section

‘എതിർപ്പ് ഉയരണമെങ്കിൽ പാർട്ടി വളരണം, മുന്നേറണം’; കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാൻ ശ്രമമെന്ന് പിണറായി വിജയൻ

രാമായണ മാസാംരഭത്തിൽ ഗുരുവായൂരപ്പന് പൊന്നിൻ കിണ്ടി വഴിപാട്

ഗുരുവായൂരപ്പന് മുന്നിലെ ‘കോടതിവിളക്ക്’ ഇനി മുതൽ ‘നീതിവിളക്ക്’; നൂറ്റാണ്ട് പഴക്കമുള്ള ചടങ്ങിന്റെ പേരുമാറ്റി ദേവസ്വം ബോർഡ്

20-ൽ കണ്ടു, 30-ൽ എന്റെ ഭർത്താവ്’; ആരാധകരുടെ പ്രിയ താരം അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചടങ്ങിന് തിളക്കമായി ദുൽഖർ സൽമാൻ

20-ൽ കണ്ടു, 30-ൽ എന്റെ ഭർത്താവ്’; ആരാധകരുടെ പ്രിയ താരം അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചടങ്ങിന് തിളക്കമായി ദുൽഖർ സൽമാൻ

പി. ജയരാജനും ശിവൻകുട്ടിയും സെക്രട്ടേറിയറ്റിലേക്ക്; തോമസ് ഐസക്കിനെയും ടി.പി. രാമകൃഷ്ണനെയും ഒഴിവാക്കി സിപിഎമ്മിൽ വൻ അഴിച്ചുപണി; എം.വി ഗോവിന്ദന് ശാസന

പി. ജയരാജനും ശിവൻകുട്ടിയും സെക്രട്ടേറിയറ്റിലേക്ക്; തോമസ് ഐസക്കിനെയും ടി.പി. രാമകൃഷ്ണനെയും ഒഴിവാക്കി സിപിഎമ്മിൽ വൻ അഴിച്ചുപണി; എം.വി ഗോവിന്ദന് ശാസന

Latest News

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ഒരു കോടിയിലധികം വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമം : ബംഗ്ലാദേശ് പൗരൻ ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ഒരു കോടിയിലധികം വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമം : ബംഗ്ലാദേശ് പൗരൻ ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ

തടവിൽ കഴിയുന്ന മഞ്ജു വാര്യരെ പോയി കണ്ടു, തോക്കിൻമുനയിൽ ഇരിക്കുന്ന മകളെ കണ്ട് അമ്മ ഞെട്ടി; കുറിപ്പ് പങ്കുവെച്ച് സഹോദരൻ

തടവിൽ കഴിയുന്ന മഞ്ജു വാര്യരെ പോയി കണ്ടു, തോക്കിൻമുനയിൽ ഇരിക്കുന്ന മകളെ കണ്ട് അമ്മ ഞെട്ടി; കുറിപ്പ് പങ്കുവെച്ച് സഹോദരൻ

മാരിടൈം അമൃത് കാൽ വിഷൻ ലക്ഷ്യങ്ങളിലേക്ക് ഇന്ത്യയുടെ വൻ കുതിപ്പ്; കൊച്ചി ഷിപ്യാർഡിന്റെ നേതൃത്വത്തിൽ കപ്പൽനിർമാണ മേഖല പുതിയ ഉയരങ്ങളിലേക്ക്

മാരിടൈം അമൃത് കാൽ വിഷൻ ലക്ഷ്യങ്ങളിലേക്ക് ഇന്ത്യയുടെ വൻ കുതിപ്പ്; കൊച്ചി ഷിപ്യാർഡിന്റെ നേതൃത്വത്തിൽ കപ്പൽനിർമാണ മേഖല പുതിയ ഉയരങ്ങളിലേക്ക്

ട്രൈബൽ മേഖലയിൽ നിർബന്ധിത മതപരിവർത്തനം, 42 പേർക്കെതിരെ കേസെടുത്ത് യു പി പോലീസ്. 9 പേർ അറസ്റ്റിൽ

ചിത്രകൂട് ലിങ്ക് എക്സ്പ്രസ് വേയ്ക്ക് യോഗി സർക്കാരിന്റെ പച്ചക്കൊടി ; 1,008 കോടി ചിലവിൽ ഒരുങ്ങുന്നത് ഗ്രീൻഫീൽഡ് ആറുവരിപ്പാത

ഞങ്ങൾ റോബോട്ടുകളല്ല, വിമർശനങ്ങൾ വേദനിപ്പിക്കാറുണ്ട്; തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

ഞങ്ങൾ റോബോട്ടുകളല്ല, വിമർശനങ്ങൾ വേദനിപ്പിക്കാറുണ്ട്; തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

മക്ക ലക്ഷ്യം വെച്ച് ഹൂതി ഡ്രോൺ ; വെടിവെച്ചിട്ട് സൗദി അറേബ്യ

മക്ക ലക്ഷ്യം വെച്ച് ഹൂതി ഡ്രോൺ ; വെടിവെച്ചിട്ട് സൗദി അറേബ്യ

നരേന്ദ്ര മോദിയും എസ്. ജയ്ശങ്കറും ആഗോള വേദിയിലെ വമ്പന്മാർ; ഇന്ത്യയുടെ നേതൃപാടവത്തെ വാനോളം പുകഴ്ത്തി ഓസ്ട്രേലിയൻ ഹൈക്കമ്മീഷണർ

നരേന്ദ്ര മോദിയും എസ്. ജയ്ശങ്കറും ആഗോള വേദിയിലെ വമ്പന്മാർ; ഇന്ത്യയുടെ നേതൃപാടവത്തെ വാനോളം പുകഴ്ത്തി ഓസ്ട്രേലിയൻ ഹൈക്കമ്മീഷണർ

12 രാജ്യങ്ങൾക്ക് സമ്പൂർണ യാത്രാ വിലക്ക് ഏർപ്പെടുത്തി ട്രംപ് ; ഏഴ് രാജ്യങ്ങൾക്ക് ഭാഗിക വിലക്ക്

റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ ; യുഎസ് സെനറ്റിൽ അവതരിപ്പിച്ച ബില്ലിൽ ഇന്ന് വോട്ടെടുപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies