Wednesday, September 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

രവീന്ദ്രൻ പട്ടയം റദ്ദാക്കുമെന്ന് മന്ത്രി; ഒരു പുല്ലനും പാർട്ടി ഓഫീസിൽ തൊടില്ലെന്ന് എം എം മണി; എൽഡിഎഫിൽ കലാപം

by Brave India Desk
Jan 20, 2022, 03:55 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: രവീന്ദ്രൻ പട്ടയങ്ങളുടെ പേരിൽ എൽഡിഎഫിൽ ഒരിടവേളക്ക് ശേഷം വീണ്ടും കലാപം. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള റവന്യൂ മന്ത്രിയുടെ തീരുമാനത്തോട്, സിപിഎം ഓഫീസ് തൊടാൻ അനുവദിക്കില്ലെന്നായിരുന്നു മുൻമന്ത്രി എം എം മണിയുടെ പ്രതികരണം. എന്നാൽ പാർട്ടി തീരുമാനപ്രകാരമാണ് സർക്കാർ നടപടി എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി.

അതേസമയം പാർട്ടി ചർച്ച ചെയ്യാതെയാണ് തീരുമാനമെടുത്തതെന്ന് പറഞ്ഞ്  മുതിർന്ന സിപിഐ നേതാവും മുൻ റവന്യൂ മന്ത്രിയുമായ കെ ഇ ഇസ്മായിൽ റവന്യൂവകുപ്പ് ഉത്തരവിനെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്ത് വന്നു. സിപിഐ ഇടുക്കി ജില്ലാ നേതൃത്വവും എതിർപ്പ് ഉയർത്തുമ്പോൾ തെറ്റായ വ്യാഖ്യാനം വേണ്ടെന്നാണ് റവന്യൂ മന്ത്രിയുടെ നിലപാട്. ഭൂമി തട്ടിപ്പ് വിവാദത്തിൽ ഇടുക്കിയിലെ സിപിഎം- സിപിഐ നേതാക്കൾ വീണ്ടും കൈകോർത്തത് ഇരു പാർട്ടികളുടെയും നേതൃത്വങ്ങളെ കുഴപ്പിക്കുകയാണ്.

Stories you may like

റിപ്പോർട്ടർ ചാനൽ ഓഫീസിൽ വൻ എസ്.ഐ.ടി റെയ്ഡ്: ഡോളറുകളും വിദേശ എ.ടി.എം കാർഡുകളും പിടിച്ചെടുത്തു!

കേരളം ഇന്നും ഇരുട്ടിലാകും! രാത്രി 12.45 വരെ കടുത്ത വൈദ്യുതി നിയന്ത്രണം; കാരണം ഇതാണ്

”530 പട്ടയങ്ങളെന്ന് പറയുന്നത്, അന്ന് ഇവിടെ എംഎൽഎയായിരുന്ന എ കെ മണി അധ്യക്ഷനായ ഭൂപരിഷ്കരണകമ്മിറ്റി വഴിയാണ് വന്നത്. അന്നത്തെ ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാർ, നായനാരുടെ സർക്കാർ, അന്നത്തെ റവന്യൂമന്ത്രി കെ ഇ ഇസ്മായിൽ എന്നിവരെല്ലാം അംഗീകരിച്ച പട്ടയങ്ങളാണ്. അന്നത്തെ അഡീഷണൽ തഹസിൽദാരായിരുന്ന രവീന്ദ്രനെ അധികൃതർ ചുമതലപ്പെടുത്തിയ പ്രകാരമാണ് പട്ടയം നൽകിയത്. പാർട്ടി ഓഫീസ് പട്ടയം കിട്ടുന്നതിന് മുമ്പേ ഇവിടുള്ളതാ. എത്രയോ വർഷമായി അതിവിടെ പ്രവർത്തിക്കുന്നു. അവിടെയൊന്നും വന്ന് ഒരു കാര്യവും നടക്കില്ല. അവിടെയൊന്നും വന്ന് ഒന്നും ചെയ്യാനൊക്കില്ല. പാർട്ടി ഓഫീസ് തൊടാൻ ഒരു പുല്ലനെയും ഞങ്ങൾ അനുവദിക്കത്തൊന്നുമില്ല. ഇതിനെ നിയമപരമായും രാഷ്ട്രീയമായും ഞങ്ങൾ നേരിടും”-ഇതാണ് എം എം മണിയുടെ വാക്കുകൾ.

”അനധികൃതമായ പട്ടയങ്ങളുണ്ടെങ്കിൽ അത് റദ്ദാക്കണം. അത് പരിശോധിക്കണം. പട്ടയങ്ങളിൽ കൂടുതലും രണ്ട് സെന്‍റിൽ താഴെയുള്ളവർക്കാണ് നൽകിയത്. കൂടുതൽ സ്ഥലം നൽകിയത് സിപിഎം ഓഫീസിനാണ്. അത് ഏറെക്കാലം അവർ കൈവശം വച്ച സ്ഥലമായതുകൊണ്ടാണ്. പാവങ്ങൾക്കാണ് അന്ന് ഏറെയും പട്ടയം നൽകിയത്. ഞാൻ മന്ത്രിയായിരുന്നപ്പോൾ പട്ടയം നൽകിയത് അർഹതയുള്ളവർക്കാണ്. പാർട്ടി ഓഫീസ് പൊളിക്കാൻ വന്നാൽ തടയുമെന്ന എം എം മണിയുടെ നിലപാട് ശരിയാണ്. ഏതെങ്കിലും പാർട്ടിക്കാർ അതിന് അനുവദിക്കുമോ? വിഎസ്സിന്‍റെ മൂന്നാർ ഓപ്പറേഷൻ തെറ്റായിരുന്നു. അത് എൽഡിഎഫ് തന്നെ വിലയിരുത്തിയ കാര്യമല്ലേ? ഇപ്പോഴത്തെ തീരുമാനം പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ല. ഒഴിപ്പിക്കേണ്ടത് കൈയേറ്റം നടത്തിയ വൻകിട റിസോർട്ടുകാരെയാണ്. പാവപ്പെട്ടവരെ ഒഴിപ്പിക്കരുത്. അന്ന് പട്ടയം നൽകിയതിനെ ഇകഴ്‌ത്തി കാണിക്കാനുള്ള ശ്രമം വിജയിക്കില്ല. സത്യം ഏറെക്കാലം മൂടി വയ്ക്കാനാകില്ല”- ഇസ്മയിലിന്റെ പ്രതികരണം ഇതായിരുന്നു.

‘ഇടുക്കി ജില്ലയിലെ സിപിഎമ്മിന്‍റെയും സിപിഐയുടെയും ആശങ്കകൾ പരിഹരിച്ചേ തുടർനടപടികളെടുക്കൂ. പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കാൻ പോകുന്നില്ല. രവീന്ദ്രൻ പട്ടയത്തെക്കുറിച്ച് ആക്ഷേപം ഉണ്ടായ സാഹചര്യത്തിൽ അതിന്‍റെ നിയമസാധുത പരിശോധിക്കുകയാണ് ലക്ഷ്യം. പട്ടയം നഷ്ടപ്പെട്ട എല്ലാവരും വീണ്ടും അപേക്ഷ നൽകി നടപടികൾ പൂർത്തിയാക്കണം. വൻകിട റിസോർട്ടുകളുടെ കാര്യത്തിൽ പരിശോധിച്ച ശേഷം തീരുമാനമുണ്ടാകും. അവരെ ഒഴിപ്പിക്കുമോ ഇല്ലയോ എന്നൊന്നും ഇപ്പോൾ പറയാനാകില്ല. സർക്കാർ എടുത്ത നടപടി പാർട്ടിയുടെ തീരുമാനം തന്നെയാണ്”, കോടിയേരിയുടെ വാക്കുകൾ ഇങ്ങനെയാണ്.

എന്നാൽ പട്ടയം പൂർണമായി റദ്ദാക്കി ഭൂമി തിരിച്ചുപിടിക്കലല്ല ലക്ഷ്യമെന്നാണ് സിപിഐ സംസ്ഥാന നേതൃത്വവും റവന്യൂ വകുപ്പും വിശദീകരിക്കുന്നത്. അർഹരായവർക്ക് വീണ്ടും അപേക്ഷ നൽകിയാൽ പട്ടയം കിട്ടും. ചട്ടപ്രകാരമല്ലാതെ നൽകിയ പട്ടയത്തിന് സാധുത ഇല്ലാത്തത് കൊണ്ട് ആശങ്ക വേണ്ടെന്നാണ് നിലപാടെന്നാണ് റവന്യൂ മന്ത്രി കെ രാജന്റെ വാക്കുകൾ.

Tags: ldfcpimm m maniK RajanRaveendran Pattayamcpi
Share6
Tweet
Send
Share

Latest stories from this section

ജീവനക്കാർ മദ്യലഹരിയിലാണോയെന്ന് പരിശോധിക്കാൻ എത്തിയ ഉദ്യോഗസ്ഥൻ’പാമ്പ്’:സസ്‌പെൻഷൻ

ഒരാൾക്ക് എത്ര ലിറ്റർ മദ്യം കയ്യിൽ വെക്കാം?

മന്ത്രിക്ക് സ്വന്തം സ്റ്റാഫിനെ വെക്കാൻ സ്വാതന്ത്ര്യമില്ലേ? നിയമനങ്ങൾ വൈകുന്നതിൽ പുകഞ്ഞ് മുന്നണി; ശരത് ചന്ദ്രന്റെ നിയമനത്തിൽ കോൺഗ്രസിൽ വൻ ചേരിപ്പോര്

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ വ്യാജരേഖ; കേസെടുക്കാൻ കമ്മിഷണറുടെ അടിയന്തര നിർദേശം!

താലികെട്ടുമ്പോഴും ഫോണിൽ യാചിക്കുകയായിരുന്നു, 1.5 ലക്ഷം വാങ്ങി ചതിച്ചു’; കോട്ടയത്ത് കല്യാണത്തിന് ഭക്ഷണം നൽകാതെ കാറ്ററിങ് ഉടമയുടെ വൻ തട്ടിപ്പ്!

താലികെട്ടുമ്പോഴും ഫോണിൽ യാചിക്കുകയായിരുന്നു, 1.5 ലക്ഷം വാങ്ങി ചതിച്ചു’; കോട്ടയത്ത് കല്യാണത്തിന് ഭക്ഷണം നൽകാതെ കാറ്ററിങ് ഉടമയുടെ വൻ തട്ടിപ്പ്!

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

Latest News

പ്രധാനമന്ത്രി മോദിക്ക് ലഭിച്ച അമൂല്യ സമ്മാനങ്ങൾ ഇനി നിങ്ങൾക്കും വാങ്ങാം ; എട്ടാം ഇ-ലേലം സെപ്റ്റംബർ 17-ന്; ലഭിക്കുന്ന തുക ഗംഗാ ശുചീകരണത്തിന്

പ്രധാനമന്ത്രി മോദിക്ക് ലഭിച്ച അമൂല്യ സമ്മാനങ്ങൾ ഇനി നിങ്ങൾക്കും വാങ്ങാം ; എട്ടാം ഇ-ലേലം സെപ്റ്റംബർ 17-ന്; ലഭിക്കുന്ന തുക ഗംഗാ ശുചീകരണത്തിന്

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

13 വയസ്സ് തികയാത്തവർക്ക് സോഷ്യൽ മീഡിയ വേണ്ട ; നിരോധനവുമായി യൂറോപ്യൻ യൂണിയൻ

ഗാസയിൽ യുദ്ധത്തിൽ കേടുപാട് പറ്റിയിരുന്ന കെട്ടിടം തകർന്നു വീണ് അപകടം ; കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു; നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

ഗാസയിൽ യുദ്ധത്തിൽ കേടുപാട് പറ്റിയിരുന്ന കെട്ടിടം തകർന്നു വീണ് അപകടം ; കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു; നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

സാങ്കേതികവിദ്യകളിൽ ഇനി ഇന്ത്യ മുന്നിൽ നിൽക്കണം : ആഗോള ചിപ്പ് നിർമ്മാണ സിഇഒമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനസേവനത്തിന്റെ കാൽനൂറ്റാണ്ട്: മോദിയുടെ ഭരണത്തിലെ 25 വർഷം രാജ്യവ്യാപക ‘സേവാ സങ്കൽപ് മഹോത്സവ്’ ആയി ആഘോഷിക്കാൻ ബിജെപി

മോദിയുടെ 76-ാം ജന്മദിനം : രാജ്യവ്യാപക ആഘോഷ പരിപാടികളുമായി ബിജെപി

പരീക്ഷണ ഘട്ടത്തിൽ തന്നെ ഇന്ത്യയുടെ പുത്തൻ ആയുധം വാങ്ങാൻ ക്യൂ നിന്ന് വൻശക്തികൾ; മുന്നിൽ ഇന്ത്യയുടെ ഉറ്റസുഹൃത്ത്!

പരീക്ഷണ ഘട്ടത്തിൽ തന്നെ ഇന്ത്യയുടെ പുത്തൻ ആയുധം വാങ്ങാൻ ക്യൂ നിന്ന് വൻശക്തികൾ; മുന്നിൽ ഇന്ത്യയുടെ ഉറ്റസുഹൃത്ത്!

അദ്ധ്യാപക നിയമന അഴിമതി; തൃണമൂൽ നേതാവ് മാണിക് ഭട്ടാചാര്യയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ

എഫ്സിആർഎ ലംഘനം ; നിയമം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ച അമേരിക്കൻ മിഷണറി സംഘടനയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies