Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

രവീന്ദ്രൻ പട്ടയം റദ്ദാക്കുമെന്ന് മന്ത്രി; ഒരു പുല്ലനും പാർട്ടി ഓഫീസിൽ തൊടില്ലെന്ന് എം എം മണി; എൽഡിഎഫിൽ കലാപം

by Brave India Desk
Jan 20, 2022, 03:55 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: രവീന്ദ്രൻ പട്ടയങ്ങളുടെ പേരിൽ എൽഡിഎഫിൽ ഒരിടവേളക്ക് ശേഷം വീണ്ടും കലാപം. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള റവന്യൂ മന്ത്രിയുടെ തീരുമാനത്തോട്, സിപിഎം ഓഫീസ് തൊടാൻ അനുവദിക്കില്ലെന്നായിരുന്നു മുൻമന്ത്രി എം എം മണിയുടെ പ്രതികരണം. എന്നാൽ പാർട്ടി തീരുമാനപ്രകാരമാണ് സർക്കാർ നടപടി എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി.

അതേസമയം പാർട്ടി ചർച്ച ചെയ്യാതെയാണ് തീരുമാനമെടുത്തതെന്ന് പറഞ്ഞ്  മുതിർന്ന സിപിഐ നേതാവും മുൻ റവന്യൂ മന്ത്രിയുമായ കെ ഇ ഇസ്മായിൽ റവന്യൂവകുപ്പ് ഉത്തരവിനെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്ത് വന്നു. സിപിഐ ഇടുക്കി ജില്ലാ നേതൃത്വവും എതിർപ്പ് ഉയർത്തുമ്പോൾ തെറ്റായ വ്യാഖ്യാനം വേണ്ടെന്നാണ് റവന്യൂ മന്ത്രിയുടെ നിലപാട്. ഭൂമി തട്ടിപ്പ് വിവാദത്തിൽ ഇടുക്കിയിലെ സിപിഎം- സിപിഐ നേതാക്കൾ വീണ്ടും കൈകോർത്തത് ഇരു പാർട്ടികളുടെയും നേതൃത്വങ്ങളെ കുഴപ്പിക്കുകയാണ്.

Stories you may like

‘ഒരു മുഴുവൻ സമയ കെപിസിസി അധ്യക്ഷനെ ഉടൻ നിയമിക്കണം’ ; രാഹുൽ ഗാന്ധിക്ക് മുൻപിൽ ആവശ്യവുമായി വി ഡി സതീശൻ

ചാരത്തിൽനിന്ന് ഉയിർത്ത ഫീനിക്സ്: ന്യൂഡൽഹിയും മമ്മൂട്ടിയുടെ രണ്ടാം ജന്മവും

”530 പട്ടയങ്ങളെന്ന് പറയുന്നത്, അന്ന് ഇവിടെ എംഎൽഎയായിരുന്ന എ കെ മണി അധ്യക്ഷനായ ഭൂപരിഷ്കരണകമ്മിറ്റി വഴിയാണ് വന്നത്. അന്നത്തെ ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാർ, നായനാരുടെ സർക്കാർ, അന്നത്തെ റവന്യൂമന്ത്രി കെ ഇ ഇസ്മായിൽ എന്നിവരെല്ലാം അംഗീകരിച്ച പട്ടയങ്ങളാണ്. അന്നത്തെ അഡീഷണൽ തഹസിൽദാരായിരുന്ന രവീന്ദ്രനെ അധികൃതർ ചുമതലപ്പെടുത്തിയ പ്രകാരമാണ് പട്ടയം നൽകിയത്. പാർട്ടി ഓഫീസ് പട്ടയം കിട്ടുന്നതിന് മുമ്പേ ഇവിടുള്ളതാ. എത്രയോ വർഷമായി അതിവിടെ പ്രവർത്തിക്കുന്നു. അവിടെയൊന്നും വന്ന് ഒരു കാര്യവും നടക്കില്ല. അവിടെയൊന്നും വന്ന് ഒന്നും ചെയ്യാനൊക്കില്ല. പാർട്ടി ഓഫീസ് തൊടാൻ ഒരു പുല്ലനെയും ഞങ്ങൾ അനുവദിക്കത്തൊന്നുമില്ല. ഇതിനെ നിയമപരമായും രാഷ്ട്രീയമായും ഞങ്ങൾ നേരിടും”-ഇതാണ് എം എം മണിയുടെ വാക്കുകൾ.

”അനധികൃതമായ പട്ടയങ്ങളുണ്ടെങ്കിൽ അത് റദ്ദാക്കണം. അത് പരിശോധിക്കണം. പട്ടയങ്ങളിൽ കൂടുതലും രണ്ട് സെന്‍റിൽ താഴെയുള്ളവർക്കാണ് നൽകിയത്. കൂടുതൽ സ്ഥലം നൽകിയത് സിപിഎം ഓഫീസിനാണ്. അത് ഏറെക്കാലം അവർ കൈവശം വച്ച സ്ഥലമായതുകൊണ്ടാണ്. പാവങ്ങൾക്കാണ് അന്ന് ഏറെയും പട്ടയം നൽകിയത്. ഞാൻ മന്ത്രിയായിരുന്നപ്പോൾ പട്ടയം നൽകിയത് അർഹതയുള്ളവർക്കാണ്. പാർട്ടി ഓഫീസ് പൊളിക്കാൻ വന്നാൽ തടയുമെന്ന എം എം മണിയുടെ നിലപാട് ശരിയാണ്. ഏതെങ്കിലും പാർട്ടിക്കാർ അതിന് അനുവദിക്കുമോ? വിഎസ്സിന്‍റെ മൂന്നാർ ഓപ്പറേഷൻ തെറ്റായിരുന്നു. അത് എൽഡിഎഫ് തന്നെ വിലയിരുത്തിയ കാര്യമല്ലേ? ഇപ്പോഴത്തെ തീരുമാനം പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ല. ഒഴിപ്പിക്കേണ്ടത് കൈയേറ്റം നടത്തിയ വൻകിട റിസോർട്ടുകാരെയാണ്. പാവപ്പെട്ടവരെ ഒഴിപ്പിക്കരുത്. അന്ന് പട്ടയം നൽകിയതിനെ ഇകഴ്‌ത്തി കാണിക്കാനുള്ള ശ്രമം വിജയിക്കില്ല. സത്യം ഏറെക്കാലം മൂടി വയ്ക്കാനാകില്ല”- ഇസ്മയിലിന്റെ പ്രതികരണം ഇതായിരുന്നു.

‘ഇടുക്കി ജില്ലയിലെ സിപിഎമ്മിന്‍റെയും സിപിഐയുടെയും ആശങ്കകൾ പരിഹരിച്ചേ തുടർനടപടികളെടുക്കൂ. പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കാൻ പോകുന്നില്ല. രവീന്ദ്രൻ പട്ടയത്തെക്കുറിച്ച് ആക്ഷേപം ഉണ്ടായ സാഹചര്യത്തിൽ അതിന്‍റെ നിയമസാധുത പരിശോധിക്കുകയാണ് ലക്ഷ്യം. പട്ടയം നഷ്ടപ്പെട്ട എല്ലാവരും വീണ്ടും അപേക്ഷ നൽകി നടപടികൾ പൂർത്തിയാക്കണം. വൻകിട റിസോർട്ടുകളുടെ കാര്യത്തിൽ പരിശോധിച്ച ശേഷം തീരുമാനമുണ്ടാകും. അവരെ ഒഴിപ്പിക്കുമോ ഇല്ലയോ എന്നൊന്നും ഇപ്പോൾ പറയാനാകില്ല. സർക്കാർ എടുത്ത നടപടി പാർട്ടിയുടെ തീരുമാനം തന്നെയാണ്”, കോടിയേരിയുടെ വാക്കുകൾ ഇങ്ങനെയാണ്.

എന്നാൽ പട്ടയം പൂർണമായി റദ്ദാക്കി ഭൂമി തിരിച്ചുപിടിക്കലല്ല ലക്ഷ്യമെന്നാണ് സിപിഐ സംസ്ഥാന നേതൃത്വവും റവന്യൂ വകുപ്പും വിശദീകരിക്കുന്നത്. അർഹരായവർക്ക് വീണ്ടും അപേക്ഷ നൽകിയാൽ പട്ടയം കിട്ടും. ചട്ടപ്രകാരമല്ലാതെ നൽകിയ പട്ടയത്തിന് സാധുത ഇല്ലാത്തത് കൊണ്ട് ആശങ്ക വേണ്ടെന്നാണ് നിലപാടെന്നാണ് റവന്യൂ മന്ത്രി കെ രാജന്റെ വാക്കുകൾ.

Tags: cpildfcpimm m maniK RajanRaveendran Pattayam
Share6
Tweet
SendShare

Latest stories from this section

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴയെത്തുന്നു: നാല് ജില്ലകളിൽ യെല്ലോ അലർട്ട്

എട്ട് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട്; അൾട്രാവയലറ്റ് വികിരണം ക്രമാതീതം! പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്

‘പുറത്തിറങ്ങിയാൽ പൊള്ളും!’; സംസ്ഥാനത്ത് അടുത്ത 3 ദിവസം കനത്ത ചൂട്; 4 ഡിഗ്രി വരെ താപനില ഉയർന്നേക്കാം; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം!

ഇന്ത്യയിലെ 200 ലധികം വിമാനസർവീസുകൾ തടസ്സപ്പെടും: അറിയിപ്പുമായി എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള കമ്പനികൾ

കൊച്ചിയിൽ എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ് ; സാങ്കേതിക തകരാർ മൂലം താഴെയിറക്കിയത് അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം

വാർദ്ധക്യം രണ്ടാം യൗവനം:Old Age Home സങ്കൽപ്പത്തെ പൊളിച്ചെഴുതിയ തറവാട് ഹോംസ്

വാർദ്ധക്യം രണ്ടാം യൗവനം:Old Age Home സങ്കൽപ്പത്തെ പൊളിച്ചെഴുതിയ തറവാട് ഹോംസ്

Latest News

കേന്ദ്ര സർക്കാരും NSCN-K (Niki) വിഭാഗവുമായുള്ള വെടിനിർത്തൽ ഒരു വർഷത്തേക്ക് കൂടി നീട്ടി ; പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ 2021 മുതൽ തുടരുന്ന കരാർ

കേന്ദ്ര സർക്കാരും NSCN-K (Niki) വിഭാഗവുമായുള്ള വെടിനിർത്തൽ ഒരു വർഷത്തേക്ക് കൂടി നീട്ടി ; പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ 2021 മുതൽ തുടരുന്ന കരാർ

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

ചരിത്രത്തിലാദ്യം : ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിന് പുതിയ വേദി ; ഡൽഹിയിൽ നിന്നും ഗുജറാത്തിലെ ഏകതാ നഗറിലേക്ക് മാറും

ചരിത്രത്തിലാദ്യം : ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിന് പുതിയ വേദി ; ഡൽഹിയിൽ നിന്നും ഗുജറാത്തിലെ ഏകതാ നഗറിലേക്ക് മാറും

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകർന്ന് 1.10 ലക്ഷം കോടിയുടെ സൈനിക പദ്ധതികൾ ; അംഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ

ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകർന്ന് 1.10 ലക്ഷം കോടിയുടെ സൈനിക പദ്ധതികൾ ; അംഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

മദ്യവില്പനയ്ക്ക് നിരോധനം, ഡിജെ സൗണ്ട് സിസ്റ്റങ്ങളും വേണ്ട ; ദുർഗ്ഗാ പൂജയ്ക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് ബംഗാൾ സർക്കാർ

‘ഒരു മുഴുവൻ സമയ കെപിസിസി അധ്യക്ഷനെ ഉടൻ നിയമിക്കണം’ ; രാഹുൽ ഗാന്ധിക്ക് മുൻപിൽ ആവശ്യവുമായി വി ഡി സതീശൻ

‘ഒരു മുഴുവൻ സമയ കെപിസിസി അധ്യക്ഷനെ ഉടൻ നിയമിക്കണം’ ; രാഹുൽ ഗാന്ധിക്ക് മുൻപിൽ ആവശ്യവുമായി വി ഡി സതീശൻ

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് റഷ്യൻ കരുത്ത് ; സുഖോയ് Su-30MKI വിമാനങ്ങളിൽ RVV-BD എയർ-ടു-എയർ മിസൈലുകൾ വിന്യസിക്കും

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് റഷ്യൻ കരുത്ത് ; സുഖോയ് Su-30MKI വിമാനങ്ങളിൽ RVV-BD എയർ-ടു-എയർ മിസൈലുകൾ വിന്യസിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies