Sunday, March 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

രവീന്ദ്രൻ പട്ടയം റദ്ദാക്കുമെന്ന് മന്ത്രി; ഒരു പുല്ലനും പാർട്ടി ഓഫീസിൽ തൊടില്ലെന്ന് എം എം മണി; എൽഡിഎഫിൽ കലാപം

by Brave India Desk
Jan 20, 2022, 03:55 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: രവീന്ദ്രൻ പട്ടയങ്ങളുടെ പേരിൽ എൽഡിഎഫിൽ ഒരിടവേളക്ക് ശേഷം വീണ്ടും കലാപം. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള റവന്യൂ മന്ത്രിയുടെ തീരുമാനത്തോട്, സിപിഎം ഓഫീസ് തൊടാൻ അനുവദിക്കില്ലെന്നായിരുന്നു മുൻമന്ത്രി എം എം മണിയുടെ പ്രതികരണം. എന്നാൽ പാർട്ടി തീരുമാനപ്രകാരമാണ് സർക്കാർ നടപടി എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി.

അതേസമയം പാർട്ടി ചർച്ച ചെയ്യാതെയാണ് തീരുമാനമെടുത്തതെന്ന് പറഞ്ഞ്  മുതിർന്ന സിപിഐ നേതാവും മുൻ റവന്യൂ മന്ത്രിയുമായ കെ ഇ ഇസ്മായിൽ റവന്യൂവകുപ്പ് ഉത്തരവിനെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്ത് വന്നു. സിപിഐ ഇടുക്കി ജില്ലാ നേതൃത്വവും എതിർപ്പ് ഉയർത്തുമ്പോൾ തെറ്റായ വ്യാഖ്യാനം വേണ്ടെന്നാണ് റവന്യൂ മന്ത്രിയുടെ നിലപാട്. ഭൂമി തട്ടിപ്പ് വിവാദത്തിൽ ഇടുക്കിയിലെ സിപിഎം- സിപിഐ നേതാക്കൾ വീണ്ടും കൈകോർത്തത് ഇരു പാർട്ടികളുടെയും നേതൃത്വങ്ങളെ കുഴപ്പിക്കുകയാണ്.

Stories you may like

പകയടങ്ങാതെ സിപിഎം ; പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു

കഞ്ചാവ് കേസിൽപ്പെട്ടവന്റെ കൂടെ പടം ചെയ്യണോ?”; മമ്മൂട്ടിക്കെതിരെ ആഞ്ഞടിച്ച് ഹരീഷ് പേരടി! ഖാലിദ് റഹ്മാൻ ചിത്രത്തിനെതിരെ രൂക്ഷവിമർശനം

”530 പട്ടയങ്ങളെന്ന് പറയുന്നത്, അന്ന് ഇവിടെ എംഎൽഎയായിരുന്ന എ കെ മണി അധ്യക്ഷനായ ഭൂപരിഷ്കരണകമ്മിറ്റി വഴിയാണ് വന്നത്. അന്നത്തെ ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാർ, നായനാരുടെ സർക്കാർ, അന്നത്തെ റവന്യൂമന്ത്രി കെ ഇ ഇസ്മായിൽ എന്നിവരെല്ലാം അംഗീകരിച്ച പട്ടയങ്ങളാണ്. അന്നത്തെ അഡീഷണൽ തഹസിൽദാരായിരുന്ന രവീന്ദ്രനെ അധികൃതർ ചുമതലപ്പെടുത്തിയ പ്രകാരമാണ് പട്ടയം നൽകിയത്. പാർട്ടി ഓഫീസ് പട്ടയം കിട്ടുന്നതിന് മുമ്പേ ഇവിടുള്ളതാ. എത്രയോ വർഷമായി അതിവിടെ പ്രവർത്തിക്കുന്നു. അവിടെയൊന്നും വന്ന് ഒരു കാര്യവും നടക്കില്ല. അവിടെയൊന്നും വന്ന് ഒന്നും ചെയ്യാനൊക്കില്ല. പാർട്ടി ഓഫീസ് തൊടാൻ ഒരു പുല്ലനെയും ഞങ്ങൾ അനുവദിക്കത്തൊന്നുമില്ല. ഇതിനെ നിയമപരമായും രാഷ്ട്രീയമായും ഞങ്ങൾ നേരിടും”-ഇതാണ് എം എം മണിയുടെ വാക്കുകൾ.

”അനധികൃതമായ പട്ടയങ്ങളുണ്ടെങ്കിൽ അത് റദ്ദാക്കണം. അത് പരിശോധിക്കണം. പട്ടയങ്ങളിൽ കൂടുതലും രണ്ട് സെന്‍റിൽ താഴെയുള്ളവർക്കാണ് നൽകിയത്. കൂടുതൽ സ്ഥലം നൽകിയത് സിപിഎം ഓഫീസിനാണ്. അത് ഏറെക്കാലം അവർ കൈവശം വച്ച സ്ഥലമായതുകൊണ്ടാണ്. പാവങ്ങൾക്കാണ് അന്ന് ഏറെയും പട്ടയം നൽകിയത്. ഞാൻ മന്ത്രിയായിരുന്നപ്പോൾ പട്ടയം നൽകിയത് അർഹതയുള്ളവർക്കാണ്. പാർട്ടി ഓഫീസ് പൊളിക്കാൻ വന്നാൽ തടയുമെന്ന എം എം മണിയുടെ നിലപാട് ശരിയാണ്. ഏതെങ്കിലും പാർട്ടിക്കാർ അതിന് അനുവദിക്കുമോ? വിഎസ്സിന്‍റെ മൂന്നാർ ഓപ്പറേഷൻ തെറ്റായിരുന്നു. അത് എൽഡിഎഫ് തന്നെ വിലയിരുത്തിയ കാര്യമല്ലേ? ഇപ്പോഴത്തെ തീരുമാനം പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ല. ഒഴിപ്പിക്കേണ്ടത് കൈയേറ്റം നടത്തിയ വൻകിട റിസോർട്ടുകാരെയാണ്. പാവപ്പെട്ടവരെ ഒഴിപ്പിക്കരുത്. അന്ന് പട്ടയം നൽകിയതിനെ ഇകഴ്‌ത്തി കാണിക്കാനുള്ള ശ്രമം വിജയിക്കില്ല. സത്യം ഏറെക്കാലം മൂടി വയ്ക്കാനാകില്ല”- ഇസ്മയിലിന്റെ പ്രതികരണം ഇതായിരുന്നു.

‘ഇടുക്കി ജില്ലയിലെ സിപിഎമ്മിന്‍റെയും സിപിഐയുടെയും ആശങ്കകൾ പരിഹരിച്ചേ തുടർനടപടികളെടുക്കൂ. പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കാൻ പോകുന്നില്ല. രവീന്ദ്രൻ പട്ടയത്തെക്കുറിച്ച് ആക്ഷേപം ഉണ്ടായ സാഹചര്യത്തിൽ അതിന്‍റെ നിയമസാധുത പരിശോധിക്കുകയാണ് ലക്ഷ്യം. പട്ടയം നഷ്ടപ്പെട്ട എല്ലാവരും വീണ്ടും അപേക്ഷ നൽകി നടപടികൾ പൂർത്തിയാക്കണം. വൻകിട റിസോർട്ടുകളുടെ കാര്യത്തിൽ പരിശോധിച്ച ശേഷം തീരുമാനമുണ്ടാകും. അവരെ ഒഴിപ്പിക്കുമോ ഇല്ലയോ എന്നൊന്നും ഇപ്പോൾ പറയാനാകില്ല. സർക്കാർ എടുത്ത നടപടി പാർട്ടിയുടെ തീരുമാനം തന്നെയാണ്”, കോടിയേരിയുടെ വാക്കുകൾ ഇങ്ങനെയാണ്.

എന്നാൽ പട്ടയം പൂർണമായി റദ്ദാക്കി ഭൂമി തിരിച്ചുപിടിക്കലല്ല ലക്ഷ്യമെന്നാണ് സിപിഐ സംസ്ഥാന നേതൃത്വവും റവന്യൂ വകുപ്പും വിശദീകരിക്കുന്നത്. അർഹരായവർക്ക് വീണ്ടും അപേക്ഷ നൽകിയാൽ പട്ടയം കിട്ടും. ചട്ടപ്രകാരമല്ലാതെ നൽകിയ പട്ടയത്തിന് സാധുത ഇല്ലാത്തത് കൊണ്ട് ആശങ്ക വേണ്ടെന്നാണ് നിലപാടെന്നാണ് റവന്യൂ മന്ത്രി കെ രാജന്റെ വാക്കുകൾ.

Tags: K RajanRaveendran Pattayamcpildfcpimm m mani
Share6TweetSendShare

Latest stories from this section

തിരുവനന്തപുരത്ത് കരമന ജയൻ, നെയ്യാറ്റിൻകരയിൽ ചെങ്കൽ രാജശേഖരൻ, അരുവിക്കരയിൽ വിവേക് ​ഗോപൻ ; മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി

തിരുവനന്തപുരത്ത് കരമന ജയൻ, നെയ്യാറ്റിൻകരയിൽ ചെങ്കൽ രാജശേഖരൻ, അരുവിക്കരയിൽ വിവേക് ​ഗോപൻ ; മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി

കുറ്റകൃത്യങ്ങൾ ഒരു സമുദായത്തിന്റെയും പെടലിയ്ക്ക് വയ്‌ക്കേണ്ട; മലപ്പുറത്തിനെതിരെ നീക്കമില്ല; പിണറായി വിജയൻ

ജി. സുധാകരന്റേത് ശുദ്ധ ചെറ്റത്തരം, കാണിച്ചത് കടുത്ത വഞ്ചന; ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

 ഓമിയ്ക്ക് മുത്തച്ഛനായി മോദി; കുടുംബസമേതം പ്രധാനമന്ത്രിയെ കണ്ട് കൃഷ്ണകുമാർ, അഹാനയുടെ വിവാഹക്ഷണമാണോ?

 ഓമിയ്ക്ക് മുത്തച്ഛനായി മോദി; കുടുംബസമേതം പ്രധാനമന്ത്രിയെ കണ്ട് കൃഷ്ണകുമാർ, അഹാനയുടെ വിവാഹക്ഷണമാണോ?

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി മറ്റന്നാൾ; കേരളത്തെ നടുക്കിയ ആശുപത്രി കൊലപാതകത്തിൽ നീതി പുലരുന്നു

ഡോ. വന്ദനാ ദാസ് കൊലക്കേസ്; പ്രതി സന്ദീപിന് ജീവപര്യന്തം തടവും പിഴയും, വിധി പുറപ്പെടുവിച്ച് കൊല്ലം കോടതി!

Discussion about this post

Latest News

ഇറാൻ ആക്രമണം തുടരുന്നതിനിടെ യുഎഇയിൽ കനത്ത മഴ ; പ്രളയ പ്രദേശങ്ങളിൽ പ്രവേശിച്ചാൽ 2,000 ദിർഹം വരെ പിഴ പ്രഖ്യാപിച്ച് ഭരണകൂടം

ഇറാൻ ആക്രമണം തുടരുന്നതിനിടെ യുഎഇയിൽ കനത്ത മഴ ; പ്രളയ പ്രദേശങ്ങളിൽ പ്രവേശിച്ചാൽ 2,000 ദിർഹം വരെ പിഴ പ്രഖ്യാപിച്ച് ഭരണകൂടം

‘ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ഏത് നടപടിക്കും ഞങ്ങൾ തയ്യാർ’ ; സന്നദ്ധത അറിയിച്ച് 20-ലധികം രാജ്യങ്ങൾ

‘ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ഏത് നടപടിക്കും ഞങ്ങൾ തയ്യാർ’ ; സന്നദ്ധത അറിയിച്ച് 20-ലധികം രാജ്യങ്ങൾ

കപ്പൽ പാതകളുടെ സുരക്ഷ നിർണായകം ; ഇറാൻ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി മോദി

കപ്പൽ പാതകളുടെ സുരക്ഷ നിർണായകം ; ഇറാൻ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി മോദി

നതാൻസ് ആണവ കേന്ദ്രത്തിൽ ഇസ്രായേൽ-യുഎസ് ആക്രമണം ; റേഡിയോ ആക്ടീവ് വസ്തുക്കളുടെ ചോർച്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഇറാൻ

നതാൻസ് ആണവ കേന്ദ്രത്തിൽ ഇസ്രായേൽ-യുഎസ് ആക്രമണം ; റേഡിയോ ആക്ടീവ് വസ്തുക്കളുടെ ചോർച്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഇറാൻ

പകയടങ്ങാതെ സിപിഎം ; പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു

പകയടങ്ങാതെ സിപിഎം ; പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു

കഞ്ചാവ് കേസിൽപ്പെട്ടവന്റെ കൂടെ പടം ചെയ്യണോ?”; മമ്മൂട്ടിക്കെതിരെ ആഞ്ഞടിച്ച് ഹരീഷ് പേരടി! ഖാലിദ് റഹ്മാൻ ചിത്രത്തിനെതിരെ രൂക്ഷവിമർശനം

കഞ്ചാവ് കേസിൽപ്പെട്ടവന്റെ കൂടെ പടം ചെയ്യണോ?”; മമ്മൂട്ടിക്കെതിരെ ആഞ്ഞടിച്ച് ഹരീഷ് പേരടി! ഖാലിദ് റഹ്മാൻ ചിത്രത്തിനെതിരെ രൂക്ഷവിമർശനം

പാകിസ്താൻ്റെ നെഞ്ചത്ത് ‘ബ്രഹ്മോസ്’ പോലെ ധുരന്ധർ 2; റിലീസ് ദിനത്തിൽ തന്നെ പകർപ്പ് അതിർത്തി കടന്നു; ‘തൊടാ തോ കൺട്രോൾ’ എന്ന് ട്രോളി സോഷ്യൽ മീഡിയ

രണ്ടാം ദിനവും ‘ധുരന്ധർ’ താണ്ഡവം; 200 കോടി ക്ലബ്ബിൽ രൺവീർ സിംഗ്; തകർന്നു വീഴുന്നത് വമ്പൻ റെക്കോർഡുകൾ! ബോക്സ് ഓഫീസിൽ ‘ദി റിവഞ്ച്’ തരംഗം

തിരുവനന്തപുരത്ത് കരമന ജയൻ, നെയ്യാറ്റിൻകരയിൽ ചെങ്കൽ രാജശേഖരൻ, അരുവിക്കരയിൽ വിവേക് ​ഗോപൻ ; മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി

തിരുവനന്തപുരത്ത് കരമന ജയൻ, നെയ്യാറ്റിൻകരയിൽ ചെങ്കൽ രാജശേഖരൻ, അരുവിക്കരയിൽ വിവേക് ​ഗോപൻ ; മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies