Saturday, April 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

രവീന്ദ്രൻ പട്ടയം റദ്ദാക്കുമെന്ന് മന്ത്രി; ഒരു പുല്ലനും പാർട്ടി ഓഫീസിൽ തൊടില്ലെന്ന് എം എം മണി; എൽഡിഎഫിൽ കലാപം

by Brave India Desk
Jan 20, 2022, 03:55 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: രവീന്ദ്രൻ പട്ടയങ്ങളുടെ പേരിൽ എൽഡിഎഫിൽ ഒരിടവേളക്ക് ശേഷം വീണ്ടും കലാപം. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള റവന്യൂ മന്ത്രിയുടെ തീരുമാനത്തോട്, സിപിഎം ഓഫീസ് തൊടാൻ അനുവദിക്കില്ലെന്നായിരുന്നു മുൻമന്ത്രി എം എം മണിയുടെ പ്രതികരണം. എന്നാൽ പാർട്ടി തീരുമാനപ്രകാരമാണ് സർക്കാർ നടപടി എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി.

അതേസമയം പാർട്ടി ചർച്ച ചെയ്യാതെയാണ് തീരുമാനമെടുത്തതെന്ന് പറഞ്ഞ്  മുതിർന്ന സിപിഐ നേതാവും മുൻ റവന്യൂ മന്ത്രിയുമായ കെ ഇ ഇസ്മായിൽ റവന്യൂവകുപ്പ് ഉത്തരവിനെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്ത് വന്നു. സിപിഐ ഇടുക്കി ജില്ലാ നേതൃത്വവും എതിർപ്പ് ഉയർത്തുമ്പോൾ തെറ്റായ വ്യാഖ്യാനം വേണ്ടെന്നാണ് റവന്യൂ മന്ത്രിയുടെ നിലപാട്. ഭൂമി തട്ടിപ്പ് വിവാദത്തിൽ ഇടുക്കിയിലെ സിപിഎം- സിപിഐ നേതാക്കൾ വീണ്ടും കൈകോർത്തത് ഇരു പാർട്ടികളുടെയും നേതൃത്വങ്ങളെ കുഴപ്പിക്കുകയാണ്.

Stories you may like

തൃശൂർ പൂരം ആന എഴുന്നള്ളത്തിന് അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല ; പൊതുതാൽപര്യ ഹർജിയിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി

 ഭൂമി പരന്നതാണെന്ന് വിശ്വസിച്ച കാലത്ത് സൂര്യനെ ചുറ്റുന്ന ഗോളമാണെന്ന് പറഞ്ഞയാളാണ് പ്രവാചകൻ : ശാസ്ത്രത്തിന് മുൻപേ നടന്നെന്ന സതീശൻ്റെ പരാമർശം വിവാദത്തിൽ

”530 പട്ടയങ്ങളെന്ന് പറയുന്നത്, അന്ന് ഇവിടെ എംഎൽഎയായിരുന്ന എ കെ മണി അധ്യക്ഷനായ ഭൂപരിഷ്കരണകമ്മിറ്റി വഴിയാണ് വന്നത്. അന്നത്തെ ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാർ, നായനാരുടെ സർക്കാർ, അന്നത്തെ റവന്യൂമന്ത്രി കെ ഇ ഇസ്മായിൽ എന്നിവരെല്ലാം അംഗീകരിച്ച പട്ടയങ്ങളാണ്. അന്നത്തെ അഡീഷണൽ തഹസിൽദാരായിരുന്ന രവീന്ദ്രനെ അധികൃതർ ചുമതലപ്പെടുത്തിയ പ്രകാരമാണ് പട്ടയം നൽകിയത്. പാർട്ടി ഓഫീസ് പട്ടയം കിട്ടുന്നതിന് മുമ്പേ ഇവിടുള്ളതാ. എത്രയോ വർഷമായി അതിവിടെ പ്രവർത്തിക്കുന്നു. അവിടെയൊന്നും വന്ന് ഒരു കാര്യവും നടക്കില്ല. അവിടെയൊന്നും വന്ന് ഒന്നും ചെയ്യാനൊക്കില്ല. പാർട്ടി ഓഫീസ് തൊടാൻ ഒരു പുല്ലനെയും ഞങ്ങൾ അനുവദിക്കത്തൊന്നുമില്ല. ഇതിനെ നിയമപരമായും രാഷ്ട്രീയമായും ഞങ്ങൾ നേരിടും”-ഇതാണ് എം എം മണിയുടെ വാക്കുകൾ.

”അനധികൃതമായ പട്ടയങ്ങളുണ്ടെങ്കിൽ അത് റദ്ദാക്കണം. അത് പരിശോധിക്കണം. പട്ടയങ്ങളിൽ കൂടുതലും രണ്ട് സെന്‍റിൽ താഴെയുള്ളവർക്കാണ് നൽകിയത്. കൂടുതൽ സ്ഥലം നൽകിയത് സിപിഎം ഓഫീസിനാണ്. അത് ഏറെക്കാലം അവർ കൈവശം വച്ച സ്ഥലമായതുകൊണ്ടാണ്. പാവങ്ങൾക്കാണ് അന്ന് ഏറെയും പട്ടയം നൽകിയത്. ഞാൻ മന്ത്രിയായിരുന്നപ്പോൾ പട്ടയം നൽകിയത് അർഹതയുള്ളവർക്കാണ്. പാർട്ടി ഓഫീസ് പൊളിക്കാൻ വന്നാൽ തടയുമെന്ന എം എം മണിയുടെ നിലപാട് ശരിയാണ്. ഏതെങ്കിലും പാർട്ടിക്കാർ അതിന് അനുവദിക്കുമോ? വിഎസ്സിന്‍റെ മൂന്നാർ ഓപ്പറേഷൻ തെറ്റായിരുന്നു. അത് എൽഡിഎഫ് തന്നെ വിലയിരുത്തിയ കാര്യമല്ലേ? ഇപ്പോഴത്തെ തീരുമാനം പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ല. ഒഴിപ്പിക്കേണ്ടത് കൈയേറ്റം നടത്തിയ വൻകിട റിസോർട്ടുകാരെയാണ്. പാവപ്പെട്ടവരെ ഒഴിപ്പിക്കരുത്. അന്ന് പട്ടയം നൽകിയതിനെ ഇകഴ്‌ത്തി കാണിക്കാനുള്ള ശ്രമം വിജയിക്കില്ല. സത്യം ഏറെക്കാലം മൂടി വയ്ക്കാനാകില്ല”- ഇസ്മയിലിന്റെ പ്രതികരണം ഇതായിരുന്നു.

‘ഇടുക്കി ജില്ലയിലെ സിപിഎമ്മിന്‍റെയും സിപിഐയുടെയും ആശങ്കകൾ പരിഹരിച്ചേ തുടർനടപടികളെടുക്കൂ. പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കാൻ പോകുന്നില്ല. രവീന്ദ്രൻ പട്ടയത്തെക്കുറിച്ച് ആക്ഷേപം ഉണ്ടായ സാഹചര്യത്തിൽ അതിന്‍റെ നിയമസാധുത പരിശോധിക്കുകയാണ് ലക്ഷ്യം. പട്ടയം നഷ്ടപ്പെട്ട എല്ലാവരും വീണ്ടും അപേക്ഷ നൽകി നടപടികൾ പൂർത്തിയാക്കണം. വൻകിട റിസോർട്ടുകളുടെ കാര്യത്തിൽ പരിശോധിച്ച ശേഷം തീരുമാനമുണ്ടാകും. അവരെ ഒഴിപ്പിക്കുമോ ഇല്ലയോ എന്നൊന്നും ഇപ്പോൾ പറയാനാകില്ല. സർക്കാർ എടുത്ത നടപടി പാർട്ടിയുടെ തീരുമാനം തന്നെയാണ്”, കോടിയേരിയുടെ വാക്കുകൾ ഇങ്ങനെയാണ്.

എന്നാൽ പട്ടയം പൂർണമായി റദ്ദാക്കി ഭൂമി തിരിച്ചുപിടിക്കലല്ല ലക്ഷ്യമെന്നാണ് സിപിഐ സംസ്ഥാന നേതൃത്വവും റവന്യൂ വകുപ്പും വിശദീകരിക്കുന്നത്. അർഹരായവർക്ക് വീണ്ടും അപേക്ഷ നൽകിയാൽ പട്ടയം കിട്ടും. ചട്ടപ്രകാരമല്ലാതെ നൽകിയ പട്ടയത്തിന് സാധുത ഇല്ലാത്തത് കൊണ്ട് ആശങ്ക വേണ്ടെന്നാണ് നിലപാടെന്നാണ് റവന്യൂ മന്ത്രി കെ രാജന്റെ വാക്കുകൾ.

Tags: cpildfcpimm m maniK RajanRaveendran Pattayam
Share6TweetSendShare

Latest stories from this section

ശബരിമലയ്ക്ക് മുകളിലൂടെ പറന്നത് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ ; മോശം കാലാവസ്ഥ മൂലം പൈലറ്റിന് കാഴ്ച തടസ്സപ്പെട്ടതെന്ന് വിശദീകരണം

ശബരിമലയ്ക്ക് മുകളിലൂടെ പറന്നത് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ ; മോശം കാലാവസ്ഥ മൂലം പൈലറ്റിന് കാഴ്ച തടസ്സപ്പെട്ടതെന്ന് വിശദീകരണം

ശബരിമലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം; തീര്‍ഥാടനത്തിന്റെ മറവില്‍ തീവ്രവാദികള്‍ കടന്നുകയറാന്‍ സാധ്യതയെന്ന് പോലീസ് റിപ്പോര്‍ട്ട്; അടിയന്തര ഒഴിപ്പിക്കലിന് സന്നിധാനത്ത് ഹെലിപാഡ് വേണമെന്നും നിര്‍ദ്ദേശം

ശബരിമല സന്നിധാനത്തിന് മുകളിലൂടെ താഴ്ന്നു പറന്ന് ഹെലികോപ്റ്റർ ; സുരക്ഷാ വീഴ്ച ; അന്വേഷണത്തിന് ഉത്തരവ്

സർവീസിൽ ഇരുന്ന കാലത്തും തെറ്റ് ചെയ്യുന്നവരെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട് ; വിമർശനങ്ങൾക്ക് മറുപടിയുമായി ആർ. ശ്രീലേഖ

സർവീസിൽ ഇരുന്ന കാലത്തും തെറ്റ് ചെയ്യുന്നവരെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട് ; വിമർശനങ്ങൾക്ക് മറുപടിയുമായി ആർ. ശ്രീലേഖ

പി.ടി പിരീഡിൽ കണ്ണുവച്ച് ഇനി കണക്കുമാഷുമാർ വരണ്ട: കലാ കായിക വിനോദങ്ങൾക്കായുള്ള പിരീഡിൽ ക്ലാസെടുത്താൽ പണികിട്ടും

‘ഈ കുഞ്ഞുങ്ങൾ ഇനി ഞങ്ങളുടെ മക്കൾ’; വിങ്ങലടക്കി പാങ്ങ് സ്‌കൂൾ, പ്രിയപ്പെട്ടവർക്ക് പകരക്കാരായി പുതിയ അധ്യാപകരെത്തി

Discussion about this post

Latest News

ബി.ആർ.എസിനെതിരെ ഇനി ടി.ആർ.എസ് ; പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് കെ കവിത

ബി.ആർ.എസിനെതിരെ ഇനി ടി.ആർ.എസ് ; പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് കെ കവിത

ലോകത്ത് ഇങ്ങനെയൊരു ടീം വേറെ കാണില്ല; റണ്ണടിക്കേണ്ട ഓവറുകളിൽ ‘തപസ്സ്’ ഇരുന്ന ഗുജറാത്തിനെ വലിച്ചുകീറി ആകാശ് ചോപ്ര

ലോകത്ത് ഇങ്ങനെയൊരു ടീം വേറെ കാണില്ല; റണ്ണടിക്കേണ്ട ഓവറുകളിൽ ‘തപസ്സ്’ ഇരുന്ന ഗുജറാത്തിനെ വലിച്ചുകീറി ആകാശ് ചോപ്ര

ഗില്ലിനെ പഞ്ഞിക്കിട്ട് വിരാട്, പക്ഷേ ബാറ്റുകൊണ്ടല്ല; മൈതാനത്തെ ആ കുസൃതിച്ചിരി വൈറൽ, ചിന്നസ്വാമിയിൽ കോഹ്‌ലി-ഗിൽ ബ്രോമാൻസ്

ഗില്ലിനെ പഞ്ഞിക്കിട്ട് വിരാട്, പക്ഷേ ബാറ്റുകൊണ്ടല്ല; മൈതാനത്തെ ആ കുസൃതിച്ചിരി വൈറൽ, ചിന്നസ്വാമിയിൽ കോഹ്‌ലി-ഗിൽ ബ്രോമാൻസ്

പൂജ്യത്തിൽ കോഹ്‌ലിയെ വിട്ടുകളഞ്ഞാൽ പിന്നെ എന്ത് സംഭവിക്കും; തോൽവിക്ക് പിന്നിലെ ‘ആ’ വലിയ പിഴവ് തുറന്നുപറഞ്ഞ് ശുഭ്‌മൻ ഗിൽ

പൂജ്യത്തിൽ കോഹ്‌ലിയെ വിട്ടുകളഞ്ഞാൽ പിന്നെ എന്ത് സംഭവിക്കും; തോൽവിക്ക് പിന്നിലെ ‘ആ’ വലിയ പിഴവ് തുറന്നുപറഞ്ഞ് ശുഭ്‌മൻ ഗിൽ

പാവങ്ങൾക്കുള്ള റേഷനിലും അഴിമതി: ബംഗാളിൽ 10,000 കോടി രൂപയുടെ റേഷൻ കൊള്ള ; ഒൻപതിടങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തി ഇ.ഡി 

പാവങ്ങൾക്കുള്ള റേഷനിലും അഴിമതി: ബംഗാളിൽ 10,000 കോടി രൂപയുടെ റേഷൻ കൊള്ള ; ഒൻപതിടങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തി ഇ.ഡി 

സഹോദരൻ എന്ന വിളി ഇനി വേണ്ട; ഹർഭജൻ ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തു; ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കി പുതിയ വെളിപ്പെടുത്തൽ

സഹോദരൻ എന്ന വിളി ഇനി വേണ്ട; ഹർഭജൻ ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തു; ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കി പുതിയ വെളിപ്പെടുത്തൽ

വിരാടിന് വേണ്ടത് പൂർണ്ണത മാത്രം; ആർസിബിയെ ജയിപ്പിച്ചിട്ടും കോഹ്‌ലി സ്വയം കുറ്റപ്പെടുത്തിയത് എന്തിന്? ഗുജറാത്ത് കോച്ച് പറയുന്നത് ഇങ്ങനെ

വിരാടിന് വേണ്ടത് പൂർണ്ണത മാത്രം; ആർസിബിയെ ജയിപ്പിച്ചിട്ടും കോഹ്‌ലി സ്വയം കുറ്റപ്പെടുത്തിയത് എന്തിന്? ഗുജറാത്ത് കോച്ച് പറയുന്നത് ഇങ്ങനെ

ഇറാനിയൻ എണ്ണക്കടത്ത് ; ചൈനീസ് കമ്പനികൾക്കെതിരെ അമേരിക്കയുടെ ‘സാമ്പത്തിക യുദ്ധം’ ; ശക്തമായ ഉപരോധപ്രഖ്യാപനം

ഇറാനിയൻ എണ്ണക്കടത്ത് ; ചൈനീസ് കമ്പനികൾക്കെതിരെ അമേരിക്കയുടെ ‘സാമ്പത്തിക യുദ്ധം’ ; ശക്തമായ ഉപരോധപ്രഖ്യാപനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies