ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിടത്തും വ്യക്തമായ മുന്നേറ്റം കാഴ്ചവെച്ച് ബിജെപി. രാജ്യം ഉറ്റുനോക്കുന്ന ഉത്തർ പ്രദേശിൽ 265 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്. സമാജ് വാദി പാർട്ടി 127 സീറ്റുകളിലും ബിഎസ്പിയും കോൺഗ്രസും 6 സീറ്റുകളിലും മുന്നിട്ട് നിൽക്കുന്നു.
പഞ്ചാബിൽ 89 സീറ്റുകളിൽ ലീഡുമായി ആം ആദ്മി പാർട്ടിയാണ് മുന്നിൽ. കോൺഗ്രസിന് 15 സീറ്റുകളും ശിരോമണി അകാലിദളിന് 8 സീറ്റുകളും ബിജെപിക്ക് 4 സീറ്റുകളുമാണ് ഉള്ളത്.
ഉത്തരഖണ്ഡിലും ബിജെപി കേവല ഭൂരിപക്ഷം കടന്ന് ഭരണത്തുടർച്ചയിലേക്ക് നീങ്ങുകയാണ്. 47 സീറ്റുകളിൽ ബിജെപി മുന്നേറുമ്പോൾ കോൺഗ്രസിന് 20 സീറ്റുകളിൽ മാത്രമാണ് മുന്നേറ്റം. 3 സീറ്റുകളിൽ മറ്റുള്ളവർ മുന്നിട്ട് നിൽക്കുന്നു.
ഗോവയിൽ 18 സീറ്റുകളിൽ ബിജെപി മുന്നിലാണ്. 11 ഇടത്ത് കോൺഗ്രസും 11 ഇടത്ത് മറ്റുള്ളവരും മുന്നിട്ട് നിൽക്കുന്നു.
മണിപ്പൂരിലും ബിജെപിയാണ് മുന്നിൽ. 27 സീറ്റുകളിൽ ബിജെപി മുന്നേറുമ്പോൾ 13 സീറ്റുകളിൽ എൻപിപി ആണ് മുന്നിൽ. ഇവിടെ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. 9 സീറ്റുകളിൽ മാത്രം കോൺഗ്രസ് മുന്നിൽ നിൽക്കുമ്പോൾ 11 ഇടങ്ങളിൽ മറ്റുള്ളവർ മുന്നിൽ നിൽക്കുന്നു.
Discussion about this post