Thursday, July 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

രവീന്ദ്രൻ പട്ടയം റദ്ദാക്കുമെന്ന് മന്ത്രി; ഒരു പുല്ലനും പാർട്ടി ഓഫീസിൽ തൊടില്ലെന്ന് എം എം മണി; എൽഡിഎഫിൽ കലാപം

by Brave India Desk
Jan 20, 2022, 03:55 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: രവീന്ദ്രൻ പട്ടയങ്ങളുടെ പേരിൽ എൽഡിഎഫിൽ ഒരിടവേളക്ക് ശേഷം വീണ്ടും കലാപം. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള റവന്യൂ മന്ത്രിയുടെ തീരുമാനത്തോട്, സിപിഎം ഓഫീസ് തൊടാൻ അനുവദിക്കില്ലെന്നായിരുന്നു മുൻമന്ത്രി എം എം മണിയുടെ പ്രതികരണം. എന്നാൽ പാർട്ടി തീരുമാനപ്രകാരമാണ് സർക്കാർ നടപടി എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി.

അതേസമയം പാർട്ടി ചർച്ച ചെയ്യാതെയാണ് തീരുമാനമെടുത്തതെന്ന് പറഞ്ഞ്  മുതിർന്ന സിപിഐ നേതാവും മുൻ റവന്യൂ മന്ത്രിയുമായ കെ ഇ ഇസ്മായിൽ റവന്യൂവകുപ്പ് ഉത്തരവിനെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്ത് വന്നു. സിപിഐ ഇടുക്കി ജില്ലാ നേതൃത്വവും എതിർപ്പ് ഉയർത്തുമ്പോൾ തെറ്റായ വ്യാഖ്യാനം വേണ്ടെന്നാണ് റവന്യൂ മന്ത്രിയുടെ നിലപാട്. ഭൂമി തട്ടിപ്പ് വിവാദത്തിൽ ഇടുക്കിയിലെ സിപിഎം- സിപിഐ നേതാക്കൾ വീണ്ടും കൈകോർത്തത് ഇരു പാർട്ടികളുടെയും നേതൃത്വങ്ങളെ കുഴപ്പിക്കുകയാണ്.

Stories you may like

വാതിൽ പൊളിച്ചിട്ടില്ല, ആരും കണ്ടിട്ടില്ല! പക്ഷേ കൊലയാളി കുടുങ്ങിയത് എങ്ങനെ? നന്മണ്ട കേസ്

പ്രണയത്തിന്റെ കയ്പ്പ്: ഷാരോൺ രാജ് വധക്കേസ്; മരണമൊഴിയിലും ഗ്രീഷ്മ നിരപരാധിയായിരുന്നു

”530 പട്ടയങ്ങളെന്ന് പറയുന്നത്, അന്ന് ഇവിടെ എംഎൽഎയായിരുന്ന എ കെ മണി അധ്യക്ഷനായ ഭൂപരിഷ്കരണകമ്മിറ്റി വഴിയാണ് വന്നത്. അന്നത്തെ ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാർ, നായനാരുടെ സർക്കാർ, അന്നത്തെ റവന്യൂമന്ത്രി കെ ഇ ഇസ്മായിൽ എന്നിവരെല്ലാം അംഗീകരിച്ച പട്ടയങ്ങളാണ്. അന്നത്തെ അഡീഷണൽ തഹസിൽദാരായിരുന്ന രവീന്ദ്രനെ അധികൃതർ ചുമതലപ്പെടുത്തിയ പ്രകാരമാണ് പട്ടയം നൽകിയത്. പാർട്ടി ഓഫീസ് പട്ടയം കിട്ടുന്നതിന് മുമ്പേ ഇവിടുള്ളതാ. എത്രയോ വർഷമായി അതിവിടെ പ്രവർത്തിക്കുന്നു. അവിടെയൊന്നും വന്ന് ഒരു കാര്യവും നടക്കില്ല. അവിടെയൊന്നും വന്ന് ഒന്നും ചെയ്യാനൊക്കില്ല. പാർട്ടി ഓഫീസ് തൊടാൻ ഒരു പുല്ലനെയും ഞങ്ങൾ അനുവദിക്കത്തൊന്നുമില്ല. ഇതിനെ നിയമപരമായും രാഷ്ട്രീയമായും ഞങ്ങൾ നേരിടും”-ഇതാണ് എം എം മണിയുടെ വാക്കുകൾ.

”അനധികൃതമായ പട്ടയങ്ങളുണ്ടെങ്കിൽ അത് റദ്ദാക്കണം. അത് പരിശോധിക്കണം. പട്ടയങ്ങളിൽ കൂടുതലും രണ്ട് സെന്‍റിൽ താഴെയുള്ളവർക്കാണ് നൽകിയത്. കൂടുതൽ സ്ഥലം നൽകിയത് സിപിഎം ഓഫീസിനാണ്. അത് ഏറെക്കാലം അവർ കൈവശം വച്ച സ്ഥലമായതുകൊണ്ടാണ്. പാവങ്ങൾക്കാണ് അന്ന് ഏറെയും പട്ടയം നൽകിയത്. ഞാൻ മന്ത്രിയായിരുന്നപ്പോൾ പട്ടയം നൽകിയത് അർഹതയുള്ളവർക്കാണ്. പാർട്ടി ഓഫീസ് പൊളിക്കാൻ വന്നാൽ തടയുമെന്ന എം എം മണിയുടെ നിലപാട് ശരിയാണ്. ഏതെങ്കിലും പാർട്ടിക്കാർ അതിന് അനുവദിക്കുമോ? വിഎസ്സിന്‍റെ മൂന്നാർ ഓപ്പറേഷൻ തെറ്റായിരുന്നു. അത് എൽഡിഎഫ് തന്നെ വിലയിരുത്തിയ കാര്യമല്ലേ? ഇപ്പോഴത്തെ തീരുമാനം പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ല. ഒഴിപ്പിക്കേണ്ടത് കൈയേറ്റം നടത്തിയ വൻകിട റിസോർട്ടുകാരെയാണ്. പാവപ്പെട്ടവരെ ഒഴിപ്പിക്കരുത്. അന്ന് പട്ടയം നൽകിയതിനെ ഇകഴ്‌ത്തി കാണിക്കാനുള്ള ശ്രമം വിജയിക്കില്ല. സത്യം ഏറെക്കാലം മൂടി വയ്ക്കാനാകില്ല”- ഇസ്മയിലിന്റെ പ്രതികരണം ഇതായിരുന്നു.

‘ഇടുക്കി ജില്ലയിലെ സിപിഎമ്മിന്‍റെയും സിപിഐയുടെയും ആശങ്കകൾ പരിഹരിച്ചേ തുടർനടപടികളെടുക്കൂ. പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കാൻ പോകുന്നില്ല. രവീന്ദ്രൻ പട്ടയത്തെക്കുറിച്ച് ആക്ഷേപം ഉണ്ടായ സാഹചര്യത്തിൽ അതിന്‍റെ നിയമസാധുത പരിശോധിക്കുകയാണ് ലക്ഷ്യം. പട്ടയം നഷ്ടപ്പെട്ട എല്ലാവരും വീണ്ടും അപേക്ഷ നൽകി നടപടികൾ പൂർത്തിയാക്കണം. വൻകിട റിസോർട്ടുകളുടെ കാര്യത്തിൽ പരിശോധിച്ച ശേഷം തീരുമാനമുണ്ടാകും. അവരെ ഒഴിപ്പിക്കുമോ ഇല്ലയോ എന്നൊന്നും ഇപ്പോൾ പറയാനാകില്ല. സർക്കാർ എടുത്ത നടപടി പാർട്ടിയുടെ തീരുമാനം തന്നെയാണ്”, കോടിയേരിയുടെ വാക്കുകൾ ഇങ്ങനെയാണ്.

എന്നാൽ പട്ടയം പൂർണമായി റദ്ദാക്കി ഭൂമി തിരിച്ചുപിടിക്കലല്ല ലക്ഷ്യമെന്നാണ് സിപിഐ സംസ്ഥാന നേതൃത്വവും റവന്യൂ വകുപ്പും വിശദീകരിക്കുന്നത്. അർഹരായവർക്ക് വീണ്ടും അപേക്ഷ നൽകിയാൽ പട്ടയം കിട്ടും. ചട്ടപ്രകാരമല്ലാതെ നൽകിയ പട്ടയത്തിന് സാധുത ഇല്ലാത്തത് കൊണ്ട് ആശങ്ക വേണ്ടെന്നാണ് നിലപാടെന്നാണ് റവന്യൂ മന്ത്രി കെ രാജന്റെ വാക്കുകൾ.

Tags: ldfcpimm m maniK RajanRaveendran Pattayamcpi
Share6TweetSendShare

Latest stories from this section

മദ്യപാനം സ്ത്രീയ്ക്കും പുരുഷനും ഒരേ അളവിൽ പാടില്ല…എത്രവരെയാവാം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ അധികം കേടില്ലാതെ ആസ്വദിക്കാം

മദ്യം വാങ്ങാൻ 23 വയസ്സ് നിർബന്ധം; സംശയമുണ്ടെങ്കിൽ ഐഡി കാർഡ് കാണിക്കണം, ‘നോ ഐഡി നോ എൻട്രി’ കർണാടക മോഡൽ കേരളത്തിലേക്കും

വരും മണിക്കൂറിൽ അതിതീവ്ര മഴ; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രത പാലിക്കാൻ നിർദ്ദേശം

സീസണിലെ ആദ്യ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ; മൂന്ന് ദിവസത്തിനകം ശക്തിപ്രാപിക്കും, കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

ഇരുട്ടിലെ അതിഥി:ഡമ്മി പരീക്ഷണത്തിലൂടെ ഉത്ര വധക്കേസിന്റെ ചുരുളഴിഞ്ഞപ്പോൾ

ഇരുട്ടിലെ അതിഥി:ഡമ്മി പരീക്ഷണത്തിലൂടെ ഉത്ര വധക്കേസിന്റെ ചുരുളഴിഞ്ഞപ്പോൾ

ഭരണം മാറിയിട്ടും ആ മൈക്കിന്റെ കലിപ്പ് തീർന്നിട്ടില്ല’; തഗ്ഗ് ഡയലോഗുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പൂജാവേദിയിൽ കൂട്ടച്ചിരി!

ഭരണം മാറിയിട്ടും ആ മൈക്കിന്റെ കലിപ്പ് തീർന്നിട്ടില്ല’; തഗ്ഗ് ഡയലോഗുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പൂജാവേദിയിൽ കൂട്ടച്ചിരി!

Discussion about this post

Latest News

ഭാര്യയെക്കുറിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു; കലിപ്പായ യുഎസ് മേയർ ഒരൊറ്റ രാത്രികൊണ്ട് പോലീസ് വകുപ്പിനെ തന്നെ പിരിച്ചുവിട്ടു

വാതിൽ പൊളിച്ചിട്ടില്ല, ആരും കണ്ടിട്ടില്ല! പക്ഷേ കൊലയാളി കുടുങ്ങിയത് എങ്ങനെ? നന്മണ്ട കേസ്

ക്ഷേത്രത്തിൽവച്ച് കണ്ടു; പ്രണയിച്ചു; ചതിക്കുമെന്ന് ഉറപ്പായപ്പോൾ പിന്മാറി; വെളിപ്പെടുത്തലുമായി ഗ്രീഷ്മയുടെ മുൻകാമുകൻ

പ്രണയത്തിന്റെ കയ്പ്പ്: ഷാരോൺ രാജ് വധക്കേസ്; മരണമൊഴിയിലും ഗ്രീഷ്മ നിരപരാധിയായിരുന്നു

മദ്യപാനം സ്ത്രീയ്ക്കും പുരുഷനും ഒരേ അളവിൽ പാടില്ല…എത്രവരെയാവാം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ അധികം കേടില്ലാതെ ആസ്വദിക്കാം

മദ്യം വാങ്ങാൻ 23 വയസ്സ് നിർബന്ധം; സംശയമുണ്ടെങ്കിൽ ഐഡി കാർഡ് കാണിക്കണം, ‘നോ ഐഡി നോ എൻട്രി’ കർണാടക മോഡൽ കേരളത്തിലേക്കും

കീവിൽ റഷ്യയുടെ വൻ വ്യോമാക്രമണം ; മണിക്കൂറുകൾ നീണ്ട മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ; 17 മരണം

കീവിൽ റഷ്യയുടെ വൻ വ്യോമാക്രമണം ; മണിക്കൂറുകൾ നീണ്ട മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ; 17 മരണം

ക്രിക്കറ്റ് ഭരിച്ചവരുടെ ‘ഈഗോ’ യുദ്ധം; ദക്ഷിണാഫ്രിക്കയെ വെട്ടി ബിസിസിഐ വിൻഡീസിനെ ഇറക്കിയപ്പോൾ ചരിത്രമായി മാറിയ സച്ചിൻ ടെസ്റ്റ്

ക്രിക്കറ്റ് ഭരിച്ചവരുടെ ‘ഈഗോ’ യുദ്ധം; ദക്ഷിണാഫ്രിക്കയെ വെട്ടി ബിസിസിഐ വിൻഡീസിനെ ഇറക്കിയപ്പോൾ ചരിത്രമായി മാറിയ സച്ചിൻ ടെസ്റ്റ്

മന്ത്രിക്ക് പിന്നാലെ വകുപ്പിനും ‘ഒളരെ അടിയന്തരം’; പരീക്ഷാഭവന്റെ ഉത്തരവിലും അക്ഷരത്തെറ്റ്, ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

മന്ത്രിക്ക് പിന്നാലെ വകുപ്പിനും ‘ഒളരെ അടിയന്തരം’; പരീക്ഷാഭവന്റെ ഉത്തരവിലും അക്ഷരത്തെറ്റ്, ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

വരും മണിക്കൂറിൽ അതിതീവ്ര മഴ; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രത പാലിക്കാൻ നിർദ്ദേശം

സീസണിലെ ആദ്യ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ; മൂന്ന് ദിവസത്തിനകം ശക്തിപ്രാപിക്കും, കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്തിന് ബോംബ് ഭീഷണി ; ജീവനക്കാരെയും ശാസ്ത്രജ്ഞരെയും ഒഴിപ്പിച്ച് പരിശോധന

ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്തിന് ബോംബ് ഭീഷണി ; ജീവനക്കാരെയും ശാസ്ത്രജ്ഞരെയും ഒഴിപ്പിച്ച് പരിശോധന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies