Wednesday, December 17, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

രവീന്ദ്രൻ പട്ടയം റദ്ദാക്കുമെന്ന് മന്ത്രി; ഒരു പുല്ലനും പാർട്ടി ഓഫീസിൽ തൊടില്ലെന്ന് എം എം മണി; എൽഡിഎഫിൽ കലാപം

by Brave India Desk
Jan 20, 2022, 03:55 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: രവീന്ദ്രൻ പട്ടയങ്ങളുടെ പേരിൽ എൽഡിഎഫിൽ ഒരിടവേളക്ക് ശേഷം വീണ്ടും കലാപം. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള റവന്യൂ മന്ത്രിയുടെ തീരുമാനത്തോട്, സിപിഎം ഓഫീസ് തൊടാൻ അനുവദിക്കില്ലെന്നായിരുന്നു മുൻമന്ത്രി എം എം മണിയുടെ പ്രതികരണം. എന്നാൽ പാർട്ടി തീരുമാനപ്രകാരമാണ് സർക്കാർ നടപടി എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി.

അതേസമയം പാർട്ടി ചർച്ച ചെയ്യാതെയാണ് തീരുമാനമെടുത്തതെന്ന് പറഞ്ഞ്  മുതിർന്ന സിപിഐ നേതാവും മുൻ റവന്യൂ മന്ത്രിയുമായ കെ ഇ ഇസ്മായിൽ റവന്യൂവകുപ്പ് ഉത്തരവിനെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്ത് വന്നു. സിപിഐ ഇടുക്കി ജില്ലാ നേതൃത്വവും എതിർപ്പ് ഉയർത്തുമ്പോൾ തെറ്റായ വ്യാഖ്യാനം വേണ്ടെന്നാണ് റവന്യൂ മന്ത്രിയുടെ നിലപാട്. ഭൂമി തട്ടിപ്പ് വിവാദത്തിൽ ഇടുക്കിയിലെ സിപിഎം- സിപിഐ നേതാക്കൾ വീണ്ടും കൈകോർത്തത് ഇരു പാർട്ടികളുടെയും നേതൃത്വങ്ങളെ കുഴപ്പിക്കുകയാണ്.

Stories you may like

പിണറായിൽ പൊട്ടിയത് ക്രിസ്മസ് പടക്കം: കെട്ടൽപ്പം മുറുകിപ്പോയാൽ പൊട്ടും:ന്യായീകരണവുമായി ഇപി ജയരാജൻ

പോലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം: പോലീസുകാരന് സസ്‌പെൻഷൻ

”530 പട്ടയങ്ങളെന്ന് പറയുന്നത്, അന്ന് ഇവിടെ എംഎൽഎയായിരുന്ന എ കെ മണി അധ്യക്ഷനായ ഭൂപരിഷ്കരണകമ്മിറ്റി വഴിയാണ് വന്നത്. അന്നത്തെ ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാർ, നായനാരുടെ സർക്കാർ, അന്നത്തെ റവന്യൂമന്ത്രി കെ ഇ ഇസ്മായിൽ എന്നിവരെല്ലാം അംഗീകരിച്ച പട്ടയങ്ങളാണ്. അന്നത്തെ അഡീഷണൽ തഹസിൽദാരായിരുന്ന രവീന്ദ്രനെ അധികൃതർ ചുമതലപ്പെടുത്തിയ പ്രകാരമാണ് പട്ടയം നൽകിയത്. പാർട്ടി ഓഫീസ് പട്ടയം കിട്ടുന്നതിന് മുമ്പേ ഇവിടുള്ളതാ. എത്രയോ വർഷമായി അതിവിടെ പ്രവർത്തിക്കുന്നു. അവിടെയൊന്നും വന്ന് ഒരു കാര്യവും നടക്കില്ല. അവിടെയൊന്നും വന്ന് ഒന്നും ചെയ്യാനൊക്കില്ല. പാർട്ടി ഓഫീസ് തൊടാൻ ഒരു പുല്ലനെയും ഞങ്ങൾ അനുവദിക്കത്തൊന്നുമില്ല. ഇതിനെ നിയമപരമായും രാഷ്ട്രീയമായും ഞങ്ങൾ നേരിടും”-ഇതാണ് എം എം മണിയുടെ വാക്കുകൾ.

”അനധികൃതമായ പട്ടയങ്ങളുണ്ടെങ്കിൽ അത് റദ്ദാക്കണം. അത് പരിശോധിക്കണം. പട്ടയങ്ങളിൽ കൂടുതലും രണ്ട് സെന്‍റിൽ താഴെയുള്ളവർക്കാണ് നൽകിയത്. കൂടുതൽ സ്ഥലം നൽകിയത് സിപിഎം ഓഫീസിനാണ്. അത് ഏറെക്കാലം അവർ കൈവശം വച്ച സ്ഥലമായതുകൊണ്ടാണ്. പാവങ്ങൾക്കാണ് അന്ന് ഏറെയും പട്ടയം നൽകിയത്. ഞാൻ മന്ത്രിയായിരുന്നപ്പോൾ പട്ടയം നൽകിയത് അർഹതയുള്ളവർക്കാണ്. പാർട്ടി ഓഫീസ് പൊളിക്കാൻ വന്നാൽ തടയുമെന്ന എം എം മണിയുടെ നിലപാട് ശരിയാണ്. ഏതെങ്കിലും പാർട്ടിക്കാർ അതിന് അനുവദിക്കുമോ? വിഎസ്സിന്‍റെ മൂന്നാർ ഓപ്പറേഷൻ തെറ്റായിരുന്നു. അത് എൽഡിഎഫ് തന്നെ വിലയിരുത്തിയ കാര്യമല്ലേ? ഇപ്പോഴത്തെ തീരുമാനം പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ല. ഒഴിപ്പിക്കേണ്ടത് കൈയേറ്റം നടത്തിയ വൻകിട റിസോർട്ടുകാരെയാണ്. പാവപ്പെട്ടവരെ ഒഴിപ്പിക്കരുത്. അന്ന് പട്ടയം നൽകിയതിനെ ഇകഴ്‌ത്തി കാണിക്കാനുള്ള ശ്രമം വിജയിക്കില്ല. സത്യം ഏറെക്കാലം മൂടി വയ്ക്കാനാകില്ല”- ഇസ്മയിലിന്റെ പ്രതികരണം ഇതായിരുന്നു.

‘ഇടുക്കി ജില്ലയിലെ സിപിഎമ്മിന്‍റെയും സിപിഐയുടെയും ആശങ്കകൾ പരിഹരിച്ചേ തുടർനടപടികളെടുക്കൂ. പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കാൻ പോകുന്നില്ല. രവീന്ദ്രൻ പട്ടയത്തെക്കുറിച്ച് ആക്ഷേപം ഉണ്ടായ സാഹചര്യത്തിൽ അതിന്‍റെ നിയമസാധുത പരിശോധിക്കുകയാണ് ലക്ഷ്യം. പട്ടയം നഷ്ടപ്പെട്ട എല്ലാവരും വീണ്ടും അപേക്ഷ നൽകി നടപടികൾ പൂർത്തിയാക്കണം. വൻകിട റിസോർട്ടുകളുടെ കാര്യത്തിൽ പരിശോധിച്ച ശേഷം തീരുമാനമുണ്ടാകും. അവരെ ഒഴിപ്പിക്കുമോ ഇല്ലയോ എന്നൊന്നും ഇപ്പോൾ പറയാനാകില്ല. സർക്കാർ എടുത്ത നടപടി പാർട്ടിയുടെ തീരുമാനം തന്നെയാണ്”, കോടിയേരിയുടെ വാക്കുകൾ ഇങ്ങനെയാണ്.

എന്നാൽ പട്ടയം പൂർണമായി റദ്ദാക്കി ഭൂമി തിരിച്ചുപിടിക്കലല്ല ലക്ഷ്യമെന്നാണ് സിപിഐ സംസ്ഥാന നേതൃത്വവും റവന്യൂ വകുപ്പും വിശദീകരിക്കുന്നത്. അർഹരായവർക്ക് വീണ്ടും അപേക്ഷ നൽകിയാൽ പട്ടയം കിട്ടും. ചട്ടപ്രകാരമല്ലാതെ നൽകിയ പട്ടയത്തിന് സാധുത ഇല്ലാത്തത് കൊണ്ട് ആശങ്ക വേണ്ടെന്നാണ് നിലപാടെന്നാണ് റവന്യൂ മന്ത്രി കെ രാജന്റെ വാക്കുകൾ.

Tags: K RajanRaveendran Pattayamcpildfcpimm m mani
Share6TweetSendShare

Latest stories from this section

ബോംബ് പടക്കമായി: സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റ സംഭവത്തിൽ വിചിത്ര എഫ്‌ഐആറുമായി പോലീസ്

ബോംബ് പടക്കമായി: സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റ സംഭവത്തിൽ വിചിത്ര എഫ്‌ഐആറുമായി പോലീസ്

സനാതന ധർമ്മത്തിനെ കൗതുകത്തോടെ നോക്കിക്കണ്ട് മെസ്സി: നെറ്റിയിൽ ചുവന്ന കുറി,കയ്യിൽ ആരതിയുഴിയാൻ താലം:തലകുനിച്ച് ലോകതാരം

സനാതന ധർമ്മത്തിനെ കൗതുകത്തോടെ നോക്കിക്കണ്ട് മെസ്സി: നെറ്റിയിൽ ചുവന്ന കുറി,കയ്യിൽ ആരതിയുഴിയാൻ താലം:തലകുനിച്ച് ലോകതാരം

വിമർശകരുടെ വായടപ്പിക്കും!!; വിദ്യാസമ്പന്നരായിട്ടും വീട്ടിലിരിക്കുന്ന വനിതകളെ കണ്ടെത്തി പരിശീലനം നൽകി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറക്കാൻ മുസ്ലീം ലീഗ്

മറ്റ് പാര്‍ട്ടി വേദികളില്‍ ആണും പെണ്ണും നൃത്തം ചെയ്താലും ചുംബിച്ചാലും കെട്ടിപ്പിടിച്ചാലും ഒരു മൗല്യാരും ഒന്നും പറയില്ല: ഷാഫി ചാലിയം

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാനത്ത് ഒരു പാർട്ടിയ്ക്ക് കൂടി സംസ്ഥാന പദവിയും സ്വന്തം ചിഹ്നവും

വോട്ടെടുപ്പ് മാറ്റിവെച്ച വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്

Discussion about this post

Latest News

ടിടിപി കൊന്നുകളഞ്ഞ ചൗധരി അസ്ലം ; കൊലപാതകത്തിൽ ‘റോ’യുടെ പങ്കെന്ത് ? ധുരന്ധർ രണ്ടാം ഭാഗത്തിനു മുൻപേ ചർച്ചയായി ചൗധരി അസ്ലമിന്റെ ജീവിതവും മരണവും

ടിടിപി കൊന്നുകളഞ്ഞ ചൗധരി അസ്ലം ; കൊലപാതകത്തിൽ ‘റോ’യുടെ പങ്കെന്ത് ? ധുരന്ധർ രണ്ടാം ഭാഗത്തിനു മുൻപേ ചർച്ചയായി ചൗധരി അസ്ലമിന്റെ ജീവിതവും മരണവും

ആ താരത്തെ സ്വന്തമാക്കാതെ ചെന്നൈ കാണിച്ചത് മണ്ടത്തരം, അവനായി 15 കോടി വരെ മുടക്കിയാലും നഷ്ടമില്ലായിരുന്നു: ക്രിസ് ശ്രീകാന്ത്

ആ താരത്തെ സ്വന്തമാക്കാതെ ചെന്നൈ കാണിച്ചത് മണ്ടത്തരം, അവനായി 15 കോടി വരെ മുടക്കിയാലും നഷ്ടമില്ലായിരുന്നു: ക്രിസ് ശ്രീകാന്ത്

നിതീഷ് കുമാറിന് പാകിസ്താനിൽ നിന്നും ഭീഷണി ; ഹിജാബ് വിഷയത്തിൽ മാപ്പ് പറഞ്ഞില്ലെങ്കിൽ കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

നിതീഷ് കുമാറിന് പാകിസ്താനിൽ നിന്നും ഭീഷണി ; ഹിജാബ് വിഷയത്തിൽ മാപ്പ് പറഞ്ഞില്ലെങ്കിൽ കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

ആ താരം ഒരു കിട്ടിയാൽ കിട്ടി പോയാൽ പോയി ശൈലി ടൈപ്പ് താരമാണ്, അവനായി കോടികൾ മുടക്കിയത് അബദ്ധം; ഐപിഎൽ ടീമിനെക്കുറിച്ച്  ക്രിസ് ശ്രീകാന്ത്

ആ താരം ഒരു കിട്ടിയാൽ കിട്ടി പോയാൽ പോയി ശൈലി ടൈപ്പ് താരമാണ്, അവനായി കോടികൾ മുടക്കിയത് അബദ്ധം; ഐപിഎൽ ടീമിനെക്കുറിച്ച് ക്രിസ് ശ്രീകാന്ത്

ടീമൊക്കെ മികച്ചതാണ്, പക്ഷെ ചെന്നൈ സൂപ്പർ കിങ്‌സിനൊരു പ്രശ്നമുണ്ട്; അത് പണി തരും: സഞ്ജയ് ബംഗാർ

ടീമൊക്കെ മികച്ചതാണ്, പക്ഷെ ചെന്നൈ സൂപ്പർ കിങ്‌സിനൊരു പ്രശ്നമുണ്ട്; അത് പണി തരും: സഞ്ജയ് ബംഗാർ

ജയശങ്കർ-നെതന്യാഹു നിർണായക കൂടിക്കാഴ്ച ; ഇനി ഇസ്രായേൽ പ്രധാനമന്ത്രി ഇന്ത്യയിലേക്കെത്തും

ജയശങ്കർ-നെതന്യാഹു നിർണായക കൂടിക്കാഴ്ച ; ഇനി ഇസ്രായേൽ പ്രധാനമന്ത്രി ഇന്ത്യയിലേക്കെത്തും

പിണറായിൽ പൊട്ടിയത് ക്രിസ്മസ് പടക്കം: കെട്ടൽപ്പം മുറുകിപ്പോയാൽ പൊട്ടും:ന്യായീകരണവുമായി ഇപി ജയരാജൻ

പിണറായിൽ പൊട്ടിയത് ക്രിസ്മസ് പടക്കം: കെട്ടൽപ്പം മുറുകിപ്പോയാൽ പൊട്ടും:ന്യായീകരണവുമായി ഇപി ജയരാജൻ

ധോണിയുടെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ്, വമ്പൻ വെളിപ്പെടുത്തലുമായി സുഹൃത്ത് റോബിൻ ഉത്തപ്പ

ധോണിയുടെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ്, വമ്പൻ വെളിപ്പെടുത്തലുമായി സുഹൃത്ത് റോബിൻ ഉത്തപ്പ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies