Tuesday, August 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

രവീന്ദ്രൻ പട്ടയം റദ്ദാക്കുമെന്ന് മന്ത്രി; ഒരു പുല്ലനും പാർട്ടി ഓഫീസിൽ തൊടില്ലെന്ന് എം എം മണി; എൽഡിഎഫിൽ കലാപം

by Brave India Desk
Jan 20, 2022, 03:55 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: രവീന്ദ്രൻ പട്ടയങ്ങളുടെ പേരിൽ എൽഡിഎഫിൽ ഒരിടവേളക്ക് ശേഷം വീണ്ടും കലാപം. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള റവന്യൂ മന്ത്രിയുടെ തീരുമാനത്തോട്, സിപിഎം ഓഫീസ് തൊടാൻ അനുവദിക്കില്ലെന്നായിരുന്നു മുൻമന്ത്രി എം എം മണിയുടെ പ്രതികരണം. എന്നാൽ പാർട്ടി തീരുമാനപ്രകാരമാണ് സർക്കാർ നടപടി എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി.

അതേസമയം പാർട്ടി ചർച്ച ചെയ്യാതെയാണ് തീരുമാനമെടുത്തതെന്ന് പറഞ്ഞ്  മുതിർന്ന സിപിഐ നേതാവും മുൻ റവന്യൂ മന്ത്രിയുമായ കെ ഇ ഇസ്മായിൽ റവന്യൂവകുപ്പ് ഉത്തരവിനെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്ത് വന്നു. സിപിഐ ഇടുക്കി ജില്ലാ നേതൃത്വവും എതിർപ്പ് ഉയർത്തുമ്പോൾ തെറ്റായ വ്യാഖ്യാനം വേണ്ടെന്നാണ് റവന്യൂ മന്ത്രിയുടെ നിലപാട്. ഭൂമി തട്ടിപ്പ് വിവാദത്തിൽ ഇടുക്കിയിലെ സിപിഎം- സിപിഐ നേതാക്കൾ വീണ്ടും കൈകോർത്തത് ഇരു പാർട്ടികളുടെയും നേതൃത്വങ്ങളെ കുഴപ്പിക്കുകയാണ്.

Stories you may like

‘വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഐ.എസ്.ഐ പിന്തുണയുള്ള ഭീകര സംഘടനയായ ബബ്ബർ ഖൽസയുടെ പ്രധാനി ഗ്രനേഡുമായി പിടിയിൽ!

‘അത് ഗായത്രി മന്ത്രമല്ല മറിച്ച് ഉപനിഷത്താണ്:ഐ.ഐ.ടി ദില്ലിയിലെ സംസ്കൃത ശ്ലോകത്തിൽ വിവാദമുണ്ടാക്കി കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദ്

”530 പട്ടയങ്ങളെന്ന് പറയുന്നത്, അന്ന് ഇവിടെ എംഎൽഎയായിരുന്ന എ കെ മണി അധ്യക്ഷനായ ഭൂപരിഷ്കരണകമ്മിറ്റി വഴിയാണ് വന്നത്. അന്നത്തെ ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാർ, നായനാരുടെ സർക്കാർ, അന്നത്തെ റവന്യൂമന്ത്രി കെ ഇ ഇസ്മായിൽ എന്നിവരെല്ലാം അംഗീകരിച്ച പട്ടയങ്ങളാണ്. അന്നത്തെ അഡീഷണൽ തഹസിൽദാരായിരുന്ന രവീന്ദ്രനെ അധികൃതർ ചുമതലപ്പെടുത്തിയ പ്രകാരമാണ് പട്ടയം നൽകിയത്. പാർട്ടി ഓഫീസ് പട്ടയം കിട്ടുന്നതിന് മുമ്പേ ഇവിടുള്ളതാ. എത്രയോ വർഷമായി അതിവിടെ പ്രവർത്തിക്കുന്നു. അവിടെയൊന്നും വന്ന് ഒരു കാര്യവും നടക്കില്ല. അവിടെയൊന്നും വന്ന് ഒന്നും ചെയ്യാനൊക്കില്ല. പാർട്ടി ഓഫീസ് തൊടാൻ ഒരു പുല്ലനെയും ഞങ്ങൾ അനുവദിക്കത്തൊന്നുമില്ല. ഇതിനെ നിയമപരമായും രാഷ്ട്രീയമായും ഞങ്ങൾ നേരിടും”-ഇതാണ് എം എം മണിയുടെ വാക്കുകൾ.

”അനധികൃതമായ പട്ടയങ്ങളുണ്ടെങ്കിൽ അത് റദ്ദാക്കണം. അത് പരിശോധിക്കണം. പട്ടയങ്ങളിൽ കൂടുതലും രണ്ട് സെന്‍റിൽ താഴെയുള്ളവർക്കാണ് നൽകിയത്. കൂടുതൽ സ്ഥലം നൽകിയത് സിപിഎം ഓഫീസിനാണ്. അത് ഏറെക്കാലം അവർ കൈവശം വച്ച സ്ഥലമായതുകൊണ്ടാണ്. പാവങ്ങൾക്കാണ് അന്ന് ഏറെയും പട്ടയം നൽകിയത്. ഞാൻ മന്ത്രിയായിരുന്നപ്പോൾ പട്ടയം നൽകിയത് അർഹതയുള്ളവർക്കാണ്. പാർട്ടി ഓഫീസ് പൊളിക്കാൻ വന്നാൽ തടയുമെന്ന എം എം മണിയുടെ നിലപാട് ശരിയാണ്. ഏതെങ്കിലും പാർട്ടിക്കാർ അതിന് അനുവദിക്കുമോ? വിഎസ്സിന്‍റെ മൂന്നാർ ഓപ്പറേഷൻ തെറ്റായിരുന്നു. അത് എൽഡിഎഫ് തന്നെ വിലയിരുത്തിയ കാര്യമല്ലേ? ഇപ്പോഴത്തെ തീരുമാനം പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ല. ഒഴിപ്പിക്കേണ്ടത് കൈയേറ്റം നടത്തിയ വൻകിട റിസോർട്ടുകാരെയാണ്. പാവപ്പെട്ടവരെ ഒഴിപ്പിക്കരുത്. അന്ന് പട്ടയം നൽകിയതിനെ ഇകഴ്‌ത്തി കാണിക്കാനുള്ള ശ്രമം വിജയിക്കില്ല. സത്യം ഏറെക്കാലം മൂടി വയ്ക്കാനാകില്ല”- ഇസ്മയിലിന്റെ പ്രതികരണം ഇതായിരുന്നു.

‘ഇടുക്കി ജില്ലയിലെ സിപിഎമ്മിന്‍റെയും സിപിഐയുടെയും ആശങ്കകൾ പരിഹരിച്ചേ തുടർനടപടികളെടുക്കൂ. പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കാൻ പോകുന്നില്ല. രവീന്ദ്രൻ പട്ടയത്തെക്കുറിച്ച് ആക്ഷേപം ഉണ്ടായ സാഹചര്യത്തിൽ അതിന്‍റെ നിയമസാധുത പരിശോധിക്കുകയാണ് ലക്ഷ്യം. പട്ടയം നഷ്ടപ്പെട്ട എല്ലാവരും വീണ്ടും അപേക്ഷ നൽകി നടപടികൾ പൂർത്തിയാക്കണം. വൻകിട റിസോർട്ടുകളുടെ കാര്യത്തിൽ പരിശോധിച്ച ശേഷം തീരുമാനമുണ്ടാകും. അവരെ ഒഴിപ്പിക്കുമോ ഇല്ലയോ എന്നൊന്നും ഇപ്പോൾ പറയാനാകില്ല. സർക്കാർ എടുത്ത നടപടി പാർട്ടിയുടെ തീരുമാനം തന്നെയാണ്”, കോടിയേരിയുടെ വാക്കുകൾ ഇങ്ങനെയാണ്.

എന്നാൽ പട്ടയം പൂർണമായി റദ്ദാക്കി ഭൂമി തിരിച്ചുപിടിക്കലല്ല ലക്ഷ്യമെന്നാണ് സിപിഐ സംസ്ഥാന നേതൃത്വവും റവന്യൂ വകുപ്പും വിശദീകരിക്കുന്നത്. അർഹരായവർക്ക് വീണ്ടും അപേക്ഷ നൽകിയാൽ പട്ടയം കിട്ടും. ചട്ടപ്രകാരമല്ലാതെ നൽകിയ പട്ടയത്തിന് സാധുത ഇല്ലാത്തത് കൊണ്ട് ആശങ്ക വേണ്ടെന്നാണ് നിലപാടെന്നാണ് റവന്യൂ മന്ത്രി കെ രാജന്റെ വാക്കുകൾ.

Tags: Raveendran Pattayamcpildfcpimm m maniK Rajan
Share6
Tweet
SendShare

Latest stories from this section

ടിജി മോഹൻദാസിനെതിരെ പോലീസ് നടപടി; പ്രതിഷേധം ശക്തം

ടി. ജി. മോഹൻദാസിന് ജാമ്യം

ജാഗ്രത വേണേ…4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അറബിക്കടലിൽ തീവ്രന്യൂനമർദ്ദം,ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി

‘ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം!; ഓഗസ്റ്റ് 14 വരെ കേരളത്തിൽ അതിശക്തമായ കാറ്റും മഴയും

തിരുവനന്തപുരം മുതൽ കാസർകോട് വരെ പരാജയത്തിൻ്റെ രുചിയറിഞ്ഞ് ഇടതുപക്ഷം;സെമിഫെെനൽ ഫലം നൽകുന്ന സൂചന..

‘യു.ഡി.എഫ് സർക്കാരിന്റേത് ആർ.എസ്.എസ് പ്രീണനം’ ; വന്ദേമാതരം സർക്കുലർ ഉടൻ പിൻവലിക്കണമെന്ന് പിണറായി വിജയൻ

ടിജി മോഹൻദാസിനെതിരെ പോലീസ് നടപടി; പ്രതിഷേധം ശക്തം

ടിജി മോഹൻദാസിനെതിരെ പോലീസ് നടപടി; പ്രതിഷേധം ശക്തം

Discussion about this post

Latest News

പശ്ചിമബംഗാളിൽ ജനാധിപത്യം അവശേഷിക്കുന്നില്ലെന്ന് ജെ പി നദ്ദ

‘ജന്തർ മന്തറിൽ വെടിവെയ്പ്പ് നടന്നിട്ടില്ല’; രാഹുൽ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ജെ.പി. നദ്ദ

പ്രതിഷേധക്കാരെ മർദ്ദിക്കാൻ ഡൽഹി പോലീസ് മുള്ളുകൾ ഉള്ള ലാത്തിയും ഇലക്ട്രിക് ബാറ്റണും ഉൾപ്പെടെ ഉപയോഗിച്ചു ; അമിത് ഷായെ പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി

‘അമിത് ഷായുടെ ഫാന്റസി പ്രസംഗങ്ങൾ കേൾക്കാൻ ഞങ്ങൾക്ക് താല്പര്യമില്ല’ ; പാർലമെന്റിൽ സഹകരിക്കുന്നതിനായി മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് രാഹുൽ ഗാന്ധി

തെർമോക്കോൾ ഇന്ത്യയിലെ ഒരു ബ്രാൻഡ് പേരാണോ?70 വർഷമായി നമ്മൾ പറ്റിക്കപ്പെട്ടു

തെർമോക്കോൾ ഇന്ത്യയിലെ ഒരു ബ്രാൻഡ് പേരാണോ?70 വർഷമായി നമ്മൾ പറ്റിക്കപ്പെട്ടു

അമ്മമാരുടെ ആത്മാഭിമാനം! ഉഷ എങ്ങനെ ഇന്ത്യൻ വീടുകളുടെ ഹൃദയം തൊട്ടു?

അമ്മമാരുടെ ആത്മാഭിമാനം! ഉഷ എങ്ങനെ ഇന്ത്യൻ വീടുകളുടെ ഹൃദയം തൊട്ടു?

‘ഈ കുട്ടിയും യുവതിയും ആരാണ് രാഹുൽജി?; എനിക്കറിയാൻ കടുത്ത ആകാംക്ഷയുണ്ട്!ബോട്ട് യാത്രയുടെ ചിത്രം പങ്കുവെച്ച് ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി 

‘ഈ കുട്ടിയും യുവതിയും ആരാണ് രാഹുൽജി?; എനിക്കറിയാൻ കടുത്ത ആകാംക്ഷയുണ്ട്!ബോട്ട് യാത്രയുടെ ചിത്രം പങ്കുവെച്ച് ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി 

‘ഇന്ത്യൻ വ്യോമസേനയാണ് എന്റെ ആദ്യ പ്രണയം’; സഹപ്രവർത്തകനു വേണ്ടി സ്വന്തം ജീവൻ ബലിനൽകിയ കാർഗിൽ വീരനായകൻ; അജയ് അഹൂജ

‘ഇന്ത്യൻ വ്യോമസേനയാണ് എന്റെ ആദ്യ പ്രണയം’; സഹപ്രവർത്തകനു വേണ്ടി സ്വന്തം ജീവൻ ബലിനൽകിയ കാർഗിൽ വീരനായകൻ; അജയ് അഹൂജ

പ്രതിപക്ഷ ബഹളത്തിനിടെ ചർച്ചയില്ലാതെ ബിൽ പാസാക്കി കേന്ദ്രസർക്കാർ ; ട്രൈബ്യൂണൽ പരിഷ്കരണ ബില്ലിന് ലോക്‌സഭയുടെ അംഗീകാരം

പ്രതിപക്ഷ ബഹളത്തിനിടെ ചർച്ചയില്ലാതെ ബിൽ പാസാക്കി കേന്ദ്രസർക്കാർ ; ട്രൈബ്യൂണൽ പരിഷ്കരണ ബില്ലിന് ലോക്‌സഭയുടെ അംഗീകാരം

‘വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഐ.എസ്.ഐ പിന്തുണയുള്ള ഭീകര സംഘടനയായ ബബ്ബർ ഖൽസയുടെ പ്രധാനി ഗ്രനേഡുമായി പിടിയിൽ!

‘വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഐ.എസ്.ഐ പിന്തുണയുള്ള ഭീകര സംഘടനയായ ബബ്ബർ ഖൽസയുടെ പ്രധാനി ഗ്രനേഡുമായി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies