Tuesday, August 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

രവീന്ദ്രൻ പട്ടയം റദ്ദാക്കുമെന്ന് മന്ത്രി; ഒരു പുല്ലനും പാർട്ടി ഓഫീസിൽ തൊടില്ലെന്ന് എം എം മണി; എൽഡിഎഫിൽ കലാപം

by Brave India Desk
Jan 20, 2022, 03:55 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: രവീന്ദ്രൻ പട്ടയങ്ങളുടെ പേരിൽ എൽഡിഎഫിൽ ഒരിടവേളക്ക് ശേഷം വീണ്ടും കലാപം. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള റവന്യൂ മന്ത്രിയുടെ തീരുമാനത്തോട്, സിപിഎം ഓഫീസ് തൊടാൻ അനുവദിക്കില്ലെന്നായിരുന്നു മുൻമന്ത്രി എം എം മണിയുടെ പ്രതികരണം. എന്നാൽ പാർട്ടി തീരുമാനപ്രകാരമാണ് സർക്കാർ നടപടി എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി.

അതേസമയം പാർട്ടി ചർച്ച ചെയ്യാതെയാണ് തീരുമാനമെടുത്തതെന്ന് പറഞ്ഞ്  മുതിർന്ന സിപിഐ നേതാവും മുൻ റവന്യൂ മന്ത്രിയുമായ കെ ഇ ഇസ്മായിൽ റവന്യൂവകുപ്പ് ഉത്തരവിനെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്ത് വന്നു. സിപിഐ ഇടുക്കി ജില്ലാ നേതൃത്വവും എതിർപ്പ് ഉയർത്തുമ്പോൾ തെറ്റായ വ്യാഖ്യാനം വേണ്ടെന്നാണ് റവന്യൂ മന്ത്രിയുടെ നിലപാട്. ഭൂമി തട്ടിപ്പ് വിവാദത്തിൽ ഇടുക്കിയിലെ സിപിഎം- സിപിഐ നേതാക്കൾ വീണ്ടും കൈകോർത്തത് ഇരു പാർട്ടികളുടെയും നേതൃത്വങ്ങളെ കുഴപ്പിക്കുകയാണ്.

Stories you may like

പ്രതിപക്ഷ ഉപനേതാവ് പദവി: പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ; ‘താൻപോരിമ കമ്മ്യൂണിസ്റ്റ് നേതാവിന് ചേർന്നതല്ലെന്ന്’ സത്യൻ മൊകേരി

ഡിജിറ്റൽ ഇടപാടുകളിൽ വിപ്ലവം സൃഷ്ടിച്ച് യുപിഐ പത്താം വാർഷികത്തിൽ; ആഗോളതലത്തിൽ തലയുയർത്തി ഇന്ത്യ, അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി

”530 പട്ടയങ്ങളെന്ന് പറയുന്നത്, അന്ന് ഇവിടെ എംഎൽഎയായിരുന്ന എ കെ മണി അധ്യക്ഷനായ ഭൂപരിഷ്കരണകമ്മിറ്റി വഴിയാണ് വന്നത്. അന്നത്തെ ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാർ, നായനാരുടെ സർക്കാർ, അന്നത്തെ റവന്യൂമന്ത്രി കെ ഇ ഇസ്മായിൽ എന്നിവരെല്ലാം അംഗീകരിച്ച പട്ടയങ്ങളാണ്. അന്നത്തെ അഡീഷണൽ തഹസിൽദാരായിരുന്ന രവീന്ദ്രനെ അധികൃതർ ചുമതലപ്പെടുത്തിയ പ്രകാരമാണ് പട്ടയം നൽകിയത്. പാർട്ടി ഓഫീസ് പട്ടയം കിട്ടുന്നതിന് മുമ്പേ ഇവിടുള്ളതാ. എത്രയോ വർഷമായി അതിവിടെ പ്രവർത്തിക്കുന്നു. അവിടെയൊന്നും വന്ന് ഒരു കാര്യവും നടക്കില്ല. അവിടെയൊന്നും വന്ന് ഒന്നും ചെയ്യാനൊക്കില്ല. പാർട്ടി ഓഫീസ് തൊടാൻ ഒരു പുല്ലനെയും ഞങ്ങൾ അനുവദിക്കത്തൊന്നുമില്ല. ഇതിനെ നിയമപരമായും രാഷ്ട്രീയമായും ഞങ്ങൾ നേരിടും”-ഇതാണ് എം എം മണിയുടെ വാക്കുകൾ.

”അനധികൃതമായ പട്ടയങ്ങളുണ്ടെങ്കിൽ അത് റദ്ദാക്കണം. അത് പരിശോധിക്കണം. പട്ടയങ്ങളിൽ കൂടുതലും രണ്ട് സെന്‍റിൽ താഴെയുള്ളവർക്കാണ് നൽകിയത്. കൂടുതൽ സ്ഥലം നൽകിയത് സിപിഎം ഓഫീസിനാണ്. അത് ഏറെക്കാലം അവർ കൈവശം വച്ച സ്ഥലമായതുകൊണ്ടാണ്. പാവങ്ങൾക്കാണ് അന്ന് ഏറെയും പട്ടയം നൽകിയത്. ഞാൻ മന്ത്രിയായിരുന്നപ്പോൾ പട്ടയം നൽകിയത് അർഹതയുള്ളവർക്കാണ്. പാർട്ടി ഓഫീസ് പൊളിക്കാൻ വന്നാൽ തടയുമെന്ന എം എം മണിയുടെ നിലപാട് ശരിയാണ്. ഏതെങ്കിലും പാർട്ടിക്കാർ അതിന് അനുവദിക്കുമോ? വിഎസ്സിന്‍റെ മൂന്നാർ ഓപ്പറേഷൻ തെറ്റായിരുന്നു. അത് എൽഡിഎഫ് തന്നെ വിലയിരുത്തിയ കാര്യമല്ലേ? ഇപ്പോഴത്തെ തീരുമാനം പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ല. ഒഴിപ്പിക്കേണ്ടത് കൈയേറ്റം നടത്തിയ വൻകിട റിസോർട്ടുകാരെയാണ്. പാവപ്പെട്ടവരെ ഒഴിപ്പിക്കരുത്. അന്ന് പട്ടയം നൽകിയതിനെ ഇകഴ്‌ത്തി കാണിക്കാനുള്ള ശ്രമം വിജയിക്കില്ല. സത്യം ഏറെക്കാലം മൂടി വയ്ക്കാനാകില്ല”- ഇസ്മയിലിന്റെ പ്രതികരണം ഇതായിരുന്നു.

‘ഇടുക്കി ജില്ലയിലെ സിപിഎമ്മിന്‍റെയും സിപിഐയുടെയും ആശങ്കകൾ പരിഹരിച്ചേ തുടർനടപടികളെടുക്കൂ. പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കാൻ പോകുന്നില്ല. രവീന്ദ്രൻ പട്ടയത്തെക്കുറിച്ച് ആക്ഷേപം ഉണ്ടായ സാഹചര്യത്തിൽ അതിന്‍റെ നിയമസാധുത പരിശോധിക്കുകയാണ് ലക്ഷ്യം. പട്ടയം നഷ്ടപ്പെട്ട എല്ലാവരും വീണ്ടും അപേക്ഷ നൽകി നടപടികൾ പൂർത്തിയാക്കണം. വൻകിട റിസോർട്ടുകളുടെ കാര്യത്തിൽ പരിശോധിച്ച ശേഷം തീരുമാനമുണ്ടാകും. അവരെ ഒഴിപ്പിക്കുമോ ഇല്ലയോ എന്നൊന്നും ഇപ്പോൾ പറയാനാകില്ല. സർക്കാർ എടുത്ത നടപടി പാർട്ടിയുടെ തീരുമാനം തന്നെയാണ്”, കോടിയേരിയുടെ വാക്കുകൾ ഇങ്ങനെയാണ്.

എന്നാൽ പട്ടയം പൂർണമായി റദ്ദാക്കി ഭൂമി തിരിച്ചുപിടിക്കലല്ല ലക്ഷ്യമെന്നാണ് സിപിഐ സംസ്ഥാന നേതൃത്വവും റവന്യൂ വകുപ്പും വിശദീകരിക്കുന്നത്. അർഹരായവർക്ക് വീണ്ടും അപേക്ഷ നൽകിയാൽ പട്ടയം കിട്ടും. ചട്ടപ്രകാരമല്ലാതെ നൽകിയ പട്ടയത്തിന് സാധുത ഇല്ലാത്തത് കൊണ്ട് ആശങ്ക വേണ്ടെന്നാണ് നിലപാടെന്നാണ് റവന്യൂ മന്ത്രി കെ രാജന്റെ വാക്കുകൾ.

Tags: cpildfcpimm m maniK RajanRaveendran Pattayam
Share6
Tweet
SendShare

Latest stories from this section

വാഹനങ്ങളിലെ അനധികൃത രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹനവകുപ്പ്; ഓരോ മാറ്റത്തിനും പ്രത്യേക പിഴ, റീൽസ് ചിത്രീകരണ വാഹനങ്ങൾക്ക് പൂട്ട്

വാഹനങ്ങളിലെ അനധികൃത രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹനവകുപ്പ്; ഓരോ മാറ്റത്തിനും പ്രത്യേക പിഴ, റീൽസ് ചിത്രീകരണ വാഹനങ്ങൾക്ക് പൂട്ട്

ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു; കേരളത്തിൽ ഇനി യുഡിഎഫും ബിജെപിയും തമ്മിൽ നേരിട്ടുള്ള പോരാട്ടമെന്ന് കെ. സുരേന്ദ്രൻ

ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു; കേരളത്തിൽ ഇനി യുഡിഎഫും ബിജെപിയും തമ്മിൽ നേരിട്ടുള്ള പോരാട്ടമെന്ന് കെ. സുരേന്ദ്രൻ

ഹോർമുസ് പ്രതിസന്ധിയിൽ കേരളം വലയുന്നു; കടലിൽ കുടുങ്ങി കോടികളുടെ ചരക്കുകൾ, കയറ്റുമതി മേഖല സ്തംഭനത്തിൽ

ഹോർമുസ് പ്രതിസന്ധിയിൽ കേരളം വലയുന്നു; കടലിൽ കുടുങ്ങി കോടികളുടെ ചരക്കുകൾ, കയറ്റുമതി മേഖല സ്തംഭനത്തിൽ

വിമാനങ്ങൾ നിരന്തരം വൈകുന്നു; സ്പൈസ് ജെറ്റിന് പൂട്ടുവീഴുമോ? സ്ലോട്ടുകൾ റദ്ദാക്കുമെന്ന് സിയാലിന്റെ താക്കീത്

വിമാനങ്ങൾ നിരന്തരം വൈകുന്നു; സ്പൈസ് ജെറ്റിന് പൂട്ടുവീഴുമോ? സ്ലോട്ടുകൾ റദ്ദാക്കുമെന്ന് സിയാലിന്റെ താക്കീത്

Latest News

പ്രതിപക്ഷ ഉപനേതാവ് പദവി: പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ; ‘താൻപോരിമ കമ്മ്യൂണിസ്റ്റ് നേതാവിന് ചേർന്നതല്ലെന്ന്’ സത്യൻ മൊകേരി

പ്രതിപക്ഷ ഉപനേതാവ് പദവി: പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ; ‘താൻപോരിമ കമ്മ്യൂണിസ്റ്റ് നേതാവിന് ചേർന്നതല്ലെന്ന്’ സത്യൻ മൊകേരി

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

ഇന്റലിജൻസ് സംവിധാനങ്ങൾ ശക്തമാക്കി ഡൽഹി പോലീസ് ; നടപടി പുതിയ പ്രതിഷേധ ഭീഷണികൾക്കിടെ

ജയ്സ്വാളിന് പിന്നാലെ സിറാജിന്റെ മൈൻഡ് ഗെയിം; ശ്രീലങ്കൻ ബാറ്ററെ വീഴ്ത്തി ഇന്ത്യയുടെ തീപ്പൊരി നീക്കം; ഇത് ഒരു ശീലമായെന്ന് ആരാധകർ

ജയ്സ്വാളിന് പിന്നാലെ സിറാജിന്റെ മൈൻഡ് ഗെയിം; ശ്രീലങ്കൻ ബാറ്ററെ വീഴ്ത്തി ഇന്ത്യയുടെ തീപ്പൊരി നീക്കം; ഇത് ഒരു ശീലമായെന്ന് ആരാധകർ

ആ പുറത്താകൽ ഇന്നും വേദനിപ്പിക്കുന്നു; ലോർഡ്സ് ടെസ്റ്റിലെ ഹൃദയഭേദകമായ നിമിഷങ്ങളെക്കുറിച്ച് സിറാജിന്റെ വെളിപ്പെടുത്തൽ

ആ പുറത്താകൽ ഇന്നും വേദനിപ്പിക്കുന്നു; ലോർഡ്സ് ടെസ്റ്റിലെ ഹൃദയഭേദകമായ നിമിഷങ്ങളെക്കുറിച്ച് സിറാജിന്റെ വെളിപ്പെടുത്തൽ

യൂട്യൂബിലെ ’24 അവർ ചലഞ്ച്’ കണ്ട് കുട്ടികൾ വീടുവിട്ടിറങ്ങി; ഉത്തർപ്രദേശിൽ വൻ തിരച്ചിൽ, കുട്ടികളെ സുരക്ഷിതമായി കണ്ടെത്തി പോലീസ്

യൂട്യൂബിലെ ’24 അവർ ചലഞ്ച്’ കണ്ട് കുട്ടികൾ വീടുവിട്ടിറങ്ങി; ഉത്തർപ്രദേശിൽ വൻ തിരച്ചിൽ, കുട്ടികളെ സുരക്ഷിതമായി കണ്ടെത്തി പോലീസ്

ഡിജിറ്റൽ ഇടപാടുകളിൽ വിപ്ലവം സൃഷ്ടിച്ച് യുപിഐ പത്താം വാർഷികത്തിൽ; ആഗോളതലത്തിൽ തലയുയർത്തി ഇന്ത്യ, അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി

ഡിജിറ്റൽ ഇടപാടുകളിൽ വിപ്ലവം സൃഷ്ടിച്ച് യുപിഐ പത്താം വാർഷികത്തിൽ; ആഗോളതലത്തിൽ തലയുയർത്തി ഇന്ത്യ, അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി

പഞ്ചാബ് തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും ; അകാലിദളുമായി സഖ്യമെന്ന അഭ്യൂഹങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി ബി.ജെ.പി

പഞ്ചാബ് തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും ; അകാലിദളുമായി സഖ്യമെന്ന അഭ്യൂഹങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി ബി.ജെ.പി

വാഹനങ്ങളിലെ അനധികൃത രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹനവകുപ്പ്; ഓരോ മാറ്റത്തിനും പ്രത്യേക പിഴ, റീൽസ് ചിത്രീകരണ വാഹനങ്ങൾക്ക് പൂട്ട്

വാഹനങ്ങളിലെ അനധികൃത രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹനവകുപ്പ്; ഓരോ മാറ്റത്തിനും പ്രത്യേക പിഴ, റീൽസ് ചിത്രീകരണ വാഹനങ്ങൾക്ക് പൂട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies