Sunday, July 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

രവീന്ദ്രൻ പട്ടയം റദ്ദാക്കുമെന്ന് മന്ത്രി; ഒരു പുല്ലനും പാർട്ടി ഓഫീസിൽ തൊടില്ലെന്ന് എം എം മണി; എൽഡിഎഫിൽ കലാപം

by Brave India Desk
Jan 20, 2022, 03:55 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: രവീന്ദ്രൻ പട്ടയങ്ങളുടെ പേരിൽ എൽഡിഎഫിൽ ഒരിടവേളക്ക് ശേഷം വീണ്ടും കലാപം. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള റവന്യൂ മന്ത്രിയുടെ തീരുമാനത്തോട്, സിപിഎം ഓഫീസ് തൊടാൻ അനുവദിക്കില്ലെന്നായിരുന്നു മുൻമന്ത്രി എം എം മണിയുടെ പ്രതികരണം. എന്നാൽ പാർട്ടി തീരുമാനപ്രകാരമാണ് സർക്കാർ നടപടി എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി.

അതേസമയം പാർട്ടി ചർച്ച ചെയ്യാതെയാണ് തീരുമാനമെടുത്തതെന്ന് പറഞ്ഞ്  മുതിർന്ന സിപിഐ നേതാവും മുൻ റവന്യൂ മന്ത്രിയുമായ കെ ഇ ഇസ്മായിൽ റവന്യൂവകുപ്പ് ഉത്തരവിനെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്ത് വന്നു. സിപിഐ ഇടുക്കി ജില്ലാ നേതൃത്വവും എതിർപ്പ് ഉയർത്തുമ്പോൾ തെറ്റായ വ്യാഖ്യാനം വേണ്ടെന്നാണ് റവന്യൂ മന്ത്രിയുടെ നിലപാട്. ഭൂമി തട്ടിപ്പ് വിവാദത്തിൽ ഇടുക്കിയിലെ സിപിഎം- സിപിഐ നേതാക്കൾ വീണ്ടും കൈകോർത്തത് ഇരു പാർട്ടികളുടെയും നേതൃത്വങ്ങളെ കുഴപ്പിക്കുകയാണ്.

Stories you may like

‘ഏകാധിപതികൾ എവിടെയായാലും തകർന്നടിയും’; സുകുമാരൻ നായർക്കെതിരെ ആഞ്ഞടിച്ച് ഗണേഷ് കുമാർ

‘മഴക്കാർ കാണുമ്പോൾ മയിലല്ല മന്ത്രിയാണ് ആടുന്നത്, മഴയ്ക്കായി പ്രാർഥിക്കാം’; വൈദ്യുതി പ്രതിസന്ധിയിൽ കൈമലർത്തി സണ്ണി ജോസഫ്!

”530 പട്ടയങ്ങളെന്ന് പറയുന്നത്, അന്ന് ഇവിടെ എംഎൽഎയായിരുന്ന എ കെ മണി അധ്യക്ഷനായ ഭൂപരിഷ്കരണകമ്മിറ്റി വഴിയാണ് വന്നത്. അന്നത്തെ ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാർ, നായനാരുടെ സർക്കാർ, അന്നത്തെ റവന്യൂമന്ത്രി കെ ഇ ഇസ്മായിൽ എന്നിവരെല്ലാം അംഗീകരിച്ച പട്ടയങ്ങളാണ്. അന്നത്തെ അഡീഷണൽ തഹസിൽദാരായിരുന്ന രവീന്ദ്രനെ അധികൃതർ ചുമതലപ്പെടുത്തിയ പ്രകാരമാണ് പട്ടയം നൽകിയത്. പാർട്ടി ഓഫീസ് പട്ടയം കിട്ടുന്നതിന് മുമ്പേ ഇവിടുള്ളതാ. എത്രയോ വർഷമായി അതിവിടെ പ്രവർത്തിക്കുന്നു. അവിടെയൊന്നും വന്ന് ഒരു കാര്യവും നടക്കില്ല. അവിടെയൊന്നും വന്ന് ഒന്നും ചെയ്യാനൊക്കില്ല. പാർട്ടി ഓഫീസ് തൊടാൻ ഒരു പുല്ലനെയും ഞങ്ങൾ അനുവദിക്കത്തൊന്നുമില്ല. ഇതിനെ നിയമപരമായും രാഷ്ട്രീയമായും ഞങ്ങൾ നേരിടും”-ഇതാണ് എം എം മണിയുടെ വാക്കുകൾ.

”അനധികൃതമായ പട്ടയങ്ങളുണ്ടെങ്കിൽ അത് റദ്ദാക്കണം. അത് പരിശോധിക്കണം. പട്ടയങ്ങളിൽ കൂടുതലും രണ്ട് സെന്‍റിൽ താഴെയുള്ളവർക്കാണ് നൽകിയത്. കൂടുതൽ സ്ഥലം നൽകിയത് സിപിഎം ഓഫീസിനാണ്. അത് ഏറെക്കാലം അവർ കൈവശം വച്ച സ്ഥലമായതുകൊണ്ടാണ്. പാവങ്ങൾക്കാണ് അന്ന് ഏറെയും പട്ടയം നൽകിയത്. ഞാൻ മന്ത്രിയായിരുന്നപ്പോൾ പട്ടയം നൽകിയത് അർഹതയുള്ളവർക്കാണ്. പാർട്ടി ഓഫീസ് പൊളിക്കാൻ വന്നാൽ തടയുമെന്ന എം എം മണിയുടെ നിലപാട് ശരിയാണ്. ഏതെങ്കിലും പാർട്ടിക്കാർ അതിന് അനുവദിക്കുമോ? വിഎസ്സിന്‍റെ മൂന്നാർ ഓപ്പറേഷൻ തെറ്റായിരുന്നു. അത് എൽഡിഎഫ് തന്നെ വിലയിരുത്തിയ കാര്യമല്ലേ? ഇപ്പോഴത്തെ തീരുമാനം പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ല. ഒഴിപ്പിക്കേണ്ടത് കൈയേറ്റം നടത്തിയ വൻകിട റിസോർട്ടുകാരെയാണ്. പാവപ്പെട്ടവരെ ഒഴിപ്പിക്കരുത്. അന്ന് പട്ടയം നൽകിയതിനെ ഇകഴ്‌ത്തി കാണിക്കാനുള്ള ശ്രമം വിജയിക്കില്ല. സത്യം ഏറെക്കാലം മൂടി വയ്ക്കാനാകില്ല”- ഇസ്മയിലിന്റെ പ്രതികരണം ഇതായിരുന്നു.

‘ഇടുക്കി ജില്ലയിലെ സിപിഎമ്മിന്‍റെയും സിപിഐയുടെയും ആശങ്കകൾ പരിഹരിച്ചേ തുടർനടപടികളെടുക്കൂ. പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കാൻ പോകുന്നില്ല. രവീന്ദ്രൻ പട്ടയത്തെക്കുറിച്ച് ആക്ഷേപം ഉണ്ടായ സാഹചര്യത്തിൽ അതിന്‍റെ നിയമസാധുത പരിശോധിക്കുകയാണ് ലക്ഷ്യം. പട്ടയം നഷ്ടപ്പെട്ട എല്ലാവരും വീണ്ടും അപേക്ഷ നൽകി നടപടികൾ പൂർത്തിയാക്കണം. വൻകിട റിസോർട്ടുകളുടെ കാര്യത്തിൽ പരിശോധിച്ച ശേഷം തീരുമാനമുണ്ടാകും. അവരെ ഒഴിപ്പിക്കുമോ ഇല്ലയോ എന്നൊന്നും ഇപ്പോൾ പറയാനാകില്ല. സർക്കാർ എടുത്ത നടപടി പാർട്ടിയുടെ തീരുമാനം തന്നെയാണ്”, കോടിയേരിയുടെ വാക്കുകൾ ഇങ്ങനെയാണ്.

എന്നാൽ പട്ടയം പൂർണമായി റദ്ദാക്കി ഭൂമി തിരിച്ചുപിടിക്കലല്ല ലക്ഷ്യമെന്നാണ് സിപിഐ സംസ്ഥാന നേതൃത്വവും റവന്യൂ വകുപ്പും വിശദീകരിക്കുന്നത്. അർഹരായവർക്ക് വീണ്ടും അപേക്ഷ നൽകിയാൽ പട്ടയം കിട്ടും. ചട്ടപ്രകാരമല്ലാതെ നൽകിയ പട്ടയത്തിന് സാധുത ഇല്ലാത്തത് കൊണ്ട് ആശങ്ക വേണ്ടെന്നാണ് നിലപാടെന്നാണ് റവന്യൂ മന്ത്രി കെ രാജന്റെ വാക്കുകൾ.

Tags: Raveendran Pattayamcpildfcpimm m maniK Rajan
Share6TweetSendShare

Latest stories from this section

‘ശബരിമലയിൽ ഏത് പൂവ് വേണമെന്ന് പോലും കോടതി പറയും, അപ്പൊ ഭക്തർക്ക് എന്താ റോൾ?’; ഹൈക്കോടതിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി കെ. മുരളീധരൻ

ആശുപത്രികളിൽ രാഷ്ട്രീയ ‘പൊതിച്ചോറ്’ വേണ്ടെന്ന് മന്ത്രി മുരളീധരൻ!, ഈഗോ ഒഴിവാക്കണമെന്ന് റിയാസ്

സ്വീഡൻ വിട്ടോടി ഇന്ത്യക്കാർ..മനോഹരമായ ഭൂപ്രകൃതിയും പണവും; പക്ഷേ ഇന്ത്യമതി കാരണം എന്ത്? ഇന്ത്യ തന്നെ…

ലോകത്തെ സ്തംഭിപ്പിച്ച് ഭാരതത്തിന്റെ ചുണക്കുട്ടികൾ; അന്താരാഷ്ട്ര കെമിസ്ട്രി ഒളിമ്പ്യാഡിൽ 4 സ്വർണ്ണവുമായി ഇന്ത്യ ഒന്നാമത്

ലോകകപ്പ് ഫൈനൽ ആവേശം നെഞ്ചേറ്റാം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

ലോകകപ്പ് ഫൈനൽ ആവേശം നെഞ്ചേറ്റാം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

വി.എസിന്റെ ഓർമ്മക്കുറിപ്പുള്ള വാരാന്തപ്പതിപ്പ് ദേശാഭിമാനി മുക്കി, വിതരണം തടഞ്ഞ് അവസാന നിമിഷം പിൻവലിക്കൽ; കാരണം ‘കള്ളൻ വിജയൻ’ നാടകനിരൂപണം

വി.എസിന്റെ ഓർമ്മക്കുറിപ്പുള്ള വാരാന്തപ്പതിപ്പ് ദേശാഭിമാനി മുക്കി, വിതരണം തടഞ്ഞ് അവസാന നിമിഷം പിൻവലിക്കൽ; കാരണം ‘കള്ളൻ വിജയൻ’ നാടകനിരൂപണം

Discussion about this post

Latest News

അൽ ഖ്വയ്ദ ഭീകരന്റെ മകൻ യുകെയിലേക്ക് മടങ്ങാൻ നിയമപോരാട്ടത്തിൽ; പൗരത്വം റദ്ദാക്കിയതിനെതിരെ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയുമായി നേർക്കുനേർ!

അൽ ഖ്വയ്ദ ഭീകരന്റെ മകൻ യുകെയിലേക്ക് മടങ്ങാൻ നിയമപോരാട്ടത്തിൽ; പൗരത്വം റദ്ദാക്കിയതിനെതിരെ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയുമായി നേർക്കുനേർ!

ബാറ്റ് നഹീ ലഗാ; ബുംറയ്ക്ക് ഹാട്രിക് സമ്മാനിച്ച കോഹ്‌ലിയുടെ ആ ഡിആർഎസ് റിവ്യൂ; സബീന പാർക്കിലെ ചരിത്ര നിമിഷം;  സംഭവിച്ചത് ഇങ്ങനെ

ബാറ്റ് നഹീ ലഗാ; ബുംറയ്ക്ക് ഹാട്രിക് സമ്മാനിച്ച കോഹ്‌ലിയുടെ ആ ഡിആർഎസ് റിവ്യൂ; സബീന പാർക്കിലെ ചരിത്ര നിമിഷം; സംഭവിച്ചത് ഇങ്ങനെ

മന്ത്രിയുടെ കരണക്കുറ്റിക്ക് അടിക്കാൻ ആരുമില്ലേ? മുഖ്യമന്ത്രിക്ക് ലജ്ജയില്ലേ!”; ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ജി. ശക്തിധരൻ!

‘ഏകാധിപതികൾ എവിടെയായാലും തകർന്നടിയും’; സുകുമാരൻ നായർക്കെതിരെ ആഞ്ഞടിച്ച് ഗണേഷ് കുമാർ

ആന്ധ്രാപ്രദേശിൽ കോവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിക്കുന്നു ; പുതിയ ‘ഒമിക്രോൺ ആർഎഫ്.5’ വകഭേദമെന്ന് ഔദ്യോഗിക സ്ഥിരീകരണം

ആന്ധ്രാപ്രദേശിൽ കോവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിക്കുന്നു ; പുതിയ ‘ഒമിക്രോൺ ആർഎഫ്.5’ വകഭേദമെന്ന് ഔദ്യോഗിക സ്ഥിരീകരണം

ശത്രുവിന്റെ വീട്ടിൽ കയറി അടിക്കും; പാകിസ്താന് കനത്ത താക്കീതുമായി രാജ്‌നാഥ് സിംഗ്; ഓപ്പറേഷൻ സിന്ദൂർ’ ഓർമ്മിപ്പിച്ച് പ്രതിരോധ മന്ത്രി

ശത്രുവിന്റെ വീട്ടിൽ കയറി അടിക്കും; പാകിസ്താന് കനത്ത താക്കീതുമായി രാജ്‌നാഥ് സിംഗ്; ഓപ്പറേഷൻ സിന്ദൂർ’ ഓർമ്മിപ്പിച്ച് പ്രതിരോധ മന്ത്രി

‘മഴക്കാർ കാണുമ്പോൾ മയിലല്ല മന്ത്രിയാണ് ആടുന്നത്, മഴയ്ക്കായി പ്രാർഥിക്കാം’; വൈദ്യുതി പ്രതിസന്ധിയിൽ കൈമലർത്തി സണ്ണി ജോസഫ്!

‘മഴക്കാർ കാണുമ്പോൾ മയിലല്ല മന്ത്രിയാണ് ആടുന്നത്, മഴയ്ക്കായി പ്രാർഥിക്കാം’; വൈദ്യുതി പ്രതിസന്ധിയിൽ കൈമലർത്തി സണ്ണി ജോസഫ്!

കയ്യിലുള്ള തോക്ക് താഴെവെച്ച് ഇനി ജനസംഖ്യ നിയന്ത്രിക്കാം; പാക് സൈന്യാധിപൻ അസിം മുനീറിന് പുതിയ പണി കൊടുത്ത് ഷെഹ്ബാസ് ഷെരീഫ്,

ഇറാൻ–യുഎസ് യുദ്ധപ്പേടിയിൽ വിറച്ച് പാകിസ്താൻ; ഇസ്‌ലാമാബാദ് കരാർ പൊളിയാതിരിക്കാൻ യാചനയുമായി അസിം മുനീർ

മരണസംഖ്യ 11 കടന്നു ; പൂഞ്ചിലും രജൗരിയിലും വൻനാശനഷ്ടങ്ങൾ സൃഷ്ടിച്ച് മിന്നൽ പ്രളയം

മരണസംഖ്യ 11 കടന്നു ; പൂഞ്ചിലും രജൗരിയിലും വൻനാശനഷ്ടങ്ങൾ സൃഷ്ടിച്ച് മിന്നൽ പ്രളയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies