Tuesday, April 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

രവീന്ദ്രൻ പട്ടയം റദ്ദാക്കുമെന്ന് മന്ത്രി; ഒരു പുല്ലനും പാർട്ടി ഓഫീസിൽ തൊടില്ലെന്ന് എം എം മണി; എൽഡിഎഫിൽ കലാപം

by Brave India Desk
Jan 20, 2022, 03:55 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: രവീന്ദ്രൻ പട്ടയങ്ങളുടെ പേരിൽ എൽഡിഎഫിൽ ഒരിടവേളക്ക് ശേഷം വീണ്ടും കലാപം. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള റവന്യൂ മന്ത്രിയുടെ തീരുമാനത്തോട്, സിപിഎം ഓഫീസ് തൊടാൻ അനുവദിക്കില്ലെന്നായിരുന്നു മുൻമന്ത്രി എം എം മണിയുടെ പ്രതികരണം. എന്നാൽ പാർട്ടി തീരുമാനപ്രകാരമാണ് സർക്കാർ നടപടി എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി.

അതേസമയം പാർട്ടി ചർച്ച ചെയ്യാതെയാണ് തീരുമാനമെടുത്തതെന്ന് പറഞ്ഞ്  മുതിർന്ന സിപിഐ നേതാവും മുൻ റവന്യൂ മന്ത്രിയുമായ കെ ഇ ഇസ്മായിൽ റവന്യൂവകുപ്പ് ഉത്തരവിനെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്ത് വന്നു. സിപിഐ ഇടുക്കി ജില്ലാ നേതൃത്വവും എതിർപ്പ് ഉയർത്തുമ്പോൾ തെറ്റായ വ്യാഖ്യാനം വേണ്ടെന്നാണ് റവന്യൂ മന്ത്രിയുടെ നിലപാട്. ഭൂമി തട്ടിപ്പ് വിവാദത്തിൽ ഇടുക്കിയിലെ സിപിഎം- സിപിഐ നേതാക്കൾ വീണ്ടും കൈകോർത്തത് ഇരു പാർട്ടികളുടെയും നേതൃത്വങ്ങളെ കുഴപ്പിക്കുകയാണ്.

Stories you may like

കാസർകോട് ബിജെപിക്ക് വിജയസാധ്യത; എൽഡിഎഫ് വോട്ട് പിടിക്കുന്നത് ലീഗ് കോട്ടകളിൽ നിന്ന്, സിപിഎം കണക്കുകൾ പുറത്ത്!

തൊണ്ടിമുതലില്ല, കുറ്റപത്രവുമില്ല; ശബരിമല സ്വർണ്ണക്കൊള്ളക്കേസ് അന്വേഷണം അനിശ്ചിതത്വത്തിൽ, എസ്ഐടി പരാജയമെന്ന് ആക്ഷേപം

”530 പട്ടയങ്ങളെന്ന് പറയുന്നത്, അന്ന് ഇവിടെ എംഎൽഎയായിരുന്ന എ കെ മണി അധ്യക്ഷനായ ഭൂപരിഷ്കരണകമ്മിറ്റി വഴിയാണ് വന്നത്. അന്നത്തെ ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാർ, നായനാരുടെ സർക്കാർ, അന്നത്തെ റവന്യൂമന്ത്രി കെ ഇ ഇസ്മായിൽ എന്നിവരെല്ലാം അംഗീകരിച്ച പട്ടയങ്ങളാണ്. അന്നത്തെ അഡീഷണൽ തഹസിൽദാരായിരുന്ന രവീന്ദ്രനെ അധികൃതർ ചുമതലപ്പെടുത്തിയ പ്രകാരമാണ് പട്ടയം നൽകിയത്. പാർട്ടി ഓഫീസ് പട്ടയം കിട്ടുന്നതിന് മുമ്പേ ഇവിടുള്ളതാ. എത്രയോ വർഷമായി അതിവിടെ പ്രവർത്തിക്കുന്നു. അവിടെയൊന്നും വന്ന് ഒരു കാര്യവും നടക്കില്ല. അവിടെയൊന്നും വന്ന് ഒന്നും ചെയ്യാനൊക്കില്ല. പാർട്ടി ഓഫീസ് തൊടാൻ ഒരു പുല്ലനെയും ഞങ്ങൾ അനുവദിക്കത്തൊന്നുമില്ല. ഇതിനെ നിയമപരമായും രാഷ്ട്രീയമായും ഞങ്ങൾ നേരിടും”-ഇതാണ് എം എം മണിയുടെ വാക്കുകൾ.

”അനധികൃതമായ പട്ടയങ്ങളുണ്ടെങ്കിൽ അത് റദ്ദാക്കണം. അത് പരിശോധിക്കണം. പട്ടയങ്ങളിൽ കൂടുതലും രണ്ട് സെന്‍റിൽ താഴെയുള്ളവർക്കാണ് നൽകിയത്. കൂടുതൽ സ്ഥലം നൽകിയത് സിപിഎം ഓഫീസിനാണ്. അത് ഏറെക്കാലം അവർ കൈവശം വച്ച സ്ഥലമായതുകൊണ്ടാണ്. പാവങ്ങൾക്കാണ് അന്ന് ഏറെയും പട്ടയം നൽകിയത്. ഞാൻ മന്ത്രിയായിരുന്നപ്പോൾ പട്ടയം നൽകിയത് അർഹതയുള്ളവർക്കാണ്. പാർട്ടി ഓഫീസ് പൊളിക്കാൻ വന്നാൽ തടയുമെന്ന എം എം മണിയുടെ നിലപാട് ശരിയാണ്. ഏതെങ്കിലും പാർട്ടിക്കാർ അതിന് അനുവദിക്കുമോ? വിഎസ്സിന്‍റെ മൂന്നാർ ഓപ്പറേഷൻ തെറ്റായിരുന്നു. അത് എൽഡിഎഫ് തന്നെ വിലയിരുത്തിയ കാര്യമല്ലേ? ഇപ്പോഴത്തെ തീരുമാനം പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ല. ഒഴിപ്പിക്കേണ്ടത് കൈയേറ്റം നടത്തിയ വൻകിട റിസോർട്ടുകാരെയാണ്. പാവപ്പെട്ടവരെ ഒഴിപ്പിക്കരുത്. അന്ന് പട്ടയം നൽകിയതിനെ ഇകഴ്‌ത്തി കാണിക്കാനുള്ള ശ്രമം വിജയിക്കില്ല. സത്യം ഏറെക്കാലം മൂടി വയ്ക്കാനാകില്ല”- ഇസ്മയിലിന്റെ പ്രതികരണം ഇതായിരുന്നു.

‘ഇടുക്കി ജില്ലയിലെ സിപിഎമ്മിന്‍റെയും സിപിഐയുടെയും ആശങ്കകൾ പരിഹരിച്ചേ തുടർനടപടികളെടുക്കൂ. പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കാൻ പോകുന്നില്ല. രവീന്ദ്രൻ പട്ടയത്തെക്കുറിച്ച് ആക്ഷേപം ഉണ്ടായ സാഹചര്യത്തിൽ അതിന്‍റെ നിയമസാധുത പരിശോധിക്കുകയാണ് ലക്ഷ്യം. പട്ടയം നഷ്ടപ്പെട്ട എല്ലാവരും വീണ്ടും അപേക്ഷ നൽകി നടപടികൾ പൂർത്തിയാക്കണം. വൻകിട റിസോർട്ടുകളുടെ കാര്യത്തിൽ പരിശോധിച്ച ശേഷം തീരുമാനമുണ്ടാകും. അവരെ ഒഴിപ്പിക്കുമോ ഇല്ലയോ എന്നൊന്നും ഇപ്പോൾ പറയാനാകില്ല. സർക്കാർ എടുത്ത നടപടി പാർട്ടിയുടെ തീരുമാനം തന്നെയാണ്”, കോടിയേരിയുടെ വാക്കുകൾ ഇങ്ങനെയാണ്.

എന്നാൽ പട്ടയം പൂർണമായി റദ്ദാക്കി ഭൂമി തിരിച്ചുപിടിക്കലല്ല ലക്ഷ്യമെന്നാണ് സിപിഐ സംസ്ഥാന നേതൃത്വവും റവന്യൂ വകുപ്പും വിശദീകരിക്കുന്നത്. അർഹരായവർക്ക് വീണ്ടും അപേക്ഷ നൽകിയാൽ പട്ടയം കിട്ടും. ചട്ടപ്രകാരമല്ലാതെ നൽകിയ പട്ടയത്തിന് സാധുത ഇല്ലാത്തത് കൊണ്ട് ആശങ്ക വേണ്ടെന്നാണ് നിലപാടെന്നാണ് റവന്യൂ മന്ത്രി കെ രാജന്റെ വാക്കുകൾ.

Tags: cpildfcpimm m maniK RajanRaveendran Pattayam
Share6TweetSendShare

Latest stories from this section

പതിനാറുകാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു; ലക്ഷ്യമിട്ടത് കൂട്ടക്കൊലപാതകമെന്ന് സൂചന, മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ

പതിനാറുകാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു; ലക്ഷ്യമിട്ടത് കൂട്ടക്കൊലപാതകമെന്ന് സൂചന, മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

ബൈ ബൈ പിണറായി ഫ്ലക്സ് കീറിയതിനെ ചൊല്ലി തർക്കം:കോൺഗ്രസ് ഓഫീസ് അടിച്ചുതകർത്തു; സി‍പിഎം ലോക്കൽ സെക്രട്ടറിയടക്കം ഏഴുപേർക്കെതിരെ കേസ്

പെൺകുട്ടികളെ പച്ചയ്ക്ക് മോശം പറയുന്ന അധ്യാപകർ വരെയുണ്ട് ,അവരെ പിണക്കാൻ പറ്റാത്ത സാഹചര്യമായതിനാൽ പലരും ഇതെല്ലാം സഹിക്കുന്നു:ഡോ. സൗമ്യ സരിൻ

പെൺകുട്ടികളെ പച്ചയ്ക്ക് മോശം പറയുന്ന അധ്യാപകർ വരെയുണ്ട് ,അവരെ പിണക്കാൻ പറ്റാത്ത സാഹചര്യമായതിനാൽ പലരും ഇതെല്ലാം സഹിക്കുന്നു:ഡോ. സൗമ്യ സരിൻ

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

പ്രധാനമന്ത്രിയുടെ യോഗത്തിനിടെ മദ്യപിച്ച് സിഐയെ കയ്യേറ്റം ചെയ്ത് ബഹളമുണ്ടാക്കിയ എസ്ഐക്ക് സസ്പെൻഷൻ

Discussion about this post

Latest News

പാകിസ്താനിൽ ക്രിസ്ത്യൻ വേട്ട;’ഇത് സർക്കാർ ഭൂമി,ഉടൻ ഒഴിയണം’;പതിനായിരങ്ങളെ തെരുവിലിറക്കി കോളനികൾ തകർക്കുന്നു;ക്രിസ്ത്യൻ കുടുംബങ്ങൾ പെരുവഴിയിൽ!

ഹോർമുസ് കടലിടുക്കിൽ യുഎസ് നാവിക ഉപരോധം; ഇറാൻ സൈന്യം അതീവ ജാഗ്രതയിൽ, എണ്ണവില 100 ഡോളർ കടന്നു; മധ്യസ്ഥശ്രമങ്ങൾ പാളി പാകിസ്താൻ

ഷാംഗ്ഹായ് സഹകരണ ഉച്ചകോടി; ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് പാകിസ്താൻ; ഷെഹ്ബാസ് ഷെരീഫ്  പങ്കെടുക്കും

ഇറാൻ-യുഎസ് ചർച്ചയുടെ ഹോട്ടൽ ബില്ലടയ്ക്കാതെ പാകിസ്താൻ; നാണംകെട്ട് ഭരണകൂടം, ഒടുവിൽ ഉടമ നേരിട്ടെത്തി

മോദിയോട് ട്രംപ് പറഞ്ഞു, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു; ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി വിലയിരുത്തി ഇരു ലോകനേതാക്കളും

മോദിയോട് ട്രംപ് പറഞ്ഞു, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു; ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി വിലയിരുത്തി ഇരു ലോകനേതാക്കളും

ലോക്സഭാ സീറ്റുകൾ 850 ലേക്ക് ഉയർത്താൻ നീക്കം; രാജ്യത്ത് ഉടൻ മണ്ഡലപുനർനിർണ്ണയം, വനിതാ സംവരണത്തിന് കളമൊരുങ്ങുന്നു!

ലോക്സഭാ സീറ്റുകൾ 850 ലേക്ക് ഉയർത്താൻ നീക്കം; രാജ്യത്ത് ഉടൻ മണ്ഡലപുനർനിർണ്ണയം, വനിതാ സംവരണത്തിന് കളമൊരുങ്ങുന്നു!

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

ഗ്യാസില്ല, വെളിച്ചവുമില്ല; പാകിസ്താനിൽ ഇരുട്ടടി, 2 മണിക്കൂർ പവർകട്ട് പ്രഖ്യാപിച്ച് സർക്കാർ, കറാച്ചിയിൽ ജനജീവിതം സ്തംഭിച്ചു!

ഞങ്ങൾ തെരുവിലിറങ്ങും, തമിഴ്‌നാട് നിശ്ചലമാകും; ദക്ഷിണേന്ത്യയെ തഴഞ്ഞാൽ കേന്ദ്രം വിവരം അറിയുമെന്ന് സ്റ്റാലിന്റെ താക്കീത്

ഞങ്ങൾ തെരുവിലിറങ്ങും, തമിഴ്‌നാട് നിശ്ചലമാകും; ദക്ഷിണേന്ത്യയെ തഴഞ്ഞാൽ കേന്ദ്രം വിവരം അറിയുമെന്ന് സ്റ്റാലിന്റെ താക്കീത്

10 തവണ മുഖ്യമന്ത്രി, ഒടുവിൽ റെക്കോർഡുകളോടെ നിതീഷ് കുമാറിന്റെ പടിയിറക്കം; ബീഹാർ പിടിച്ചെടുത്ത് ബിജെപി, ഭരണചക്രം തിരിക്കാൻ സമ്രാട്ട് ചൗധരി

10 തവണ മുഖ്യമന്ത്രി, ഒടുവിൽ റെക്കോർഡുകളോടെ നിതീഷ് കുമാറിന്റെ പടിയിറക്കം; ബീഹാർ പിടിച്ചെടുത്ത് ബിജെപി, ഭരണചക്രം തിരിക്കാൻ സമ്രാട്ട് ചൗധരി

12 പന്തിൽ 43 റൺസ്, വിരാട് കോഹ്‌ലിയെ പഞ്ഞിക്കിട്ട മോർക്കൽ താണ്ഡവം; ആർസിബിയുടെ റൺമല തകർത്ത് ചെന്നൈയുടെ ഐതിഹാസിക വിജയം

12 പന്തിൽ 43 റൺസ്, വിരാട് കോഹ്‌ലിയെ പഞ്ഞിക്കിട്ട മോർക്കൽ താണ്ഡവം; ആർസിബിയുടെ റൺമല തകർത്ത് ചെന്നൈയുടെ ഐതിഹാസിക വിജയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies