Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

രവീന്ദ്രൻ പട്ടയം റദ്ദാക്കുമെന്ന് മന്ത്രി; ഒരു പുല്ലനും പാർട്ടി ഓഫീസിൽ തൊടില്ലെന്ന് എം എം മണി; എൽഡിഎഫിൽ കലാപം

by Brave India Desk
Jan 20, 2022, 03:55 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: രവീന്ദ്രൻ പട്ടയങ്ങളുടെ പേരിൽ എൽഡിഎഫിൽ ഒരിടവേളക്ക് ശേഷം വീണ്ടും കലാപം. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള റവന്യൂ മന്ത്രിയുടെ തീരുമാനത്തോട്, സിപിഎം ഓഫീസ് തൊടാൻ അനുവദിക്കില്ലെന്നായിരുന്നു മുൻമന്ത്രി എം എം മണിയുടെ പ്രതികരണം. എന്നാൽ പാർട്ടി തീരുമാനപ്രകാരമാണ് സർക്കാർ നടപടി എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി.

അതേസമയം പാർട്ടി ചർച്ച ചെയ്യാതെയാണ് തീരുമാനമെടുത്തതെന്ന് പറഞ്ഞ്  മുതിർന്ന സിപിഐ നേതാവും മുൻ റവന്യൂ മന്ത്രിയുമായ കെ ഇ ഇസ്മായിൽ റവന്യൂവകുപ്പ് ഉത്തരവിനെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്ത് വന്നു. സിപിഐ ഇടുക്കി ജില്ലാ നേതൃത്വവും എതിർപ്പ് ഉയർത്തുമ്പോൾ തെറ്റായ വ്യാഖ്യാനം വേണ്ടെന്നാണ് റവന്യൂ മന്ത്രിയുടെ നിലപാട്. ഭൂമി തട്ടിപ്പ് വിവാദത്തിൽ ഇടുക്കിയിലെ സിപിഎം- സിപിഐ നേതാക്കൾ വീണ്ടും കൈകോർത്തത് ഇരു പാർട്ടികളുടെയും നേതൃത്വങ്ങളെ കുഴപ്പിക്കുകയാണ്.

Stories you may like

കേരള കോൺഗ്രസ് ബിയിൽ വൻ പിളർപ്പ് ; കോട്ടയത്ത് ജില്ലാ നേതൃത്വം ഉൾപ്പെടെ നൂറോളം പ്രവർത്തകർ ബിജെപിയിൽ ചേർന്നു

ബസ് ഓടിക്കാൻ ആരുമില്ല, യാത്രക്കാർ വലഞ്ഞു; ഇടപ്പള്ളി ജംഗ്ഷനിൽ നടുറോഡിൽ ബസ് ഉപേക്ഷിച്ച് ഡ്രൈവർ മുങ്ങി

”530 പട്ടയങ്ങളെന്ന് പറയുന്നത്, അന്ന് ഇവിടെ എംഎൽഎയായിരുന്ന എ കെ മണി അധ്യക്ഷനായ ഭൂപരിഷ്കരണകമ്മിറ്റി വഴിയാണ് വന്നത്. അന്നത്തെ ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാർ, നായനാരുടെ സർക്കാർ, അന്നത്തെ റവന്യൂമന്ത്രി കെ ഇ ഇസ്മായിൽ എന്നിവരെല്ലാം അംഗീകരിച്ച പട്ടയങ്ങളാണ്. അന്നത്തെ അഡീഷണൽ തഹസിൽദാരായിരുന്ന രവീന്ദ്രനെ അധികൃതർ ചുമതലപ്പെടുത്തിയ പ്രകാരമാണ് പട്ടയം നൽകിയത്. പാർട്ടി ഓഫീസ് പട്ടയം കിട്ടുന്നതിന് മുമ്പേ ഇവിടുള്ളതാ. എത്രയോ വർഷമായി അതിവിടെ പ്രവർത്തിക്കുന്നു. അവിടെയൊന്നും വന്ന് ഒരു കാര്യവും നടക്കില്ല. അവിടെയൊന്നും വന്ന് ഒന്നും ചെയ്യാനൊക്കില്ല. പാർട്ടി ഓഫീസ് തൊടാൻ ഒരു പുല്ലനെയും ഞങ്ങൾ അനുവദിക്കത്തൊന്നുമില്ല. ഇതിനെ നിയമപരമായും രാഷ്ട്രീയമായും ഞങ്ങൾ നേരിടും”-ഇതാണ് എം എം മണിയുടെ വാക്കുകൾ.

”അനധികൃതമായ പട്ടയങ്ങളുണ്ടെങ്കിൽ അത് റദ്ദാക്കണം. അത് പരിശോധിക്കണം. പട്ടയങ്ങളിൽ കൂടുതലും രണ്ട് സെന്‍റിൽ താഴെയുള്ളവർക്കാണ് നൽകിയത്. കൂടുതൽ സ്ഥലം നൽകിയത് സിപിഎം ഓഫീസിനാണ്. അത് ഏറെക്കാലം അവർ കൈവശം വച്ച സ്ഥലമായതുകൊണ്ടാണ്. പാവങ്ങൾക്കാണ് അന്ന് ഏറെയും പട്ടയം നൽകിയത്. ഞാൻ മന്ത്രിയായിരുന്നപ്പോൾ പട്ടയം നൽകിയത് അർഹതയുള്ളവർക്കാണ്. പാർട്ടി ഓഫീസ് പൊളിക്കാൻ വന്നാൽ തടയുമെന്ന എം എം മണിയുടെ നിലപാട് ശരിയാണ്. ഏതെങ്കിലും പാർട്ടിക്കാർ അതിന് അനുവദിക്കുമോ? വിഎസ്സിന്‍റെ മൂന്നാർ ഓപ്പറേഷൻ തെറ്റായിരുന്നു. അത് എൽഡിഎഫ് തന്നെ വിലയിരുത്തിയ കാര്യമല്ലേ? ഇപ്പോഴത്തെ തീരുമാനം പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ല. ഒഴിപ്പിക്കേണ്ടത് കൈയേറ്റം നടത്തിയ വൻകിട റിസോർട്ടുകാരെയാണ്. പാവപ്പെട്ടവരെ ഒഴിപ്പിക്കരുത്. അന്ന് പട്ടയം നൽകിയതിനെ ഇകഴ്‌ത്തി കാണിക്കാനുള്ള ശ്രമം വിജയിക്കില്ല. സത്യം ഏറെക്കാലം മൂടി വയ്ക്കാനാകില്ല”- ഇസ്മയിലിന്റെ പ്രതികരണം ഇതായിരുന്നു.

‘ഇടുക്കി ജില്ലയിലെ സിപിഎമ്മിന്‍റെയും സിപിഐയുടെയും ആശങ്കകൾ പരിഹരിച്ചേ തുടർനടപടികളെടുക്കൂ. പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കാൻ പോകുന്നില്ല. രവീന്ദ്രൻ പട്ടയത്തെക്കുറിച്ച് ആക്ഷേപം ഉണ്ടായ സാഹചര്യത്തിൽ അതിന്‍റെ നിയമസാധുത പരിശോധിക്കുകയാണ് ലക്ഷ്യം. പട്ടയം നഷ്ടപ്പെട്ട എല്ലാവരും വീണ്ടും അപേക്ഷ നൽകി നടപടികൾ പൂർത്തിയാക്കണം. വൻകിട റിസോർട്ടുകളുടെ കാര്യത്തിൽ പരിശോധിച്ച ശേഷം തീരുമാനമുണ്ടാകും. അവരെ ഒഴിപ്പിക്കുമോ ഇല്ലയോ എന്നൊന്നും ഇപ്പോൾ പറയാനാകില്ല. സർക്കാർ എടുത്ത നടപടി പാർട്ടിയുടെ തീരുമാനം തന്നെയാണ്”, കോടിയേരിയുടെ വാക്കുകൾ ഇങ്ങനെയാണ്.

എന്നാൽ പട്ടയം പൂർണമായി റദ്ദാക്കി ഭൂമി തിരിച്ചുപിടിക്കലല്ല ലക്ഷ്യമെന്നാണ് സിപിഐ സംസ്ഥാന നേതൃത്വവും റവന്യൂ വകുപ്പും വിശദീകരിക്കുന്നത്. അർഹരായവർക്ക് വീണ്ടും അപേക്ഷ നൽകിയാൽ പട്ടയം കിട്ടും. ചട്ടപ്രകാരമല്ലാതെ നൽകിയ പട്ടയത്തിന് സാധുത ഇല്ലാത്തത് കൊണ്ട് ആശങ്ക വേണ്ടെന്നാണ് നിലപാടെന്നാണ് റവന്യൂ മന്ത്രി കെ രാജന്റെ വാക്കുകൾ.

Tags: Raveendran Pattayamcpildfcpimm m maniK Rajan
Share6
Tweet
SendShare

Latest stories from this section

ഒരു കുപ്പി വെള്ളത്തിന് 90 രൂപ! പോപ്കോണിൽ സ്വർണം അരച്ചാണോ കൊടുക്കുന്നത്?’; മൾട്ടിപ്ലക്സുകളിലെ പകൽക്കൊള്ളയ്ക്കെതിരെ സുരേഷ് കുമാർ!

ഒരു കുപ്പി വെള്ളത്തിന് 90 രൂപ! പോപ്കോണിൽ സ്വർണം അരച്ചാണോ കൊടുക്കുന്നത്?’; മൾട്ടിപ്ലക്സുകളിലെ പകൽക്കൊള്ളയ്ക്കെതിരെ സുരേഷ് കുമാർ!

മാസപ്പടി കേസ്; പിണറായിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഇഡി; ഡിജിപിക്ക് കത്ത് നൽകി

മാസപ്പടി കേസ്; പിണറായിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഇഡി; ഡിജിപിക്ക് കത്ത് നൽകി

തോൽവി അണികൾ തന്ന ശിക്ഷ; തിരുത്തിയില്ലെങ്കിൽ ബംഗാളിലെ അവസ്ഥ വരും”; സിപിഎമ്മിന് മുന്നറിയിപ്പുമായി സമസ്ത മുഖപത്രം

തോൽവി അണികൾ തന്ന ശിക്ഷ; തിരുത്തിയില്ലെങ്കിൽ ബംഗാളിലെ അവസ്ഥ വരും”; സിപിഎമ്മിന് മുന്നറിയിപ്പുമായി സമസ്ത മുഖപത്രം

‘മൂന്നാറിൽ സെക്കൻഡ് ഹണിമൂൺ!!: ഭാര്യ വീണ വിജയനൊപ്പമുള്ള കിടിലൻ ചിത്രങ്ങൾ പങ്കുവച്ച് മന്ത്രി റിയാസ്

സ്വത്തുവിവരങ്ങൾ മറച്ചുവെച്ചെന്ന് പരാതി; മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവ്!

Latest News

ചന്ദ്രനിൽ ഇന്ത്യ ഒപ്പമുണ്ടാവണം; നാസയുടെ മൂൺ ബേസ് പദ്ധതിയിലേക്ക് ഐഎസ്ആർഒയ്ക്ക് അമേരിക്കയുടെ ഔദ്യോഗിക ക്ഷണം

ചന്ദ്രനിൽ ഇന്ത്യ ഒപ്പമുണ്ടാവണം; നാസയുടെ മൂൺ ബേസ് പദ്ധതിയിലേക്ക് ഐഎസ്ആർഒയ്ക്ക് അമേരിക്കയുടെ ഔദ്യോഗിക ക്ഷണം

കേരള കോൺഗ്രസ് ബിയിൽ വൻ പിളർപ്പ് ; കോട്ടയത്ത് ജില്ലാ നേതൃത്വം ഉൾപ്പെടെ നൂറോളം പ്രവർത്തകർ ബിജെപിയിൽ ചേർന്നു

കേരള കോൺഗ്രസ് ബിയിൽ വൻ പിളർപ്പ് ; കോട്ടയത്ത് ജില്ലാ നേതൃത്വം ഉൾപ്പെടെ നൂറോളം പ്രവർത്തകർ ബിജെപിയിൽ ചേർന്നു

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

‘എഫ്ഡിയാണോ എസ്‌ഐപിയാണോ നല്ലത്?’: കയ്യിലുള്ള പണം എവിടെ നിക്ഷേപിക്കണം?; കുഴങ്ങുന്നവർക്കായി വിദഗ്ധരുടെ വിശദമായ മാർഗ്ഗരേഖ!

‘എഫ്ഡിയാണോ എസ്‌ഐപിയാണോ നല്ലത്?’: കയ്യിലുള്ള പണം എവിടെ നിക്ഷേപിക്കണം?; കുഴങ്ങുന്നവർക്കായി വിദഗ്ധരുടെ വിശദമായ മാർഗ്ഗരേഖ!

സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് ചിറകേകാൻ സഞ്ജു സാംസൺ; ആയിരം വിദ്യാർഥികൾക്ക് സൗജന്യ കോച്ചിങ്

സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് ചിറകേകാൻ സഞ്ജു സാംസൺ; ആയിരം വിദ്യാർഥികൾക്ക് സൗജന്യ കോച്ചിങ്

ഭൂമിയെ നിരന്തരം നിരീക്ഷിക്കാൻ ഐഎസ്ആർഒയുടെ ‘ഈഗിൾ ഐ’; ഇഒഎസ്-05 ഉപഗ്രഹം വിജയകരമായി വിന്യസിച്ചു

ഭൂമിയെ നിരന്തരം നിരീക്ഷിക്കാൻ ഐഎസ്ആർഒയുടെ ‘ഈഗിൾ ഐ’; ഇഒഎസ്-05 ഉപഗ്രഹം വിജയകരമായി വിന്യസിച്ചു

‘നുണകളുടെ മുഴക്കത്തേക്കാൾ ഉയർന്നത് യുവാക്കളുടെ ശബ്ദം!’; രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് മോദിയുടെ കനത്ത പ്രഹരം

‘നുണകളുടെ മുഴക്കത്തേക്കാൾ ഉയർന്നത് യുവാക്കളുടെ ശബ്ദം!’; രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് മോദിയുടെ കനത്ത പ്രഹരം

ബസ് ഓടിക്കാൻ ആരുമില്ല, യാത്രക്കാർ വലഞ്ഞു; ഇടപ്പള്ളി ജംഗ്ഷനിൽ നടുറോഡിൽ ബസ് ഉപേക്ഷിച്ച് ഡ്രൈവർ മുങ്ങി

ബസ് ഓടിക്കാൻ ആരുമില്ല, യാത്രക്കാർ വലഞ്ഞു; ഇടപ്പള്ളി ജംഗ്ഷനിൽ നടുറോഡിൽ ബസ് ഉപേക്ഷിച്ച് ഡ്രൈവർ മുങ്ങി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies