Wednesday, December 10, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

രവീന്ദ്രൻ പട്ടയം റദ്ദാക്കുമെന്ന് മന്ത്രി; ഒരു പുല്ലനും പാർട്ടി ഓഫീസിൽ തൊടില്ലെന്ന് എം എം മണി; എൽഡിഎഫിൽ കലാപം

by Brave India Desk
Jan 20, 2022, 03:55 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: രവീന്ദ്രൻ പട്ടയങ്ങളുടെ പേരിൽ എൽഡിഎഫിൽ ഒരിടവേളക്ക് ശേഷം വീണ്ടും കലാപം. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള റവന്യൂ മന്ത്രിയുടെ തീരുമാനത്തോട്, സിപിഎം ഓഫീസ് തൊടാൻ അനുവദിക്കില്ലെന്നായിരുന്നു മുൻമന്ത്രി എം എം മണിയുടെ പ്രതികരണം. എന്നാൽ പാർട്ടി തീരുമാനപ്രകാരമാണ് സർക്കാർ നടപടി എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി.

അതേസമയം പാർട്ടി ചർച്ച ചെയ്യാതെയാണ് തീരുമാനമെടുത്തതെന്ന് പറഞ്ഞ്  മുതിർന്ന സിപിഐ നേതാവും മുൻ റവന്യൂ മന്ത്രിയുമായ കെ ഇ ഇസ്മായിൽ റവന്യൂവകുപ്പ് ഉത്തരവിനെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്ത് വന്നു. സിപിഐ ഇടുക്കി ജില്ലാ നേതൃത്വവും എതിർപ്പ് ഉയർത്തുമ്പോൾ തെറ്റായ വ്യാഖ്യാനം വേണ്ടെന്നാണ് റവന്യൂ മന്ത്രിയുടെ നിലപാട്. ഭൂമി തട്ടിപ്പ് വിവാദത്തിൽ ഇടുക്കിയിലെ സിപിഎം- സിപിഐ നേതാക്കൾ വീണ്ടും കൈകോർത്തത് ഇരു പാർട്ടികളുടെയും നേതൃത്വങ്ങളെ കുഴപ്പിക്കുകയാണ്.

Stories you may like

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒളിച്ചോടിയ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ കാമുകനൊപ്പം വിട്ട് കോടതി ; ബിജെപി പ്രവർത്തകനെന്ന് സംശയിക്കുന്നതായി മാതാപിതാക്കൾ

സ്വകാര്യ ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികബന്ധം: ഗർഭചിദ്രത്തിന് നിർബന്ധിച്ചു:യുവതി ജീവനൊടുക്കി

”530 പട്ടയങ്ങളെന്ന് പറയുന്നത്, അന്ന് ഇവിടെ എംഎൽഎയായിരുന്ന എ കെ മണി അധ്യക്ഷനായ ഭൂപരിഷ്കരണകമ്മിറ്റി വഴിയാണ് വന്നത്. അന്നത്തെ ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാർ, നായനാരുടെ സർക്കാർ, അന്നത്തെ റവന്യൂമന്ത്രി കെ ഇ ഇസ്മായിൽ എന്നിവരെല്ലാം അംഗീകരിച്ച പട്ടയങ്ങളാണ്. അന്നത്തെ അഡീഷണൽ തഹസിൽദാരായിരുന്ന രവീന്ദ്രനെ അധികൃതർ ചുമതലപ്പെടുത്തിയ പ്രകാരമാണ് പട്ടയം നൽകിയത്. പാർട്ടി ഓഫീസ് പട്ടയം കിട്ടുന്നതിന് മുമ്പേ ഇവിടുള്ളതാ. എത്രയോ വർഷമായി അതിവിടെ പ്രവർത്തിക്കുന്നു. അവിടെയൊന്നും വന്ന് ഒരു കാര്യവും നടക്കില്ല. അവിടെയൊന്നും വന്ന് ഒന്നും ചെയ്യാനൊക്കില്ല. പാർട്ടി ഓഫീസ് തൊടാൻ ഒരു പുല്ലനെയും ഞങ്ങൾ അനുവദിക്കത്തൊന്നുമില്ല. ഇതിനെ നിയമപരമായും രാഷ്ട്രീയമായും ഞങ്ങൾ നേരിടും”-ഇതാണ് എം എം മണിയുടെ വാക്കുകൾ.

”അനധികൃതമായ പട്ടയങ്ങളുണ്ടെങ്കിൽ അത് റദ്ദാക്കണം. അത് പരിശോധിക്കണം. പട്ടയങ്ങളിൽ കൂടുതലും രണ്ട് സെന്‍റിൽ താഴെയുള്ളവർക്കാണ് നൽകിയത്. കൂടുതൽ സ്ഥലം നൽകിയത് സിപിഎം ഓഫീസിനാണ്. അത് ഏറെക്കാലം അവർ കൈവശം വച്ച സ്ഥലമായതുകൊണ്ടാണ്. പാവങ്ങൾക്കാണ് അന്ന് ഏറെയും പട്ടയം നൽകിയത്. ഞാൻ മന്ത്രിയായിരുന്നപ്പോൾ പട്ടയം നൽകിയത് അർഹതയുള്ളവർക്കാണ്. പാർട്ടി ഓഫീസ് പൊളിക്കാൻ വന്നാൽ തടയുമെന്ന എം എം മണിയുടെ നിലപാട് ശരിയാണ്. ഏതെങ്കിലും പാർട്ടിക്കാർ അതിന് അനുവദിക്കുമോ? വിഎസ്സിന്‍റെ മൂന്നാർ ഓപ്പറേഷൻ തെറ്റായിരുന്നു. അത് എൽഡിഎഫ് തന്നെ വിലയിരുത്തിയ കാര്യമല്ലേ? ഇപ്പോഴത്തെ തീരുമാനം പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ല. ഒഴിപ്പിക്കേണ്ടത് കൈയേറ്റം നടത്തിയ വൻകിട റിസോർട്ടുകാരെയാണ്. പാവപ്പെട്ടവരെ ഒഴിപ്പിക്കരുത്. അന്ന് പട്ടയം നൽകിയതിനെ ഇകഴ്‌ത്തി കാണിക്കാനുള്ള ശ്രമം വിജയിക്കില്ല. സത്യം ഏറെക്കാലം മൂടി വയ്ക്കാനാകില്ല”- ഇസ്മയിലിന്റെ പ്രതികരണം ഇതായിരുന്നു.

‘ഇടുക്കി ജില്ലയിലെ സിപിഎമ്മിന്‍റെയും സിപിഐയുടെയും ആശങ്കകൾ പരിഹരിച്ചേ തുടർനടപടികളെടുക്കൂ. പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കാൻ പോകുന്നില്ല. രവീന്ദ്രൻ പട്ടയത്തെക്കുറിച്ച് ആക്ഷേപം ഉണ്ടായ സാഹചര്യത്തിൽ അതിന്‍റെ നിയമസാധുത പരിശോധിക്കുകയാണ് ലക്ഷ്യം. പട്ടയം നഷ്ടപ്പെട്ട എല്ലാവരും വീണ്ടും അപേക്ഷ നൽകി നടപടികൾ പൂർത്തിയാക്കണം. വൻകിട റിസോർട്ടുകളുടെ കാര്യത്തിൽ പരിശോധിച്ച ശേഷം തീരുമാനമുണ്ടാകും. അവരെ ഒഴിപ്പിക്കുമോ ഇല്ലയോ എന്നൊന്നും ഇപ്പോൾ പറയാനാകില്ല. സർക്കാർ എടുത്ത നടപടി പാർട്ടിയുടെ തീരുമാനം തന്നെയാണ്”, കോടിയേരിയുടെ വാക്കുകൾ ഇങ്ങനെയാണ്.

എന്നാൽ പട്ടയം പൂർണമായി റദ്ദാക്കി ഭൂമി തിരിച്ചുപിടിക്കലല്ല ലക്ഷ്യമെന്നാണ് സിപിഐ സംസ്ഥാന നേതൃത്വവും റവന്യൂ വകുപ്പും വിശദീകരിക്കുന്നത്. അർഹരായവർക്ക് വീണ്ടും അപേക്ഷ നൽകിയാൽ പട്ടയം കിട്ടും. ചട്ടപ്രകാരമല്ലാതെ നൽകിയ പട്ടയത്തിന് സാധുത ഇല്ലാത്തത് കൊണ്ട് ആശങ്ക വേണ്ടെന്നാണ് നിലപാടെന്നാണ് റവന്യൂ മന്ത്രി കെ രാജന്റെ വാക്കുകൾ.

Tags: K RajanRaveendran Pattayamcpildfcpimm m mani
Share6TweetSendShare

Latest stories from this section

ടിപ്പുജയന്തി പുനഃസ്ഥാപിക്കണമെന്ന് കോൺഗ്രസ് എംഎൽഎ; ലാദന്റെ വരെ ജയന്തി നിങ്ങളാഘോഷിക്കുമെന്ന് പരിഹസിച്ച് ബിജെപി

ടിപ്പുജയന്തി പുനഃസ്ഥാപിക്കണമെന്ന് കോൺഗ്രസ് എംഎൽഎ; ലാദന്റെ വരെ ജയന്തി നിങ്ങളാഘോഷിക്കുമെന്ന് പരിഹസിച്ച് ബിജെപി

സ്വയം ന്യായീകരിക്കാൻ പറയുന്നത് :ക്രിമിനൽ പോലീസെന്ന ദീലിപിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി

സ്വയം ന്യായീകരിക്കാൻ പറയുന്നത് :ക്രിമിനൽ പോലീസെന്ന ദീലിപിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി

അന്ന് അവരെയെല്ലാം കൊന്നു കളയണമെന്നാണ് തോന്നിയത്:വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ

അന്ന് അവരെയെല്ലാം കൊന്നു കളയണമെന്നാണ് തോന്നിയത്:വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ

ഇന്ത്യ സംഭാഷണങ്ങൾക്ക് തയ്യാറാകും, പക്ഷേ ഒരു നിർബന്ധങ്ങൾക്കും വഴങ്ങില്ല ; രാഹുൽ ഗാന്ധിയുടെ കീഴടങ്ങൽ പരാമർശത്തിന് ചുട്ട മറുപടിയുമായി ശശി തരൂർ

നീതി കിട്ടിയിട്ടില്ലെന്ന് നടിയ്ക്ക് തോന്നുന്നുണ്ടാകും, സർക്കാർ അപ്പീലിന് പോകുന്നതാണ് ശരി:ശശി തരൂർ 

Discussion about this post

Latest News

പ്രതിഷേധമായി റൺ വഴങ്ങിയവന് കിട്ടിയ പണിയും ദ്രാവിഡിന്റെ ഹാട്രിക്ക് സിക്‌സും; വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള ക്രിക്കറ്റ് റെക്കോഡുകൾ നോക്കാം

പ്രതിഷേധമായി റൺ വഴങ്ങിയവന് കിട്ടിയ പണിയും ദ്രാവിഡിന്റെ ഹാട്രിക്ക് സിക്‌സും; വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള ക്രിക്കറ്റ് റെക്കോഡുകൾ നോക്കാം

മോഹൻലാലിൻറെ വലിയ മനസ് ഒന്ന് കൊണ്ട് മാത്രം എനിക്ക് ആ ഹിറ്റ് ചിത്രം കിട്ടി, അയാൾ അപ്പോൾ ആ വാക്ക് പ്രിയനോട് പറഞ്ഞു: മണിയൻപിള്ള രാജു

മോഹൻലാലിൻറെ വലിയ മനസ് ഒന്ന് കൊണ്ട് മാത്രം എനിക്ക് ആ ഹിറ്റ് ചിത്രം കിട്ടി, അയാൾ അപ്പോൾ ആ വാക്ക് പ്രിയനോട് പറഞ്ഞു: മണിയൻപിള്ള രാജു

നെയ്യിൽ മാത്രമല്ല പട്ടിലും അഴിമതി ; തിരുപ്പതിയിൽ വ്യാജ പട്ട് വാങ്ങി നടത്തിയത് 55 കോടിയുടെ അഴിമതി

നെയ്യിൽ മാത്രമല്ല പട്ടിലും അഴിമതി ; തിരുപ്പതിയിൽ വ്യാജ പട്ട് വാങ്ങി നടത്തിയത് 55 കോടിയുടെ അഴിമതി

ആർഎസ്എസ് റൂട്ട് മാർച്ച് നിരോധനവും നടന്നില്ല, എണ്ണം കൂടുകയും ചെയ്തു ; 518 റൂട്ട് മാർച്ചുകൾ , 2.37 ലക്ഷം സ്വയംസേവകർ ; നാണംകെട്ട് കർണാടക സർക്കാർ

ആർഎസ്എസ് റൂട്ട് മാർച്ച് നിരോധനവും നടന്നില്ല, എണ്ണം കൂടുകയും ചെയ്തു ; 518 റൂട്ട് മാർച്ചുകൾ , 2.37 ലക്ഷം സ്വയംസേവകർ ; നാണംകെട്ട് കർണാടക സർക്കാർ

നീ ക്രീസിൽ തന്നെ തുടർന്നോളുക ആർക്കും ശല്ല്യമൊന്നും ഇല്ല, ടെസ്റ്റ് കളിച്ച താരത്തെ സ്റ്റംപ് ചെയ്യാതെ ക്രീസിൽ തുടരാൻ അനുവദിച്ച പൂരൻ; വീഡിയോ കാണാം

നീ ക്രീസിൽ തന്നെ തുടർന്നോളുക ആർക്കും ശല്ല്യമൊന്നും ഇല്ല, ടെസ്റ്റ് കളിച്ച താരത്തെ സ്റ്റംപ് ചെയ്യാതെ ക്രീസിൽ തുടരാൻ അനുവദിച്ച പൂരൻ; വീഡിയോ കാണാം

ദീപാവലി യുനെസ്കോയുടെ അദൃശ്യ സാംസ്കാരിക പൈതൃക പട്ടികയിൽ ; ഓരോ പൗരനും ആവേശം നൽകുന്ന തീരുമാനമെന്ന് മോദി

ദീപാവലി യുനെസ്കോയുടെ അദൃശ്യ സാംസ്കാരിക പൈതൃക പട്ടികയിൽ ; ഓരോ പൗരനും ആവേശം നൽകുന്ന തീരുമാനമെന്ന് മോദി

ഒരുത്തനു മലയുടെ കരുത്താണേ മറ്റൊരുത്തനൊരിടിമിന്നല്‍ കൊടിയാണേ, ഐസിസി റാങ്കിങ്ങിൽ വമ്പൻ മുന്നേറ്റം നടത്തി കോഹ്‌ലി; കിവി സീരീസ് പൊടിപാറും

ഒരുത്തനു മലയുടെ കരുത്താണേ മറ്റൊരുത്തനൊരിടിമിന്നല്‍ കൊടിയാണേ, ഐസിസി റാങ്കിങ്ങിൽ വമ്പൻ മുന്നേറ്റം നടത്തി കോഹ്‌ലി; കിവി സീരീസ് പൊടിപാറും

ബുംറയും അർശ്ദീപും ഒന്നിച്ച് കളത്തിലിറങ്ങുന്നതാണ് ടീമിന് നല്ലത്, അങ്ങനെ സംഭവിക്കണമെങ്കിൽ അവനെ ഇലവനിൽ കളിപ്പിക്കാനാകില്ല: ആകാശ് ചോപ്ര

ബുംറയും അർശ്ദീപും ഒന്നിച്ച് കളത്തിലിറങ്ങുന്നതാണ് ടീമിന് നല്ലത്, അങ്ങനെ സംഭവിക്കണമെങ്കിൽ അവനെ ഇലവനിൽ കളിപ്പിക്കാനാകില്ല: ആകാശ് ചോപ്ര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies