ലഖ്നൗ: ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനം അഴിച്ചു വിട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പിൽ ദേശദ്രോഹികൾക്കും ക്രിമിനലുകൾക്കും സീറ്റ് നൽകാൻ പ്രതിപക്ഷം മത്സരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വികസനം ഒരിക്കലും അവരുടെ അജണ്ട ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
2017ന് മുൻപ് ഉത്തർ പ്രദേശിൽ അരാജകത്വമായിരുന്നു. സംസ്ഥാനത്ത് എല്ലായിടത്തും വർഗീയ കലാപങ്ങൾ ആയിരുന്നു. ഇതാ, പ്രതിപക്ഷത്തിന്റെ മൊറാദാബാദിലെ സ്ഥാനാർത്ഥിയെ നോക്കൂ. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം വന്നത് നന്നായി എന്നാണ് അയാൾ പറയുന്നത്. താലിബാൻ എന്നാൽ മനുഷ്യകുലത്തിന്റെ വിഷവിത്തുകളാണെന്നത് ഓർക്കണം. യോഗി പറഞ്ഞു.
അയോധ്യയിലെ രാമജന്മഭൂമിയെ ആക്രമിക്കാൻ തുനിഞ്ഞ ഭീകരവാദികൾക്കെതിരായ കേസുകൾ സമാജ് വാദി പാർട്ടിയുടെ ഭരണകാലത്ത് പിൻവലിച്ചിരുന്നു. നിഷ്കളങ്കരായ രാമഭക്തരുടെ ചോര വീണ് ചുവന്നതാണ് അവരുടെ തൊപ്പി. അഖിലേഷിന്റെ ഭരണകാലത്ത് മുസാഫർനഗറിൽ ഉണ്ടായ കലാപത്തിൽ 60 ഹിന്ദുക്കൾ കൊല്ലപ്പെടുകയും 1500ഓളം പേർ ജയിലിലാകുകയും ചെയ്തു. യോഗി വ്യക്തമാക്കി.
Discussion about this post