Tuesday, June 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

രവീന്ദ്രൻ പട്ടയം റദ്ദാക്കുമെന്ന് മന്ത്രി; ഒരു പുല്ലനും പാർട്ടി ഓഫീസിൽ തൊടില്ലെന്ന് എം എം മണി; എൽഡിഎഫിൽ കലാപം

by Brave India Desk
Jan 20, 2022, 03:55 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: രവീന്ദ്രൻ പട്ടയങ്ങളുടെ പേരിൽ എൽഡിഎഫിൽ ഒരിടവേളക്ക് ശേഷം വീണ്ടും കലാപം. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള റവന്യൂ മന്ത്രിയുടെ തീരുമാനത്തോട്, സിപിഎം ഓഫീസ് തൊടാൻ അനുവദിക്കില്ലെന്നായിരുന്നു മുൻമന്ത്രി എം എം മണിയുടെ പ്രതികരണം. എന്നാൽ പാർട്ടി തീരുമാനപ്രകാരമാണ് സർക്കാർ നടപടി എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി.

അതേസമയം പാർട്ടി ചർച്ച ചെയ്യാതെയാണ് തീരുമാനമെടുത്തതെന്ന് പറഞ്ഞ്  മുതിർന്ന സിപിഐ നേതാവും മുൻ റവന്യൂ മന്ത്രിയുമായ കെ ഇ ഇസ്മായിൽ റവന്യൂവകുപ്പ് ഉത്തരവിനെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്ത് വന്നു. സിപിഐ ഇടുക്കി ജില്ലാ നേതൃത്വവും എതിർപ്പ് ഉയർത്തുമ്പോൾ തെറ്റായ വ്യാഖ്യാനം വേണ്ടെന്നാണ് റവന്യൂ മന്ത്രിയുടെ നിലപാട്. ഭൂമി തട്ടിപ്പ് വിവാദത്തിൽ ഇടുക്കിയിലെ സിപിഎം- സിപിഐ നേതാക്കൾ വീണ്ടും കൈകോർത്തത് ഇരു പാർട്ടികളുടെയും നേതൃത്വങ്ങളെ കുഴപ്പിക്കുകയാണ്.

Stories you may like

കേരളം കടുത്ത കടക്കെണിയിലെന്ന് സി.എ.ജി; കിഫ്ബിയും പെൻഷൻ കമ്പനിയും വൻ ബാധ്യത; 2024-25 വർഷത്തെ റിപ്പോർട്ട് പുറത്ത്

കൊട്ടാരക്കരയെ നടുക്കിയ ദുരന്തം; നീലേശ്വരത്ത് ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് വിദ്യാർത്ഥിയുൾപ്പെടെ മൂന്ന് മരണം; അഞ്ച് പേർക്ക് പരിക്ക്

”530 പട്ടയങ്ങളെന്ന് പറയുന്നത്, അന്ന് ഇവിടെ എംഎൽഎയായിരുന്ന എ കെ മണി അധ്യക്ഷനായ ഭൂപരിഷ്കരണകമ്മിറ്റി വഴിയാണ് വന്നത്. അന്നത്തെ ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാർ, നായനാരുടെ സർക്കാർ, അന്നത്തെ റവന്യൂമന്ത്രി കെ ഇ ഇസ്മായിൽ എന്നിവരെല്ലാം അംഗീകരിച്ച പട്ടയങ്ങളാണ്. അന്നത്തെ അഡീഷണൽ തഹസിൽദാരായിരുന്ന രവീന്ദ്രനെ അധികൃതർ ചുമതലപ്പെടുത്തിയ പ്രകാരമാണ് പട്ടയം നൽകിയത്. പാർട്ടി ഓഫീസ് പട്ടയം കിട്ടുന്നതിന് മുമ്പേ ഇവിടുള്ളതാ. എത്രയോ വർഷമായി അതിവിടെ പ്രവർത്തിക്കുന്നു. അവിടെയൊന്നും വന്ന് ഒരു കാര്യവും നടക്കില്ല. അവിടെയൊന്നും വന്ന് ഒന്നും ചെയ്യാനൊക്കില്ല. പാർട്ടി ഓഫീസ് തൊടാൻ ഒരു പുല്ലനെയും ഞങ്ങൾ അനുവദിക്കത്തൊന്നുമില്ല. ഇതിനെ നിയമപരമായും രാഷ്ട്രീയമായും ഞങ്ങൾ നേരിടും”-ഇതാണ് എം എം മണിയുടെ വാക്കുകൾ.

”അനധികൃതമായ പട്ടയങ്ങളുണ്ടെങ്കിൽ അത് റദ്ദാക്കണം. അത് പരിശോധിക്കണം. പട്ടയങ്ങളിൽ കൂടുതലും രണ്ട് സെന്‍റിൽ താഴെയുള്ളവർക്കാണ് നൽകിയത്. കൂടുതൽ സ്ഥലം നൽകിയത് സിപിഎം ഓഫീസിനാണ്. അത് ഏറെക്കാലം അവർ കൈവശം വച്ച സ്ഥലമായതുകൊണ്ടാണ്. പാവങ്ങൾക്കാണ് അന്ന് ഏറെയും പട്ടയം നൽകിയത്. ഞാൻ മന്ത്രിയായിരുന്നപ്പോൾ പട്ടയം നൽകിയത് അർഹതയുള്ളവർക്കാണ്. പാർട്ടി ഓഫീസ് പൊളിക്കാൻ വന്നാൽ തടയുമെന്ന എം എം മണിയുടെ നിലപാട് ശരിയാണ്. ഏതെങ്കിലും പാർട്ടിക്കാർ അതിന് അനുവദിക്കുമോ? വിഎസ്സിന്‍റെ മൂന്നാർ ഓപ്പറേഷൻ തെറ്റായിരുന്നു. അത് എൽഡിഎഫ് തന്നെ വിലയിരുത്തിയ കാര്യമല്ലേ? ഇപ്പോഴത്തെ തീരുമാനം പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ല. ഒഴിപ്പിക്കേണ്ടത് കൈയേറ്റം നടത്തിയ വൻകിട റിസോർട്ടുകാരെയാണ്. പാവപ്പെട്ടവരെ ഒഴിപ്പിക്കരുത്. അന്ന് പട്ടയം നൽകിയതിനെ ഇകഴ്‌ത്തി കാണിക്കാനുള്ള ശ്രമം വിജയിക്കില്ല. സത്യം ഏറെക്കാലം മൂടി വയ്ക്കാനാകില്ല”- ഇസ്മയിലിന്റെ പ്രതികരണം ഇതായിരുന്നു.

‘ഇടുക്കി ജില്ലയിലെ സിപിഎമ്മിന്‍റെയും സിപിഐയുടെയും ആശങ്കകൾ പരിഹരിച്ചേ തുടർനടപടികളെടുക്കൂ. പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കാൻ പോകുന്നില്ല. രവീന്ദ്രൻ പട്ടയത്തെക്കുറിച്ച് ആക്ഷേപം ഉണ്ടായ സാഹചര്യത്തിൽ അതിന്‍റെ നിയമസാധുത പരിശോധിക്കുകയാണ് ലക്ഷ്യം. പട്ടയം നഷ്ടപ്പെട്ട എല്ലാവരും വീണ്ടും അപേക്ഷ നൽകി നടപടികൾ പൂർത്തിയാക്കണം. വൻകിട റിസോർട്ടുകളുടെ കാര്യത്തിൽ പരിശോധിച്ച ശേഷം തീരുമാനമുണ്ടാകും. അവരെ ഒഴിപ്പിക്കുമോ ഇല്ലയോ എന്നൊന്നും ഇപ്പോൾ പറയാനാകില്ല. സർക്കാർ എടുത്ത നടപടി പാർട്ടിയുടെ തീരുമാനം തന്നെയാണ്”, കോടിയേരിയുടെ വാക്കുകൾ ഇങ്ങനെയാണ്.

എന്നാൽ പട്ടയം പൂർണമായി റദ്ദാക്കി ഭൂമി തിരിച്ചുപിടിക്കലല്ല ലക്ഷ്യമെന്നാണ് സിപിഐ സംസ്ഥാന നേതൃത്വവും റവന്യൂ വകുപ്പും വിശദീകരിക്കുന്നത്. അർഹരായവർക്ക് വീണ്ടും അപേക്ഷ നൽകിയാൽ പട്ടയം കിട്ടും. ചട്ടപ്രകാരമല്ലാതെ നൽകിയ പട്ടയത്തിന് സാധുത ഇല്ലാത്തത് കൊണ്ട് ആശങ്ക വേണ്ടെന്നാണ് നിലപാടെന്നാണ് റവന്യൂ മന്ത്രി കെ രാജന്റെ വാക്കുകൾ.

Tags: cpildfcpimm m maniK RajanRaveendran Pattayam
Share6TweetSendShare

Latest stories from this section

“കോൺഗ്രസുകാർ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പഠിക്കരുത്” : ചൈന അതിർത്തിയിൽ വെടിമരുന്ന് ഉണക്കുമ്പോൾ ആന്റണി ഇന്ത്യയിൽ പഴമ്പായിൽ കള ചിക്കുകയായിരുന്നുവെന്ന് ബിജെപി നേതാവ് കെ.എസ് രാധാകൃഷ്ണൻ

‘പാണക്കാട് തങ്ങൾമാർ മുസ്ലീം ലീഗിലെ ആൾദൈവങ്ങൾ, യമനിൽ നിന്നെത്തിയ അഭയാർത്ഥികൾ’; ചരിത്രം വിവരിച്ച്  ഡോ. കെ.എസ്. രാധാകൃഷ്ണൻ

‘അമ്മ’യിൽ വീണ്ടും പൊട്ടിത്തെറി; താൽക്കാലിക അഡ്‌ഹോക്ക് കമ്മിറ്റിയിൽ നിന്നും ആശ അരവിന്ദ് രാജിവെച്ചു; പ്രതിസന്ധി രൂക്ഷം

‘അമ്മ’യിൽ വീണ്ടും പൊട്ടിത്തെറി; താൽക്കാലിക അഡ്‌ഹോക്ക് കമ്മിറ്റിയിൽ നിന്നും ആശ അരവിന്ദ് രാജിവെച്ചു; പ്രതിസന്ധി രൂക്ഷം

മുറിയിലേക്ക് ചെല്ലാൻ പറഞ്ഞു, ഞാൻ മുഖത്ത് ചെരുപ്പ് ഊരി അടിച്ചു;മോശമായ അനുഭവം ഉണ്ടായിട്ടുണ്ട്; നടി ഉഷ ഹസീന

 ജനിച്ച മതത്തെയും  ഖുറാനെയും തള്ളിപ്പറഞ്ഞ നിങ്ങളുടെ ശവം കാണുകയും വേണ്ട ;ഉഷ ഹസീന; ലക്ഷ്മിപ്രിയക്കെതിരെ  കടുത്ത ഭാഷയിൽ പോസ്റ്റ്

സ്‌നേഹപൂർവം പടിയിറങ്ങുന്നു, ശ്വേതയ്‌ക്കൊപ്പം; ഫേസ്ബുക്ക് പോസ്റ്റിലൂടെ രാജി പ്രഖ്യാപിച്ച് മല്ലികാ സുകുമാരൻ

സ്‌നേഹപൂർവം പടിയിറങ്ങുന്നു, ശ്വേതയ്‌ക്കൊപ്പം; ഫേസ്ബുക്ക് പോസ്റ്റിലൂടെ രാജി പ്രഖ്യാപിച്ച് മല്ലികാ സുകുമാരൻ

Discussion about this post

Latest News

കേരളം കടുത്ത കടക്കെണിയിലെന്ന് സി.എ.ജി; കിഫ്ബിയും പെൻഷൻ കമ്പനിയും വൻ ബാധ്യത; 2024-25 വർഷത്തെ റിപ്പോർട്ട് പുറത്ത്

കേരളം കടുത്ത കടക്കെണിയിലെന്ന് സി.എ.ജി; കിഫ്ബിയും പെൻഷൻ കമ്പനിയും വൻ ബാധ്യത; 2024-25 വർഷത്തെ റിപ്പോർട്ട് പുറത്ത്

amith sha

വിദേശഫണ്ട് വാങ്ങി മതപരിവർത്തനം നടത്തിയാൽ പണിപാളും; എൻജിഒകൾക്ക് മൂക്കുകയറിട്ട് അമിത് ഷാ, വിദേശികൾ ഭാരവാഹികളായാൽ ലൈസൻസുമില്ല

ടീം ഇന്ത്യയുടെ ക്യാപ് ഭിക്ഷയായി നൽകരുത്, അത് കഠിനാധ്വാനം ചെയ്ത് നേടേണ്ടതാണ്; ബി.സി.സി.ഐ നയങ്ങൾക്കെതിരെ സുനിൽ ഗവാസ്കർ

ടീം ഇന്ത്യയുടെ ക്യാപ് ഭിക്ഷയായി നൽകരുത്, അത് കഠിനാധ്വാനം ചെയ്ത് നേടേണ്ടതാണ്; ബി.സി.സി.ഐ നയങ്ങൾക്കെതിരെ സുനിൽ ഗവാസ്കർ

‘ലോൺ വുൾഫ്’ ആക്രമണത്തിന് പദ്ധതിയിട്ട ഭീകര നേതാവ് ഇസ്ഹാറുൽ ഹഖ് ജൂൺ 22 വരെ പോലീസ് കസ്റ്റഡിയിൽ; ഭോപ്പാലിലെത്തിച്ച് എടിഎസ് ചോദ്യം ചെയ്യൽ തുടരുന്നു

2047-ഓടെ ഇന്ത്യൻ ഭരണം അട്ടിമറിക്കാൻ പദ്ധതി; പാക് ബന്ധമുള്ള നാലാമത്തെ ഭീകരവാദിയും ഭോപ്പാലിൽ പിടിയിൽ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

ഭൂമിയുടെ അടിത്തട്ടിൽ വൻ വജ്രശേഖരം? ഛത്തീസ്‌ഗഡിൽ നിന്ന് വജ്രങ്ങൾ കണ്ടെത്തി; ഇന്ത്യയിൽ പുതിയ ‘ഡയമണ്ട് ബെൽറ്റ്’ യാഥാർത്ഥ്യത്തിലേക്ക്!

ഭൂമിയുടെ അടിത്തട്ടിൽ വൻ വജ്രശേഖരം? ഛത്തീസ്‌ഗഡിൽ നിന്ന് വജ്രങ്ങൾ കണ്ടെത്തി; ഇന്ത്യയിൽ പുതിയ ‘ഡയമണ്ട് ബെൽറ്റ്’ യാഥാർത്ഥ്യത്തിലേക്ക്!

കോഹ്‌ലിക്കും രോഹിതിനുമൊപ്പം ഇനി സഞ്ജുവും; അയർലൻഡ് മണ്ണിൽ മലയാളി താരത്തെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്

കോഹ്‌ലിക്കും രോഹിതിനുമൊപ്പം ഇനി സഞ്ജുവും; അയർലൻഡ് മണ്ണിൽ മലയാളി താരത്തെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്

നികുതി ഇളവിന് പിന്നിൽ കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ സഭയിൽ വൻ ബഹളം

നികുതി ഇളവിന് പിന്നിൽ കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ സഭയിൽ വൻ ബഹളം

വിദേശ ശക്തികൾക്ക് മുന്നിൽ കൈനീട്ടുന്ന കാലം കഴിഞ്ഞു;ഇന്ത്യയുടെ സ്വന്തം ‘മേഡ് ഇൻ ഭാരത്’ ബുള്ളറ്റ് ട്രെയിൻ ‘B28’ വരുന്നു, 2027-ൽ ആദ്യ സർവീസ്!

വിദേശ ശക്തികൾക്ക് മുന്നിൽ കൈനീട്ടുന്ന കാലം കഴിഞ്ഞു;ഇന്ത്യയുടെ സ്വന്തം ‘മേഡ് ഇൻ ഭാരത്’ ബുള്ളറ്റ് ട്രെയിൻ ‘B28’ വരുന്നു, 2027-ൽ ആദ്യ സർവീസ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies