Wednesday, May 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

രവീന്ദ്രൻ പട്ടയം റദ്ദാക്കുമെന്ന് മന്ത്രി; ഒരു പുല്ലനും പാർട്ടി ഓഫീസിൽ തൊടില്ലെന്ന് എം എം മണി; എൽഡിഎഫിൽ കലാപം

by Brave India Desk
Jan 20, 2022, 03:55 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: രവീന്ദ്രൻ പട്ടയങ്ങളുടെ പേരിൽ എൽഡിഎഫിൽ ഒരിടവേളക്ക് ശേഷം വീണ്ടും കലാപം. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള റവന്യൂ മന്ത്രിയുടെ തീരുമാനത്തോട്, സിപിഎം ഓഫീസ് തൊടാൻ അനുവദിക്കില്ലെന്നായിരുന്നു മുൻമന്ത്രി എം എം മണിയുടെ പ്രതികരണം. എന്നാൽ പാർട്ടി തീരുമാനപ്രകാരമാണ് സർക്കാർ നടപടി എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി.

അതേസമയം പാർട്ടി ചർച്ച ചെയ്യാതെയാണ് തീരുമാനമെടുത്തതെന്ന് പറഞ്ഞ്  മുതിർന്ന സിപിഐ നേതാവും മുൻ റവന്യൂ മന്ത്രിയുമായ കെ ഇ ഇസ്മായിൽ റവന്യൂവകുപ്പ് ഉത്തരവിനെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്ത് വന്നു. സിപിഐ ഇടുക്കി ജില്ലാ നേതൃത്വവും എതിർപ്പ് ഉയർത്തുമ്പോൾ തെറ്റായ വ്യാഖ്യാനം വേണ്ടെന്നാണ് റവന്യൂ മന്ത്രിയുടെ നിലപാട്. ഭൂമി തട്ടിപ്പ് വിവാദത്തിൽ ഇടുക്കിയിലെ സിപിഎം- സിപിഐ നേതാക്കൾ വീണ്ടും കൈകോർത്തത് ഇരു പാർട്ടികളുടെയും നേതൃത്വങ്ങളെ കുഴപ്പിക്കുകയാണ്.

Stories you may like

എഴുതിവായിച്ചു, ചോദ്യങ്ങൾ വേണ്ട; സഖാക്കൾക്ക് പേടിക്കാതെ അഭിപ്രായം പറയാം എം.വി ഗോവിന്ദൻ; വാർത്താ സമ്മേളനം വെട്ടിചുരുക്കി മടക്കം

‘ഞാൻ ആർക്കും അടിമയല്ല, എന്റേതായ ശരികളുണ്ട്’; കോടിയേരിയുടെ വീട്ടിലേക്ക് ടി.കെ ഗോവിന്ദൻ,മറുപടിയുമായി വിനോദിനി

”530 പട്ടയങ്ങളെന്ന് പറയുന്നത്, അന്ന് ഇവിടെ എംഎൽഎയായിരുന്ന എ കെ മണി അധ്യക്ഷനായ ഭൂപരിഷ്കരണകമ്മിറ്റി വഴിയാണ് വന്നത്. അന്നത്തെ ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാർ, നായനാരുടെ സർക്കാർ, അന്നത്തെ റവന്യൂമന്ത്രി കെ ഇ ഇസ്മായിൽ എന്നിവരെല്ലാം അംഗീകരിച്ച പട്ടയങ്ങളാണ്. അന്നത്തെ അഡീഷണൽ തഹസിൽദാരായിരുന്ന രവീന്ദ്രനെ അധികൃതർ ചുമതലപ്പെടുത്തിയ പ്രകാരമാണ് പട്ടയം നൽകിയത്. പാർട്ടി ഓഫീസ് പട്ടയം കിട്ടുന്നതിന് മുമ്പേ ഇവിടുള്ളതാ. എത്രയോ വർഷമായി അതിവിടെ പ്രവർത്തിക്കുന്നു. അവിടെയൊന്നും വന്ന് ഒരു കാര്യവും നടക്കില്ല. അവിടെയൊന്നും വന്ന് ഒന്നും ചെയ്യാനൊക്കില്ല. പാർട്ടി ഓഫീസ് തൊടാൻ ഒരു പുല്ലനെയും ഞങ്ങൾ അനുവദിക്കത്തൊന്നുമില്ല. ഇതിനെ നിയമപരമായും രാഷ്ട്രീയമായും ഞങ്ങൾ നേരിടും”-ഇതാണ് എം എം മണിയുടെ വാക്കുകൾ.

”അനധികൃതമായ പട്ടയങ്ങളുണ്ടെങ്കിൽ അത് റദ്ദാക്കണം. അത് പരിശോധിക്കണം. പട്ടയങ്ങളിൽ കൂടുതലും രണ്ട് സെന്‍റിൽ താഴെയുള്ളവർക്കാണ് നൽകിയത്. കൂടുതൽ സ്ഥലം നൽകിയത് സിപിഎം ഓഫീസിനാണ്. അത് ഏറെക്കാലം അവർ കൈവശം വച്ച സ്ഥലമായതുകൊണ്ടാണ്. പാവങ്ങൾക്കാണ് അന്ന് ഏറെയും പട്ടയം നൽകിയത്. ഞാൻ മന്ത്രിയായിരുന്നപ്പോൾ പട്ടയം നൽകിയത് അർഹതയുള്ളവർക്കാണ്. പാർട്ടി ഓഫീസ് പൊളിക്കാൻ വന്നാൽ തടയുമെന്ന എം എം മണിയുടെ നിലപാട് ശരിയാണ്. ഏതെങ്കിലും പാർട്ടിക്കാർ അതിന് അനുവദിക്കുമോ? വിഎസ്സിന്‍റെ മൂന്നാർ ഓപ്പറേഷൻ തെറ്റായിരുന്നു. അത് എൽഡിഎഫ് തന്നെ വിലയിരുത്തിയ കാര്യമല്ലേ? ഇപ്പോഴത്തെ തീരുമാനം പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ല. ഒഴിപ്പിക്കേണ്ടത് കൈയേറ്റം നടത്തിയ വൻകിട റിസോർട്ടുകാരെയാണ്. പാവപ്പെട്ടവരെ ഒഴിപ്പിക്കരുത്. അന്ന് പട്ടയം നൽകിയതിനെ ഇകഴ്‌ത്തി കാണിക്കാനുള്ള ശ്രമം വിജയിക്കില്ല. സത്യം ഏറെക്കാലം മൂടി വയ്ക്കാനാകില്ല”- ഇസ്മയിലിന്റെ പ്രതികരണം ഇതായിരുന്നു.

‘ഇടുക്കി ജില്ലയിലെ സിപിഎമ്മിന്‍റെയും സിപിഐയുടെയും ആശങ്കകൾ പരിഹരിച്ചേ തുടർനടപടികളെടുക്കൂ. പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കാൻ പോകുന്നില്ല. രവീന്ദ്രൻ പട്ടയത്തെക്കുറിച്ച് ആക്ഷേപം ഉണ്ടായ സാഹചര്യത്തിൽ അതിന്‍റെ നിയമസാധുത പരിശോധിക്കുകയാണ് ലക്ഷ്യം. പട്ടയം നഷ്ടപ്പെട്ട എല്ലാവരും വീണ്ടും അപേക്ഷ നൽകി നടപടികൾ പൂർത്തിയാക്കണം. വൻകിട റിസോർട്ടുകളുടെ കാര്യത്തിൽ പരിശോധിച്ച ശേഷം തീരുമാനമുണ്ടാകും. അവരെ ഒഴിപ്പിക്കുമോ ഇല്ലയോ എന്നൊന്നും ഇപ്പോൾ പറയാനാകില്ല. സർക്കാർ എടുത്ത നടപടി പാർട്ടിയുടെ തീരുമാനം തന്നെയാണ്”, കോടിയേരിയുടെ വാക്കുകൾ ഇങ്ങനെയാണ്.

എന്നാൽ പട്ടയം പൂർണമായി റദ്ദാക്കി ഭൂമി തിരിച്ചുപിടിക്കലല്ല ലക്ഷ്യമെന്നാണ് സിപിഐ സംസ്ഥാന നേതൃത്വവും റവന്യൂ വകുപ്പും വിശദീകരിക്കുന്നത്. അർഹരായവർക്ക് വീണ്ടും അപേക്ഷ നൽകിയാൽ പട്ടയം കിട്ടും. ചട്ടപ്രകാരമല്ലാതെ നൽകിയ പട്ടയത്തിന് സാധുത ഇല്ലാത്തത് കൊണ്ട് ആശങ്ക വേണ്ടെന്നാണ് നിലപാടെന്നാണ് റവന്യൂ മന്ത്രി കെ രാജന്റെ വാക്കുകൾ.

Tags: cpimm m maniK RajanRaveendran Pattayamcpildf
Share6TweetSendShare

Latest stories from this section

‘എന്നെ തോൽപ്പിക്കാൻ നോക്കിയവർ മര്യാദ പഠിക്കും,കുലംകുത്തികളൊക്കെ ജയിച്ചു’; തോൽവിയിൽ പൊട്ടിത്തെറിച്ച് യു. പ്രതിഭ

‘എന്നെ തോൽപ്പിക്കാൻ നോക്കിയവർ മര്യാദ പഠിക്കും,കുലംകുത്തികളൊക്കെ ജയിച്ചു’; തോൽവിയിൽ പൊട്ടിത്തെറിച്ച് യു. പ്രതിഭ

തോൽവിയുടെ കാരണം പിണറായി വിജയന്റെ ഏകാധിപത്യം ; ഭാഷ പോലും നല്ല ഭരണാധികാരിക്ക് ചേര്‍ന്നതല്ല ; പരസ്യ വിമർശനവുമായി സെബാസ്റ്റ്യൻ പോൾ

തോൽവിയുടെ കാരണം പിണറായി വിജയന്റെ ഏകാധിപത്യം ; ഭാഷ പോലും നല്ല ഭരണാധികാരിക്ക് ചേര്‍ന്നതല്ല ; പരസ്യ വിമർശനവുമായി സെബാസ്റ്റ്യൻ പോൾ

കണ്ണൂരിൽ ‘സുധാകരൻ ഇഫക്റ്റ്’; ബിജെപി പാളയത്തിലേക്കോ അതോ സ്വതന്ത്രനോ? ഉച്ചയ്ക്ക് 12-ന് നിർണ്ണായക പ്രഖ്യാപനം

‘മനസ്സിലുള്ള മുഖ്യമന്ത്രി ഞാൻതന്നെ, വേറെ ആരുമില്ല’; ആഭ്യന്തര കലഹം മുറുകുന്നതിനിടെ സുധാകരന്റെ മറുപടി ചർച്ചയാവുന്നു

പ്രമുഖ ദേവസ്വം ക്ഷേത്രങ്ങളിൽ ഗൂഢസംഘങ്ങൾ വിളയാടുന്നു ; സർക്കാർ ദേവസ്വംഭരണം അവസാനിപ്പിക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ

നൂറ് സീറ്റ് കിട്ടിയാൽ രാജിവെക്കുമെന്ന് പറഞ്ഞു, ജയിച്ചപ്പോൾ ‘അങ്ങനെ പലതും പറയും’; കളംമാറ്റി ചവിട്ടി വെള്ളാപ്പള്ളി

Discussion about this post

Latest News

പാകിസ്താന് വേണ്ടി ചാരപ്രവർത്തനം ; 8 സംസ്ഥാനങ്ങളിലെ 15 സ്ഥലങ്ങളിൽ എൻ‌ഐ‌എ റെയ്ഡ്

പൊതുസ്ഥലങ്ങളിൽ വിഷപ്രയോഗം, ലക്ഷ്യം കൂട്ടക്കുരുതി; ഐഎസ് ഐഎസ് ബയോ ഭീകരാക്രമണ പദ്ധതി പൊളിച്ച് എൻഐഎ, കുറ്റപത്രം സമർപ്പിച്ചു

മൈതാനത്ത് ഏറ്റുമുട്ടി ലോക്‌സഭ-രാജ്യസഭാംഗങ്ങൾ; താരമായി അനുരാഗ് താക്കൂർ; ക്ഷയരോഗബോധവത്ക്കരണത്തിനായി സൗഹൃദ ക്രിക്കറ്റ് മത്സരം

ബൗണ്ടറിയിലേക്ക് പാഞ്ഞ വൈഡുകൾ, തോറ്റു കൊടുത്ത മത്സരം; മോശം അമ്പയറിംഗിന് താരം നൽകിയ എട്ടിന്റെ പണി

നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് മന്ത്രിസ്ഥാനത്തേക്ക് ; നാളെ ബിഹാർ മന്ത്രിസഭാ വിപുലീകരണത്തിൽ മോദിയും അമിത് ഷായും ഉൾപ്പെടെ പങ്കെടുക്കും

നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് മന്ത്രിസ്ഥാനത്തേക്ക് ; നാളെ ബിഹാർ മന്ത്രിസഭാ വിപുലീകരണത്തിൽ മോദിയും അമിത് ഷായും ഉൾപ്പെടെ പങ്കെടുക്കും

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

എഴുതിവായിച്ചു, ചോദ്യങ്ങൾ വേണ്ട; സഖാക്കൾക്ക് പേടിക്കാതെ അഭിപ്രായം പറയാം എം.വി ഗോവിന്ദൻ; വാർത്താ സമ്മേളനം വെട്ടിചുരുക്കി മടക്കം

ചാൾസിനെ മുട്ടുകുത്തിച്ച ഇമ്രാന്റെ തന്ത്രങ്ങൾ, ഭീകരർക്ക് മുന്നിൽ സിംഹമായി മാറിയ മോഹൻലാൽ; ബുദ്ധിയും കരുത്തും ഒത്തുചേർന്ന മോഹൻലാൽ മാജിക്ക്

ബെൻസ് കാർ മിലിറ്ററി ട്രക്കിന് മുന്നിലേക്ക്, നിലവിളിയോടെ ഭദ്രനും സംഘവും; മോഹൻലാലിന്റെ സ്റ്റിയറിംഗ് മാജിക് രക്ഷിച്ചത് നാല് ജീവനുകൾ

ധോണി ഇനി കളിക്കില്ലേ? മടങ്ങിവരവ് സാധ്യതകൾ മങ്ങുന്നുവെന്ന് ആർ. അശ്വിൻ, ആരാധകർ ആശങ്കയിൽ

ധോണി ഇനി കളിക്കില്ലേ? മടങ്ങിവരവ് സാധ്യതകൾ മങ്ങുന്നുവെന്ന് ആർ. അശ്വിൻ, ആരാധകർ ആശങ്കയിൽ

ദളപതി ഇനി തമിഴകത്തിന്റെ മുഖ്യമന്ത്രി? സത്യപ്രതിജ്ഞ നാളെ; ഗവർണറെ കണ്ട് വിജയ്, പിന്തുണയുമായി കോൺഗ്രസ്; സ്റ്റാലിൻ രാജിവെച്ചു

ദളപതി ഇനി തമിഴകത്തിന്റെ മുഖ്യമന്ത്രി? സത്യപ്രതിജ്ഞ നാളെ; ഗവർണറെ കണ്ട് വിജയ്, പിന്തുണയുമായി കോൺഗ്രസ്; സ്റ്റാലിൻ രാജിവെച്ചു

രാഹുലിന്റെ മെല്ലെപ്പോക്ക് ഡൽഹിയുടെ മരണവാറണ്ട്; അക്സറിന് ബാറ്റിംഗ് അറിയില്ല; ആഞ്ഞടിച്ച് മഞ്ജരേക്കർ

രാഹുലിന്റെ മെല്ലെപ്പോക്ക് ഡൽഹിയുടെ മരണവാറണ്ട്; അക്സറിന് ബാറ്റിംഗ് അറിയില്ല; ആഞ്ഞടിച്ച് മഞ്ജരേക്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies