Friday, July 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

രവീന്ദ്രൻ പട്ടയം റദ്ദാക്കുമെന്ന് മന്ത്രി; ഒരു പുല്ലനും പാർട്ടി ഓഫീസിൽ തൊടില്ലെന്ന് എം എം മണി; എൽഡിഎഫിൽ കലാപം

by Brave India Desk
Jan 20, 2022, 03:55 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: രവീന്ദ്രൻ പട്ടയങ്ങളുടെ പേരിൽ എൽഡിഎഫിൽ ഒരിടവേളക്ക് ശേഷം വീണ്ടും കലാപം. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള റവന്യൂ മന്ത്രിയുടെ തീരുമാനത്തോട്, സിപിഎം ഓഫീസ് തൊടാൻ അനുവദിക്കില്ലെന്നായിരുന്നു മുൻമന്ത്രി എം എം മണിയുടെ പ്രതികരണം. എന്നാൽ പാർട്ടി തീരുമാനപ്രകാരമാണ് സർക്കാർ നടപടി എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി.

അതേസമയം പാർട്ടി ചർച്ച ചെയ്യാതെയാണ് തീരുമാനമെടുത്തതെന്ന് പറഞ്ഞ്  മുതിർന്ന സിപിഐ നേതാവും മുൻ റവന്യൂ മന്ത്രിയുമായ കെ ഇ ഇസ്മായിൽ റവന്യൂവകുപ്പ് ഉത്തരവിനെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്ത് വന്നു. സിപിഐ ഇടുക്കി ജില്ലാ നേതൃത്വവും എതിർപ്പ് ഉയർത്തുമ്പോൾ തെറ്റായ വ്യാഖ്യാനം വേണ്ടെന്നാണ് റവന്യൂ മന്ത്രിയുടെ നിലപാട്. ഭൂമി തട്ടിപ്പ് വിവാദത്തിൽ ഇടുക്കിയിലെ സിപിഎം- സിപിഐ നേതാക്കൾ വീണ്ടും കൈകോർത്തത് ഇരു പാർട്ടികളുടെയും നേതൃത്വങ്ങളെ കുഴപ്പിക്കുകയാണ്.

Stories you may like

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

ചടയമംഗലത്ത് കെഎസ്ആർടിസി ബസ് കത്തിയമർന്നു, ഒഴിവായത് വൻ ദുരന്തം; യാത്രക്കാർ സുരക്ഷിതർ

”530 പട്ടയങ്ങളെന്ന് പറയുന്നത്, അന്ന് ഇവിടെ എംഎൽഎയായിരുന്ന എ കെ മണി അധ്യക്ഷനായ ഭൂപരിഷ്കരണകമ്മിറ്റി വഴിയാണ് വന്നത്. അന്നത്തെ ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാർ, നായനാരുടെ സർക്കാർ, അന്നത്തെ റവന്യൂമന്ത്രി കെ ഇ ഇസ്മായിൽ എന്നിവരെല്ലാം അംഗീകരിച്ച പട്ടയങ്ങളാണ്. അന്നത്തെ അഡീഷണൽ തഹസിൽദാരായിരുന്ന രവീന്ദ്രനെ അധികൃതർ ചുമതലപ്പെടുത്തിയ പ്രകാരമാണ് പട്ടയം നൽകിയത്. പാർട്ടി ഓഫീസ് പട്ടയം കിട്ടുന്നതിന് മുമ്പേ ഇവിടുള്ളതാ. എത്രയോ വർഷമായി അതിവിടെ പ്രവർത്തിക്കുന്നു. അവിടെയൊന്നും വന്ന് ഒരു കാര്യവും നടക്കില്ല. അവിടെയൊന്നും വന്ന് ഒന്നും ചെയ്യാനൊക്കില്ല. പാർട്ടി ഓഫീസ് തൊടാൻ ഒരു പുല്ലനെയും ഞങ്ങൾ അനുവദിക്കത്തൊന്നുമില്ല. ഇതിനെ നിയമപരമായും രാഷ്ട്രീയമായും ഞങ്ങൾ നേരിടും”-ഇതാണ് എം എം മണിയുടെ വാക്കുകൾ.

”അനധികൃതമായ പട്ടയങ്ങളുണ്ടെങ്കിൽ അത് റദ്ദാക്കണം. അത് പരിശോധിക്കണം. പട്ടയങ്ങളിൽ കൂടുതലും രണ്ട് സെന്‍റിൽ താഴെയുള്ളവർക്കാണ് നൽകിയത്. കൂടുതൽ സ്ഥലം നൽകിയത് സിപിഎം ഓഫീസിനാണ്. അത് ഏറെക്കാലം അവർ കൈവശം വച്ച സ്ഥലമായതുകൊണ്ടാണ്. പാവങ്ങൾക്കാണ് അന്ന് ഏറെയും പട്ടയം നൽകിയത്. ഞാൻ മന്ത്രിയായിരുന്നപ്പോൾ പട്ടയം നൽകിയത് അർഹതയുള്ളവർക്കാണ്. പാർട്ടി ഓഫീസ് പൊളിക്കാൻ വന്നാൽ തടയുമെന്ന എം എം മണിയുടെ നിലപാട് ശരിയാണ്. ഏതെങ്കിലും പാർട്ടിക്കാർ അതിന് അനുവദിക്കുമോ? വിഎസ്സിന്‍റെ മൂന്നാർ ഓപ്പറേഷൻ തെറ്റായിരുന്നു. അത് എൽഡിഎഫ് തന്നെ വിലയിരുത്തിയ കാര്യമല്ലേ? ഇപ്പോഴത്തെ തീരുമാനം പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ല. ഒഴിപ്പിക്കേണ്ടത് കൈയേറ്റം നടത്തിയ വൻകിട റിസോർട്ടുകാരെയാണ്. പാവപ്പെട്ടവരെ ഒഴിപ്പിക്കരുത്. അന്ന് പട്ടയം നൽകിയതിനെ ഇകഴ്‌ത്തി കാണിക്കാനുള്ള ശ്രമം വിജയിക്കില്ല. സത്യം ഏറെക്കാലം മൂടി വയ്ക്കാനാകില്ല”- ഇസ്മയിലിന്റെ പ്രതികരണം ഇതായിരുന്നു.

‘ഇടുക്കി ജില്ലയിലെ സിപിഎമ്മിന്‍റെയും സിപിഐയുടെയും ആശങ്കകൾ പരിഹരിച്ചേ തുടർനടപടികളെടുക്കൂ. പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കാൻ പോകുന്നില്ല. രവീന്ദ്രൻ പട്ടയത്തെക്കുറിച്ച് ആക്ഷേപം ഉണ്ടായ സാഹചര്യത്തിൽ അതിന്‍റെ നിയമസാധുത പരിശോധിക്കുകയാണ് ലക്ഷ്യം. പട്ടയം നഷ്ടപ്പെട്ട എല്ലാവരും വീണ്ടും അപേക്ഷ നൽകി നടപടികൾ പൂർത്തിയാക്കണം. വൻകിട റിസോർട്ടുകളുടെ കാര്യത്തിൽ പരിശോധിച്ച ശേഷം തീരുമാനമുണ്ടാകും. അവരെ ഒഴിപ്പിക്കുമോ ഇല്ലയോ എന്നൊന്നും ഇപ്പോൾ പറയാനാകില്ല. സർക്കാർ എടുത്ത നടപടി പാർട്ടിയുടെ തീരുമാനം തന്നെയാണ്”, കോടിയേരിയുടെ വാക്കുകൾ ഇങ്ങനെയാണ്.

എന്നാൽ പട്ടയം പൂർണമായി റദ്ദാക്കി ഭൂമി തിരിച്ചുപിടിക്കലല്ല ലക്ഷ്യമെന്നാണ് സിപിഐ സംസ്ഥാന നേതൃത്വവും റവന്യൂ വകുപ്പും വിശദീകരിക്കുന്നത്. അർഹരായവർക്ക് വീണ്ടും അപേക്ഷ നൽകിയാൽ പട്ടയം കിട്ടും. ചട്ടപ്രകാരമല്ലാതെ നൽകിയ പട്ടയത്തിന് സാധുത ഇല്ലാത്തത് കൊണ്ട് ആശങ്ക വേണ്ടെന്നാണ് നിലപാടെന്നാണ് റവന്യൂ മന്ത്രി കെ രാജന്റെ വാക്കുകൾ.

Tags: Raveendran Pattayamcpildfcpimm m maniK Rajan
Share6TweetSendShare

Latest stories from this section

കോഴിക്കോട്ട് ക്ലോക്ക് ടവർ തകർച്ച; അവശിഷ്ടങ്ങൾ മാറ്റാൻ തീവ്ര ശ്രമം; രണ്ടും മൂന്നും ട്രാക്കുകളിൽ തടസ്സം തുടരുന്നു. ട്രെയിനുകൾ വൈകും

കോഴിക്കോട്ട് ക്ലോക്ക് ടവർ തകർച്ച; അവശിഷ്ടങ്ങൾ മാറ്റാൻ തീവ്ര ശ്രമം; രണ്ടും മൂന്നും ട്രാക്കുകളിൽ തടസ്സം തുടരുന്നു. ട്രെയിനുകൾ വൈകും

ഭാര്യയെ കൊലപ്പെടുത്തിയെന്ന് കരുതി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി; പരിശോധനയ്ക്കെത്തിയ പൊലീസിന് മുൻപിൽ ഭാര്യ ജീവനോടെ

ഭാര്യയെ കൊലപ്പെടുത്തിയെന്ന് കരുതി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി; പരിശോധനയ്ക്കെത്തിയ പൊലീസിന് മുൻപിൽ ഭാര്യ ജീവനോടെ

കണ്ണീരണിഞ്ഞ് വർക്കല; വിവാഹം കഴിഞ്ഞ് വെറും രണ്ടുമാസം, 19 വയസ്സുകാരിയായ നവവധു കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ

കണ്ണീരണിഞ്ഞ് വർക്കല; വിവാഹം കഴിഞ്ഞ് വെറും രണ്ടുമാസം, 19 വയസ്സുകാരിയായ നവവധു കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

വരുന്നത് അതിശക്തമായ പ്രളയസാധ്യത! രാജ്യത്തുടനീളം കാലവർഷം കനക്കുന്നു; കേരളമടക്കം വിവിധ സംസ്ഥാനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

Discussion about this post

Latest News

ശ്രേയസ് അയ്യർക്ക് പകരം സഞ്ജു സാംസൺ ഏകദിന ലോകകപ്പ് ടീമിൽ? വാദങ്ങൾ ശക്തമാക്കി ആരാധകരും നിരീക്ഷകരും

സഞ്ജു വരാതെ രക്ഷയില്ല മക്കളെ, ടീമിൽ മലയാളി താരം എന്തുകൊണ്ട് കളിക്കണം ? മൂന്ന് കാരണങ്ങൾ

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് പദ്ധതിക്കെതിരെ ശാസ്ത്രജ്ഞർ രംഗത്ത് ; ഇന്ത്യക്കും ബംഗ്ലാദേശിനും ഭീഷണി

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് പദ്ധതിക്കെതിരെ ശാസ്ത്രജ്ഞർ രംഗത്ത് ; ഇന്ത്യക്കും ബംഗ്ലാദേശിനും ഭീഷണി

ടീമിൽ ഇടംകൈയ്യൻമാരെ കുത്തിനിറച്ചു, വിൽ ജാക്സിനെ ഇന്ത്യ മുരളീധരനാക്കി മാറ്റി;  ശ്രേയസിനെയും കൂട്ടരെയും ട്രോളി സദഗോപൻ രമേശ്

ടീമിൽ ഇടംകൈയ്യൻമാരെ കുത്തിനിറച്ചു, വിൽ ജാക്സിനെ ഇന്ത്യ മുരളീധരനാക്കി മാറ്റി; ശ്രേയസിനെയും കൂട്ടരെയും ട്രോളി സദഗോപൻ രമേശ്

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

ഐസിസി കിരീടങ്ങൾ ഒപ്പിച്ചത് ഫ്ലാറ്റ് പിച്ചുകളിൽ, വിദേശത്ത് കളി മറന്നു; ഇന്ത്യൻ ടീമിനെ പരസ്യമായി പരിഹസിച്ച് സർ ഇയാൻ ബോതം

ഐസിസി കിരീടങ്ങൾ ഒപ്പിച്ചത് ഫ്ലാറ്റ് പിച്ചുകളിൽ, വിദേശത്ത് കളി മറന്നു; ഇന്ത്യൻ ടീമിനെ പരസ്യമായി പരിഹസിച്ച് സർ ഇയാൻ ബോതം

ആം ആദ്മി വിമതർ രൂപീകരിച്ച ‘ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടി’ ബിജെപിയിൽ ലയിച്ചു ; 16 കൗൺസിലർമാർ കൂടെ ചേർന്നതോടെ ഡൽഹി കോർപ്പറേഷനിൽ കേവല ഭൂരിപക്ഷം നേടി ബിജെപി

ആം ആദ്മി വിമതർ രൂപീകരിച്ച ‘ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടി’ ബിജെപിയിൽ ലയിച്ചു ; 16 കൗൺസിലർമാർ കൂടെ ചേർന്നതോടെ ഡൽഹി കോർപ്പറേഷനിൽ കേവല ഭൂരിപക്ഷം നേടി ബിജെപി

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് 2029-ഓടെ യാഥാർത്ഥ്യമായേക്കും; മുന്നൊരുക്കങ്ങളുമായി സംയുക്ത പാർലമെന്ററി സമിതി, പി.പി. ചൗധരി പറയുന്നത് ഇങ്ങനെ

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് 2029-ഓടെ യാഥാർത്ഥ്യമായേക്കും; മുന്നൊരുക്കങ്ങളുമായി സംയുക്ത പാർലമെന്ററി സമിതി, പി.പി. ചൗധരി പറയുന്നത് ഇങ്ങനെ

കൊലയാളി-ഫാസിസ്റ്റ് രാജിവച്ചൊഴിയണം; മുഹമ്മദ് യൂനുസിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ഹസീനയുടെ അവാമി ലീഗ്

ഷെയ്ഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങും ; ഡിസംബറിൽ ജുഡീഷ്യൽ കോടതിക്ക് മുൻപിൽ കീഴടങ്ങുമെന്ന് പ്രഖ്യാപനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies